എൻഡോസൾഫാൻ: ദയാബായിയുടെ പ്രതിഷേധ സമരം നാളെ
Thursday, January 23, 2020 11:54 PM IST
കൊച്ചി: എൻഡോസൾഫാൻ ദുരിതബാധിതർക്കു സർക്കാർ നല്കിയ വാഗ്ദാനം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു സാമൂഹ്യപ്രവർത്തക ദയാബായിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നാളെ. എറണാകുളം വഞ്ചി സ്ക്വയറിൽ വൈകുന്നേരം 4.30 നാണു സമരം. 2019 ജനുവരി 30നു സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പട്ടിണി സമരത്തെത്തുടർന്നു സർക്കാരുമായുണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകളനുസരിച്ചുള്ള തീരുമാനങ്ങൾ നാളിതുവരെ നടപ്പാക്കിയിട്ടില്ലെന്നു ദയാബായി ചൂണ്ടിക്കാട്ടി.

ദുരിതബാധിതരുടെ പട്ടികയിൽ ആയിരക്കണക്കിനു പേരുകളുണ്ട്. ഇതിലുൾപ്പെടാത്തവർ വേറെയും. പട്ടികയിലുള്ളവർക്കു പോലും ചികിത്സയടക്കം ഒരു സഹായവും ലഭിച്ചിട്ടില്ല. ആവശ്യമായ ചികിത്സ കിട്ടാതെ കുട്ടികൾ ഇപ്പോഴും മരിച്ചുകൊണ്ടിരിക്കുന്നു.


മാറിമാറി വരുന്ന സർക്കാരുകൾ ദുരിതബാധിതരുടെ അടിസ്ഥാനപ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കാണാൻ ഗൗരവമായ നടപടികളെടുക്കുന്നില്ല. ദുരിതങ്ങളെ തമസ്കരിക്കാനുള്ള ശ്രമങ്ങളാണു നടത്തിവരുന്നതെന്നും ദയാബായി ആരോപിച്ചു. സി.ആർ. നീലകണ്ഠൻ, ഡോ. ജേക്കബ് തോമസ്, അന്പലത്തറ കുഞ്ഞികൃഷ്ണൻ തുടങ്ങിയ സാംസ്കാരിക നായകരും പരിസ്ഥിതി പ്രവർത്തകരും മാധ്യമപ്രവർത്തകരും കോളജ് വിദ്യാർഥികളും സമരത്തിൽ പങ്കാളികളാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.