കാട്ടാന ആക്രമണം: ആശ്രിത നിയമനം വേഗത്തിലാക്കുമെന്ന് വനംമന്ത്രി
കാട്ടാന ആക്രമണം: ആശ്രിത നിയമനം വേഗത്തിലാക്കുമെന്ന് വനംമന്ത്രി
Friday, February 28, 2020 1:03 AM IST
പത്തനംതിട്ട: റാന്നി വനമേഖലയിലെ മടന്തമണ്‍ വാറുചാൽ ഭാഗത്ത് നാട്ടിലിറങ്ങിയ കാട്ടാനയെ വനത്തിലേക്ക് മടക്കാൻ ശ്രമിക്കവേ കാട്ടാനയുടെ കുത്തേറ്റു മരിച്ച ട്രൈബൽ ഫോറസ്റ്റ് വാച്ചർ എ.എസ്. ബിജുവിന്‍റെ കുടുംബത്തിലെ ഒരാൾക്കു സർക്കാർ ജോലി നൽകാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്നു മന്ത്രി കെ. രാജു. ആശ്രിതർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ലഭ്യമാക്കാനുള്ള നടപടി വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

റാന്നി വനം ഡിവിഷനിലെ രാജാന്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ 2014 മുതൽ ഫോറസ്റ്റ് വാച്ചറാണ് ബിജു. കരികുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കക്കുടുമണ്‍ മടന്തമണ്‍ ഭാഗത്ത് നാട്ടിലിറങ്ങിയ കാട്ടാനയെ തിരികെ കാട്ടിലേക്ക് തിരിച്ചുവിടുന്നതിനിടയിൽ കാട്ടാനയുടെ കുത്തേറ്റാണ് ബിജു (52) മരിച്ചത്.

ളാഹ വേലൻപ്ലാവ് ആഞ്ഞിലിമൂട്ടിൽ സോമന്‍റെയും രാധാമണിയുടെയും മകനായ ബിജു വനസംരക്ഷണപ്രവർത്തനങ്ങളിൽ വകുപ്പിനെ കാര്യമായി സഹായിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേക ഉത്തരവിലൂടെയാണ് ബിജുവിനു ഫോറസ്റ്റ് വാച്ചറായി നിയമനം നൽകിയത്. സ്റ്റേഷൻതല വനസംരക്ഷണത്തിലും ദ്രുതകർമ സേനയിലും അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ചവച്ചിരുന്നതായും മന്ത്രി അനുസ്മരിച്ചു.


ഭാര്യ അനിലയും പതിമൂന്നും രണ്ടും വയസുള്ള രണ്ടു പെണ്‍കുട്ടികളുമടങ്ങുന്നതാണ് ബിജുവിന്‍റെ കുടുംബം. ബിജുവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ ളാഹയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. രാജന്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന വൻ ജനാവലി ബിജുവിന് ആദരാഞ്ജലിയർപ്പിച്ചു.

കഴിഞ്ഞ ദിവസം ആന ഇറങ്ങിയ ഭാഗങ്ങളിൽ വനപാലകർ ഇപ്പോഴും കാവൽ തുടരുകയാണ്. ഇന്നലെ രാവിലെയും ജനവാസ മേഖലകളിൽ കാട്ടാനയെ കണ്ടതായി പ്രചാരണമുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.