വനപാലകർക്കുനേരേ അക്രമം, നാലു പേർക്കെതിരേ കേസ്
Tuesday, January 28, 2020 12:11 AM IST
അതിരപ്പിള്ളി: മലക്കപ്പാറ വനംവകുപ്പ് ചെക്ക് പോസ്റ്റിൽ വനപാലകരെ ആക്രമിച്ച സംഭവത്തിൽ ചേർത്തല സ്വദേശികളായ നാലു യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു.

ചേർത്തല കണിച്ചുകുളങ്ങര സ്വദേശികളായ മെൽവിൻ (27),റോണി (30), തൈക്കൽ സ്വദേശി മെഷേജ് (20), പള്ളിത്തോട് സ്വദേശി ഷെല്ലിറോ (28) എന്നിവർക്കെതിരെയാണ് മലക്കപ്പാറ പോലീസ് കേസെടുത്തത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

രാത്രി കാറിൽ ചെക്ക്പോസ്റ്റിലെത്തിയ പ്രതികൾ ചാലക്കുടിയിലേക്കു പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വൈകുന്നേരം ആറിനുശേഷം ഈ റോഡിലൂടെ വാഹനഗതാഗതം നിരോധിച്ചിരിക്കുകയാണെന്നും കാർ കടത്തി വിടില്ലെന്നും വനപാലകർ അറിയിച്ചു. ഇതേത്തുടർന്ന്, മദ്യലഹരിയിലായിരുന്ന ഇവർ ബഹളം വയ്ക്കുകയും വനപാലകരെ കൈയേറ്റം ചെയ്യുകയുമാണ് ഉണ്ടായത്. ബഹളം കേട്ടു നാട്ടുകാർ എത്തിയപ്പോൾ സംഘം നാട്ടുകാരെയും ആക്രമിച്ചു.


മലക്കപ്പാറ പോലീസിനെ വിവരമറിയിച്ചതിനെതുടർന്നു പോലീസെത്തി യുവാക്കളെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇവർ വന്ന കാറും കസ്റ്റഡിയിലെടുത്തു. മർദനത്തിൽ പരിക്കേറ്റ വനംവകുപ്പ് വാച്ചർ രാജേഷ് (18), സെന്തിൽ (41) എന്നിവരെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാക്കളെ ചാലക്കുടിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.