ദക്ഷിണ മേഖലയുടെ സുരക്ഷയ്ക്കായി സുഖോയ്-30
ദക്ഷിണ മേഖലയുടെ സുരക്ഷയ്ക്കായി സുഖോയ്-30
Thursday, January 16, 2020 1:05 AM IST
തിരുവനന്തപുരം : ദക്ഷിണേന്ത്യയുടെ വ്യോമപ്രതിരോധത്തിനായി സുഖോയ്-30 യുദ്ധവിമാനത്തിന്‍റെ 222 നന്പർ സ്ക്വാഡ്രണ്‍ തമിഴ്നാട്ടിലെ തഞ്ചാവൂർ വ്യോമസേനാ താവളത്തിൽ 20-ന് പ്രവർത്തനമാരംഭിക്കുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പുതിയ സ്ക്വാഡ്രന്‍റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് ദക്ഷിണ വ്യോമസേനാ മേധാവി എയർമാർഷൽ അമിത് തിവാരി അറിയിച്ചു.

തഞ്ചാവൂർ വ്യോമസേനാ കേന്ദ്രത്തിന്‍റെ സ്റ്റേഷൻ കമാൻഡർ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രജുൽ സിംഗ്, സുഖേയ്-30 സ്ക്വാഡ്രൻ കമാൻഡിംഗ് ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ മനോജ് ഗേര മറ്റ് മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥർ, പ്രതിരോധ വക്താവ് ധന്യ സനൽ എന്നിവർ സന്നിഹിതരായിരുന്നു.


തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച ഇരട്ട എൻജിനുള്ള സുഖോയ്-30 യുദ്ധ വിമാനത്തിന്‍റെ പ്രവർത്തനമാണ് 222 സ്ക്വാഡ്രണ്‍ നിർവഹിക്കുന്നത്.

ദക്ഷിണ മേഖലയിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി വ്യോമസേനയുടെ നേതൃത്വത്തിൽ ഒരു കര-വ്യോമ ഫയറിംഗ് റേഞ്ച്, തഞ്ചാവൂരിൽ കടലിനു മുകളിലൂടെ യുദ്ധവിമാനങ്ങളുടെ പരിശീലനപ്പറക്കൽ, തേജസ് വിമാനങ്ങളുമായി ചേർന്നുള്ള പരിശീലനം എന്നിവ പ്ലാൻ ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.