ആർട്ടിക്കിൾ-14 തുറന്നു
ആർട്ടിക്കിൾ-14 തുറന്നു
Friday, February 28, 2020 12:26 AM IST
തൊടുപുഴ: കലയുടെ മഴവില്ല് തെളിഞ്ഞു.ആവേശം വിതറി എംജി യൂണിവേഴ്സിറ്റി കലോൽസവം ആർട്ടിക്കിൾ-14ന് വർണാഭമായ തുടക്കം.

192 കോളജുകളിൽ നിന്നുള്ള 13000 പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോൽസവത്തിൽ ട്രാൻസ്ജെൻഡേഴ്സ് പങ്കെടുക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.നൃത്ത-നൃത്തേതര ഇനങ്ങളിൽ തീപാറുന്ന പോരാട്ടമാണ് നാലുദിനങ്ങളിലായി തൊടുപുഴ അൽ അസ്ഹർ കോളജ് കാന്പസിലെ വിവിധ വേദികളിൽ അരങ്ങേറുന്നത്.

തുല്യനീതി എന്ന സന്ദേശം ഉയർത്തിയാണ് ഇത്തവണ കലോൽസവത്തിന് ആർട്ടിക്കിൾ-14 എന്ന പേര് നൽകിയിരിക്കുന്നത്.മന്ത്രി എം.എം.മണി അധ്യക്ഷത വഹിച്ച യോഗത്തിൽ മന്ത്രി കെ.ടി.ജലീൽ തിരിതെളിച്ചതോടെ കലോൽസവത്തിനു തുടക്കമായി.

എം.ജി.സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ് മുഖ്യാതിഥിയായിരുന്നു.അൽ അസ്ഹർ കോളജ് ഡയറക്ടർ കെ.എം.മൂസ,യൂണിവേഴ്സിറ്റ് യൂണിയൻ ചെയർമാൻ അമൽരാജ്,തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സിനോജ് എരിച്ചിരിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.


കലാലയങ്ങളിലെ സമര നിരോധനം:അപ്പീൽ നൽകുമെന്നു മന്ത്രി ജലീൽ


തൊടുപുഴ:സംസ്ഥാനത്തെ കലാലയ സമരവും പഠിപ്പുമുടക്കും നിരോധിച്ച് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ വിധിപകർപ്പ് കിട്ടിയാലുടൻ അപ്പീൽ പോകുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ.

അൽഅസ്ഹർ കോളജിൽ എംജി യൂണിവേഴ്സിറ്റി കലോൽസവം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.കലാലയങ്ങളിൽ വിദ്യാർഥി സംഘടനകളുടെ പ്രവർത്തനം ശുഷ്കമാകുന്പോൾ കാന്പസുകൾ വരളും.ജനാധിപത്യ സംവിധാനത്തിൽ കാന്പസുകളിൽ നിന്നാണ് പ്രതിഷേധത്തിന്‍റെ ജ്വാല ഉയരുന്നത്.വിദ്യാർഥികൾ തെരുവിലിറങ്ങിയാൽ ഏതു ഭരണകൂടവും വിറയ്ക്കും.

പൗരത്വനിയമ ഭേദഗതിക്കെതിരെ ആദ്യം സമരം ഉയർന്നതും കലാലയങ്ങളിൽ നിന്നാണ്.ഒരു നാടിന്‍റെ തലസ്ഥാനത്തിന് ഹൃദയത്തിന്‍റെ സ്ഥാനമാണുള്ളത്.ഹൃദയം നന്നായാൽ മനുഷ്യൻ നന്നാകും.തലസ്ഥാനം നന്നായാൽ രാജ്യം നന്നാകും.നിർഭാഗ്യകരമെന്നു പറയട്ടെ ഇന്ത്യയുടെ തലസ്ഥാനത്ത് ഇരുട്ടിന്‍റെ മറവിൽ അരുതായ്മകളാണ് അരങ്ങേറിയത്.ഇതു അപമാനകരമാണ്.മതത്തിന് അപ്പുറം മനുഷ്യത്വത്തെ കാണാനാകണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മന്ത്രി എം.എം.മണി അധ്യക്ഷത വഹിച്ചു.രാജ്യം അലോസരം സൃഷ്ടിക്കുന്ന സംഭവങ്ങളിലൂടെ കടന്നുപോകുന്പോൾ നടക്കുന്ന സർവകലാശാല കലോൽസവം ഉന്നതമൂല്യങ്ങൾ ഉയർത്തിപിടിച്ചുകൊണ്ട് മുന്നേറണമെന്ന് അദ്ദേഹം പറഞ്ഞു.


വൈകിയോടി എം.ജി.എക്സ്പ്രസ്

തൊടുപുഴ:സ്റ്റാർട്ടിംഗ് പിഴച്ചു. ഉദ്ഘാടന സമ്മേളനം അവസാനിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് പ്രധാന വേദിയിൽ തിരുവാതിര മൽസരങ്ങൾ ആരംഭിച്ചത്.രാത്രി ഏഴോടെ മത്സരങ്ങൾ ആരംഭിക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നെങ്കിലും മത്സരയിനങ്ങൾ ആരംഭിച്ചത് രാത്രി ഏറെ വൈകിയാണ്.

മൽസരം വൈകിയത് ആദ്യ ദിനത്തിൽ തന്നെ കല്ലുകടിയായി.തിരുവാതിര കളി,മൂകാഭിനയം, ഭരതനാട്യം എന്നിവയാണ് ഇന്നലെ നടക്കേണ്ട മൽസരങ്ങൾ. എന്നാൽ മൽസരം വൈകിയതോടെ സദസിലിരുന്ന കാണികളും അക്ഷമരായി. ഇതോടെ കാണികളുടെ എണ്ണവും ശുഷ്ക്കിച്ചു.മത്സരാർഥികളുടെ ബാഹുല്യം കൂടിയായതോടെ മത്സരങ്ങൾ നിശ്ചയിച്ചതിലും മണിക്കൂറുകൾ നീളുമെന്നുറപ്പായി. കലോത്സവയിനങ്ങൾ ആരംഭിക്കാൻ താമസിച്ചെങ്കിലും ആതിഥേയ കലാലയമായ അൽ അസ്ഹർ കോളജും പരിസരവും ദീപ പ്രഭയാൽ അലംകൃതമായിരുന്നത് വിദ്യാർഥികൾക്ക് ഉൽസവ പ്രതീതി പകർന്നു.


മന്ത്രി മണിയെ മാധവനാക്കി അവതാരക; അച്ഛന്‍റെ പേരെന്ന് മന്ത്രി

തൊടുപുഴ: പ്രസംഗത്തിനിടെ മന്ത്രി എം.എം. മണിക്ക് നാക്കു പിഴയ്ക്കാറുണ്ട്.സംഭവം തിരിച്ചറിഞ്ഞ് അദ്ദേഹം പിഴവു തിരുത്താറുമുണ്ട്.എന്നാൽ ഇത്തവണ നാവുപിഴച്ചത് അവതാരകയ്ക്ക്.എം.ജി കലോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.

ഇതു സദസിനെ കുടുകുടെ ചിരിപ്പിക്കുകയും ചെയ്തു.മന്ത്രിയെ അധ്യക്ഷ പ്രസംഗത്തിനായി ക്ഷണിച്ചപ്പോഴാണ് എം.എം.മണിയെ മുണ്ടയ്ക്കൽ മാധവൻ എന്ന് അവതാരക അഭിസംബോധന ചെയ്തത്.

അവതാരകയ്ക്കു പറ്റിയ പിഴവ് അധ്യക്ഷ പ്രസംഗത്തിൽ മന്ത്രി തന്നെ തിരുത്തുകയും ചെയ്തു. എന്‍റെ പേര് മണിയെന്ന് തന്നെയാണ്.

മാധവൻ എന്നത് എന്‍റെ പിതാവിന്‍റെ പേരാണ്. എന്‍റെ പേരിനൊപ്പം അദ്ദേഹത്തേയും കൂട്ടിച്ചേർത്ത് പറയുന്നതിൽ സന്തോഷമേയുള്ളു.പക്ഷേ, എന്‍റെ പേര് മുണ്ടയ്ക്കൽ മാധവൻ എന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് നറുക്കെടുപ്പിന്‍റെ സമ്മാനദാനത്തിനിടെ മന്ത്രിയെ ക്ഷണിച്ചപ്പോഴും അവതാരകയ്ക്ക് നാക്കു പിഴവു സംഭവിച്ചു. ഇത്തവണ മണിക്ക് പകരം മാണി സാറെന്നാണ് അവതാരക അഭിസംബോധന ചെയ്തത്.

അരങ്ങിൽ ഇന്ന്


സ്റ്റേജ് 1 (സ്കൂൾ ഗ്രൗണ്ട്)

രാവിലെ 9:30ന്: മോണോ ആക്ട്
വെെകുന്നേരം മൂന്നിന്: മിമിക്രി
രാത്രി എട്ടിന്: സ്കിറ്റ്

സ്റ്റേജ് 2 (എൻജിനിയറിംഗ് കോളജ് ഗ്രൗണ്ട്)

9.30ന് ഓട്ടൻതുള്ളൽ
12ന്: കഥകളി
മൂന്നിന്: കേരള നടനം

സ്റ്റേജ് 3(ആർട്സ് കോളജ്)

രാവിലെ ഒൻപതിന്: ഭരതനാട്യം(പെണ്‍കുട്ടികൾ)
രാത്രി 7.30ന് ഭരതനാട്യം(ട്രാൻസ്ജെൻഡർ)

സ്റ്റേജ് 4(എൻജി.കോളജ് സെമിനാർ ഹാൾ)

രാവിലെ ഒൻപതിന്: ലൈറ്റ് മ്യൂസിക്(പെണ്‍കുട്ടികൾ)
രാത്രി 7.30: ലൈറ്റ് മ്യൂസിക് (ട്രാൻസ്ജെൻഡർ)

സ്റ്റേജ് 5(ലോ കോളജ് രണ്ടാംനില)

രാവിലെ ഒൻപതിന്: കവിത പാരായണം

സ്റ്റേജ് 6 (ആർട്സ് കോളജ് സെമിനാർ ഹാൾ)

രാവിലെ ഒൻപതിന്: പ്രസംഗം(മലയാളം)
5.30ന്: ക്വിസ്

സ്റ്റേജ് 7(ബിഡിഎസ് കോളജ് സെമിനാർ ഹാൾ)

രാവിലെ ഒൻപതിന്: ചെറുകഥ(ഇംഗ്ലീഷ്)
10.30ന്: ഉപന്യാസം ഇംഗ്ലീഷ്
12ന്: കവിതാരചന ഇംഗ്ലീഷ്
1.30ന്: ഫിലിം റിവ്യൂ

സ്റ്റേജ് 8(സ്കൂൾ ഓഡിറ്റോറിയം)

രാവിലെ ഒൻപതിന്: അങ കാർട്ടൂണ്‍
11.30ന്: കൊളാഷ്
2.30ന്: പെയിന്‍റിംഗ്
5.30ന്: പോസ്റ്റർ ഡിസൈനിംഗ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.