എഎസ്ഐയുടെ കൊലപാതകം: തോക്ക് എറണാകുളത്തു കണ്ടെത്തി
എഎസ്ഐയുടെ കൊലപാതകം:  തോക്ക് എറണാകുളത്തു കണ്ടെത്തി
Thursday, January 23, 2020 11:44 PM IST
കൊച്ചി: കളിയിക്കാവിള ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതെന്നു കരുതുന്ന തോക്ക് കണ്ടെത്തി. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ റെയിൽവേ ട്രാക്കിനോടു ചേർന്നുള്ള ഓടയിൽനിന്ന് ഇന്നലെ രാവിലെ 11ഓടെയാണ് കേസിലെ നിർണായക തെളിവുകളിലൊന്നായ തോക്ക് കണ്ടെത്തിയത്. കേസിൽ പ്രതികളായ അബ്ദുൽ ഷെമിം, തൗഫീക്ക് എന്നിവരുമായി തമിഴ്നാട് ക്യൂബ്രാഞ്ച് സംഘം നടത്തിയ തെളിവെടുപ്പിനിടെയാണ് തോക്ക് കണ്ടെത്തിയത്.

ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ വിൽസണെ കൊലപ്പെടുത്തിയ ശേഷം ബസിൽ കൊച്ചിയിലെത്തി തോക്ക് ഉപേക്ഷിക്കുകയായിരുന്നുവെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പെന്നു പോലീസ് പറഞ്ഞു.

സംഭവശേഷം എറണാകുളത്തെത്തിയ പ്രതികൾ കൊലപാതക വാർത്ത മാധ്യമങ്ങളിൽ കണ്ടതിനെത്തുടർന്ന് തോക്ക് ഓടയിൽ ഉപേക്ഷിച്ച് ഉഡുപ്പിയിലേക്കു കടക്കുകയായിരുന്നു. ഇറ്റാലിയൻ നിർമിതമായ 7.65 എംഎം പിസ്റ്റളാണ് കണ്ടെത്തിയത്. സൈനിക- അർധ സൈനിക വിഭാഗങ്ങൾ മാത്രം ഉപയോഗിക്കുന്നതു പോലുള്ള തോക്കാണിതെന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. എഎസ്ഐയെ കൊലപ്പെടുത്തിയ സ്ഥലത്തുനിന്ന് അഞ്ച് ബുള്ളറ്റുകൾ ലഭിച്ചിരുന്നു.


കേരള പോലീസിന്‍റെയും കൊച്ചി കോർപറേഷൻ ജീവനക്കാരുടെയും സഹായത്തോടെയായിരുന്നു തെളിവെടുപ്പ്. കൃത്യത്തിന് ഉപയോഗിച്ച തോക്ക് ഇതു തന്നെയാണോ എന്നറിയാൻ ഫോറൻസിക് പരിശോധന നടത്തും. സൈന്യം ഉപയോഗിക്കുന്ന തരം തോക്ക് കിട്ടിയതിനെക്കുറിച്ച് അന്വേഷിക്കുമെന്നു തമിഴ്നാട് ക്യൂബ്രാഞ്ച് ഡിവൈഎസ്പി കെ.ഗണേശൻ പറഞ്ഞു. കളിയിക്കാവിള ചെക്പോസ്റ്റ് പരിസരത്തും പ്രതികൾ താമസിച്ചിരുന്ന സ്ഥലങ്ങളിലും കഴിഞ്ഞ 22ന് രാത്രി തെളിവെടുപ്പ് നടത്തിയിരുന്നു. കേസ് എൻഐഎക്ക് കൈമാറുന്ന ഘട്ടത്തിലാണു നിർണായക തെളിവ് ലഭിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.