ഡിസിഎൽ ബാലരംഗം
ഡിസിഎൽ ബാലരംഗം
Thursday, January 16, 2020 11:48 PM IST
മത്തിവെട്ടുന്ന കത്തിമുനകളിൽ പത്തിവിടർത്തിയ പ്രണയ സർപ്പങ്ങൾ...

കൊച്ചേട്ടന്‍റെ കത്ത് / സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,

"കരളേ...' എന്നു വിളിച്ചിരുന്ന കാമുകൻ, മത്തിവെട്ടുന്ന കത്തിയെടുത്ത് കവിളിൽ കുത്തിയപ്പോഴാണ്, പാവം കാമുകി സത്യം തിരിച്ചറിഞ്ഞത്. കരളേ എന്നു വിളിച്ചവന്‍റെ കണ്ണിൽ ക്രൗര്യത്തിന്‍റെ കരാള സർപ്പങ്ങൾ പത്തിവിടർത്തിയാടുന്ന ഭീതിദമായ കാഴ്ച! "രക്ഷിക്കണേ' എന്ന നിലവിളിയുമായി നിസ്സഹായയായ പെൺകുട്ടി കിലോമീറ്ററുകൾ കാട്ടിലൂടെ ഓടി! "ഞാൻ നിന്‍റെ എല്ലാമല്ലേ' എന്ന കാമമോഹിതന്‍റെ ആദ്യകാല പ്രേമരാഗത്തിനു പകരം, നീട്ടിപ്പിടിച്ച കൊലക്കത്തിയുടെ സീൽക്കാരമാണ് അവളുടെ പിന്നാലെ തീക്കാറ്റായി വന്നത്. ഒരു സഹായത്തിന് ആരുടേയും തുണയില്ലാതെ, ആ മതഭ്രാന്തന്‍റെ കുത്തുകളേറ്റ് കാട്ടിൽക്കിടന്ന്, പിടഞ്ഞു മരിച്ച പ്രിയ അനുജത്തീ... നിന്‍റെ അവസാന ഓർമ്മകൾ എന്തായിരുന്നു?

അമ്മിഞ്ഞപ്പാലിന്‍റെ അമൃതമധുരം പകർന്ന അമ്മയെ നീ ഓർത്തോ... പിച്ചവച്ച് ഇടറിവീഴാതെ വിരൽത്തുന്പുകൊണ്ടു തഴുകി നടത്തിയ അച്ഛനെ നീ ഓർത്തോ? നിത്യസ്നേഹത്തിന്‍റെ ഉടലടയാളമായി കുരിശിൽ പിടഞ്ഞ ദേവാലയത്തിലെ ദൈവപുത്രനെയോർത്തോ...? “അപരിചിതരുമായി അമ്മയറിയാത്ത ചങ്ങാത്തം വേണ്ട,’’ എന്ന ആത്മീയ വഴികാട്ടികളുടെ പ്രയോപദേശങ്ങളോർത്തോ? ‘വഴി പിഴയ്ക്കരുതേ മക്കളേ...’ എന്ന ഗുരുമൊഴിവഴക്കങ്ങളോർത്തോ...?

നവമാധ്യമങ്ങൾ നാടുവാഴുന്ന ദുരന്തകാലമാണിത്! കേരളത്തിലെ സ്കൂൾ, കോളജ് വിദ്യാർഥികളുടെ ഭാവി കൊള്ളയടിക്കുന്ന പുതിയ ഹാജി മസ്താന്മാരും ദാവൂദ് ഇബ്രാഹിംമാരും, വിദ്യാലയങ്ങളിലും കലാലയങ്ങളിലും അപഭ്രംശങ്ങളുടെ അധോലോകം തീർക്കുകയാണ്. കേരളത്തിന്‍റെ കൗമാരയൗവനചേതനകളെ, കാമക്കച്ചവടത്തിന്‍റെ വച്ചുവാണിഭശാലകൾ തുറന്ന്, പാഷാണം പുരട്ടിയ ഭാഷണങ്ങളിലൂടെ, വശീകരിച്ചു വലയിലാക്കി വില്പന നടത്തുകയാണ്!

മദംപൊട്ടിക്കുന്ന വികാരബോംബുകൾ മതഗ്രന്ഥത്തിന്‍റെ വർണ്ണത്താളുകളിൽ പൊതിഞ്ഞ്, പ്രണയ സമ്മാനമായി പകരുന്പോൾ, അതിനെ മാനവികതയെന്നും മതസ്വാതന്ത്ര്യമെന്നും വിളിക്കാത്തവരുടെ ഉയിരെടുക്കുമെന്ന് പെണ്ണുടൽക്കൊള്ളക്കാർ ഭീഷണിയുയർത്തുന്പോൾ, ഈ വാണിഭനാടക സമിതിയുടെ ഉടമകളാര് എന്നറിയേണ്ടത് മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ കടമയാണെന്ന തിരിച്ചറിവുണ്ടാകണം, ഓരോ അച്ചനുമമ്മയ്ക്കും!

‘ലൗ ജിഹാദ്’ എന്ന വാക്കിന് ‘പ്രണയ യുദ്ധം’ എന്നർത്ഥമുണ്ടാകാം. എന്നാൽ, ഞാനിവരെ വിളിക്കുന്നത് ഉടൽക്കൊള്ളക്കാർ എന്നാണ്. കാരണം, ഇവർക്കുവേണ്ടത് , സ്നേഹിക്കുന്ന ഹൃദയങ്ങളെയല്ല, കാമശമനത്തിന് പെൺകുട്ടികളുടെ ഉടലുകളാണ്. അതിനാൽ, ലവ് ജിഹാദിന്‍റെ വർത്തമാനകാല പര്യായം ‘ഉടൽക്കൊള്ള’ എന്നുതന്നെയാണ്. പണ്ട് കടൽക്കൊള്ളക്കാർ കപ്പൽ യാത്രികരെ കൊള്ളയടിച്ചിരുന്നു. ഇന്നു കരയിൽ വസിക്കുന്നവരെയാണ് കൊള്ളയടിക്കുന്നത്. മക്കളെ ഓമനിച്ചു വളർത്തുന്ന മാതാപിതാക്കളുടെ നിത്യത്യാഗവും കുടുംബ സമാധാനവുമാണ് കൊള്ളയടിക്കുന്നത്. ഒരു കുടുംബത്തിന്‍റെ അന്തസും ഭാവി സ്വപ്നങ്ങളുമാണ് ഇവർ കൊള്ളയടിക്കുന്നത്. ഇതു തടയണം. തടഞ്ഞേ തീരൂ.

കേരളത്തിലെ ഇതര മതങ്ങളിലുള്ള പെൺകുട്ടികളെ പ്രണയിച്ചു വശീകരിച്ച്, നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി, മാനവദ്രോഹമായ മതതീവ്രവാദ പ്രവർത്തനങ്ങളുടെ ഇരകളാക്കുകയാണ്. ഇവരെ മതരാഷ്ട്രങ്ങളുടെ തെരുവുകളിൽ വില്പനയ്ക്കു വയ്ക്കുന്ന പൈശാചികതയുടെ അധോലോക സംസ്കാരം അഗ്നിപർവതം പൊട്ടിയൊഴുകിവരുന്ന തീപ്പുഴപോലെ കേരളത്തിലെ നിരവധി കുടുംബങ്ങളുടെ സ്വാസ്ഥ്യം നക്കിത്തിന്നാൻ ഇഴഞ്ഞുവരുന്നു, എന്ന ഭീതിദമായ സത്യത്തിനു മുന്നിൽ മനുഷ്യത്വത്തിന്‍റെ നീതിബോധമുള്ളവർക്കു കണ്ണടയ്ക്കാനാവില്ല!


കാത്തുസൂക്ഷിക്കുന്ന കസ്തൂരിമാന്പഴത്തിൽ കണ്ണെറിഞ്ഞെത്തുന്ന കാക്കകളെ കല്ലെറിഞ്ഞോടിക്കാനുള്ള കരുതലും കാവലുമുണ്ടാകണം, അച്ഛനമ്മമാർക്കും ആങ്ങളമാർക്കും. ഇല്ലെങ്കിൽ നവമാധ്യമങ്ങൾ ബാല, കൗമാര മനസുകൾക്കു മുന്പിൽ വാതിൽ തുറന്നിടുന്ന ആർത്തി വിതരണ മത്സരത്തിന്‍റെ വിസിലടികളിലിടറിവീഴും, പല ചപലബാല ലീലകളും! മാതൃസ്നേഹവും പിതൃവാത്സല്യവും സഹോദരസുരക്ഷിതത്വവും എന്തെന്ന് സ്വന്തം കുടുംബത്തിൽ എല്ലാ മക്കളും അനുഭവിച്ചറിയുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ മക്കളെ പോറ്റുന്നവർക്ക് സമയമുണ്ടാകണം. “ഞാൻ പറയുന്നത് നിന്‍റെ അമ്മയറിയരുത്” എന്നാദ്യം പറയുന്നവനെ സ്വന്തം മനസിന്‍റെ ഏഴയലത്തടുപ്പിക്കാതിരിക്കാനുള്ള, കുടുംബത്തിൽ പിറന്ന പെൺമകളുടെ മനസിന്‍റെ ധീരതയുണ്ടാകണം, ഓരോ പെൺകുട്ടിക്കും. രക്തബന്ധങ്ങളുടെ സ്നേഹസുരക്ഷയിൽ രൂപംകൊള്ളുന്ന കുടുംബഭദ്രതയിലൂടെ വളരട്ടെ കേരളത്തിന്‍റെ സാംസ്കാരിക ഭദ്രതയുള്ള നവസമൂഹം.
ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ


ഡിസിഎൽ പത്തനംതിട്ട പ്രവിശ്യാ ടാലന്‍റ് ഫെസ്റ്റ് 25-ന്

കാഞ്ഞിരപ്പള്ളി: ദീപിക ബാലസഖ്യം പത്തനംതിട്ട പ്രവിശ്യാ ടാലന്‍റ് ഫെസ്റ്റിന്‍റെ രചനാമത്സരങ്ങൾ ജനുവരി 25-നു നടക്കും. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിലാണു മത്സരം. ചെറുകഥ, കവിത, ഉപന്യാസം, പെയിന്‍റിംഗ് എന്നീ ഇനങ്ങളിലാണു മത്സരം.

ശനിയാഴ്ച രാവിലെ 9.30-ന് ചേരുന്ന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി കത്തീഡ്രൽ വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. സെന്‍റ് ഡൊമിനിക്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സിബിച്ചൻ ജേക്കബ് അധ്യക്ഷത വഹിക്കും. പ്രവിശ്യാ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, ആമുഖ പ്രഭാഷണം നടത്തും. ഡിസിഎൽ മേഖലാ ഓർഗനൈസർമാരായ ജോസ് മണിമല, ബാബു ടി.ജോൺ, ആൻസി മേരി ജോൺ, സിസ്റ്റർ ദീപ്തി മരിയ സിഎംസി തുടങ്ങിയവർ പ്രസംഗിക്കും.

മത്സര നിബന്ധനകൾ: എൽപി, യു.പി.,. ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചായിരിക്കും മത്സരം. ആൺ-പെൺ വ്യത്യാസമുണ്ടായിരിക്കുന്നതല്ല. കഥ, കവിത, ഉപന്യാസം, പെയിന്‍റിംഗ് മത്സരങ്ങൾക്ക് ഒരു മണിക്കൂർ ആയിരിക്കും സമയം.

പെയിന്‍റിംഗിന് വാട്ടർ കളറാണ് ഉപയോഗിക്കേണ്ടത്. ഓരോ മത്സരത്തിനുമുള്ള വിഷയങ്ങൾ മത്സരസമയത്തു നൽകും.

മത്സരത്തിൽ പങ്കെടുക്കാനെത്തുന്നവർ 25-നു മുന്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവിശ്യാ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിനെ ബന്ധപ്പെടുക. ഫോൺ: 9447137188, 9400931188.

ചങ്ങനാശേരി മേഖലാ രചനാമത്സരങ്ങൾ ഇന്ന്

ചങ്ങനാശേരി: ദീപിക ബാലസഖ്യം ചങ്ങനാശേരി മേഖല രചനാമത്സരങ്ങൾ ഇന്നു രാവിലെ 10.30 മുതൽ ചങ്ങനാശേരി പാറേൽ ജെ.എംഎൽപി സ്കൂളിൽ നടക്കും. കഥാരചന, കവിതാരചന, ഉപന്യാസ രചന, പെയിന്‍റിംഗ് എന്നീ ഇനങ്ങളിലാണു മത്സരം. രജിസ്ട്രേഷൻ ഫീസ് ഇല്ല. എൽപി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചുള്ള മത്സരങ്ങളിൽ ഓരോ ഇനത്തിലും ഒരു സ്കൂളിൽനിന്നും ഒരു കുട്ടിക്കു വീതം പങ്കെടുക്കാം.

രാവിലെ നടക്കുന്ന സമ്മേളനത്തിൽ പാറേൽ സെന്‍റ് മേരീസ് പള്ളി വികാരി ഫാ. ജേക്കബ് വാരിക്കാട്ട് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ജെ.എം.എൽപി. സ്കൂൾ ഹെഡ്മിസ്ട്രസ് ലീസാമ്മ അധ്യക്ഷത വഹിക്കും. മേഖലാ ഓർഗനൈസർ ആൻസി മേരി ജോൺ, പരിമൾ ആന്‍റണി, ജോസുകുട്ടി കുട്ടംപേരൂർ, റോയി തോമസ് എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് മേഖലാ ഓർനഗൈസറെ സമീപിക്കുക. ഫോൺ - 99475 21591.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.