സർക്കാർ ജീവനക്കാരുടെ പിഎസ്‌സി പരിശീലനകേന്ദ്രം നടത്തിപ്പ്: അന്വേഷണ സംഘത്തിന്‍റെ ചോദ്യംചെയ്യൽ അടുത്തയാഴ്ച
Friday, February 28, 2020 11:52 PM IST
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ നടത്തുന്ന സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെ അടുത്ത ആഴ്ച വിജിലൻസ് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. പ്രാഥമിക മൊഴിയെടുപ്പിൽ ഇവർ നൽകിയ വിവരങ്ങളിലും സാക്ഷി മൊഴികളിലെ വൈരുധ്യങ്ങളും ചൂണ്ടിക്കാട്ടിയാകും ഇവരെ ചോദ്യംചെയ്യുക. ഇതിനായി വിജിലൻസ് അന്വേഷണ സംഘം പ്രത്യേക ചോദ്യാവലി തയാറാക്കും. ഇതിനായി അന്വേഷണ സംഘം പ്രത്യേക യോഗം ചേരും.

പിഎസ്‌സി പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ റെയ്ഡിന്‍റെ അടിസ്ഥാനത്തിൽ ഇരുവരുടെയും മൊഴി നേരത്തെ ശേഖരിച്ചിരുന്നു. അധ്യാപകർ അടക്കമുള്ള സാക്ഷികളുടെയും മൊഴിയെടുപ്പു ഏതാണ്ടു പൂർത്തിയായിട്ടുണ്ട്. ഇനി ഏതാനും പേരുടെ മൊഴി മാത്രമാണു രേഖപ്പെടുത്താനുള്ളത്. ഇതിനു ശേഷമാകും നോട്ടീസ് നൽകി വിളിച്ചു വരുത്തിയ ശേഷം രണ്ടു പേരെയും ചോദ്യം ചെയ്യുക.

സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥരായ രണ്ടു പേരുടെയും വിശദമായ അവധി വിവരങ്ങൾ തേടി വിജിലൻസ്, പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്കു കത്ത് നൽകിയിരുന്നു. ഇതിനുള്ള മറുപടി ലഭിച്ചതായാണു വിജിലൻസ് ഉന്നതർ പറയുന്നത്. ദീർഘകാല അവധിക്ക് ഇവരിൽ ഒരാൾ അപേക്ഷ നൽകിയിരുന്നതായി മറുപടിയിലുണ്ട്. എന്നാൽ, അവധിക്ക് അപേക്ഷിക്കും മുൻപു തന്നെ സ്ഥാപനം തുടങ്ങിയിരുന്നതായാണു രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായത്. ചോദ്യം ചെയ്യലിൽ ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്തും.


മറ്റൊരാൾ ജോലിക്കു തടസമില്ലാത്ത തരത്തിൽ ക്ലാസെടുക്കാൻ അനുമതി തേടിയിരുന്നതായും പറയുന്നു. എന്നാൽ, ക്ലാസെടുക്കാൻ അനുമതി തേടിയിട്ടു സ്ഥാപനം നടത്തുന്നെന്നായിരുന്നു ഉയർന്ന പ രാതി. ഇക്കാര്യത്തിൽ ലഭിച്ച തെളിവുകൾ കൂടി പരിശോധിച്ചാകും തുടർ നടപടി സ്വീകരിക്കുക. ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിജിലൻസ് വിശദമായ പരിശോധിക്കും. ചോദ്യപേപ്പറുകൾ അച്ചടിക്കുന്ന പ്രസുകൾക്കും വ്യക്തികൾക്കും സ്ഥിരമായി ഇവരുടെ അക്കൗണ്ടിൽ നിന്നു പണം കൈമാറുന്നതായും ബാങ്ക് അക്കൗണ്ട് രേഖകളിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. തലസ്ഥാനത്തെ പരിശീലന കേന്ദ്രങ്ങളായ ലക്ഷ്യയിലും വീറ്റോയിലും ക്ലാസെടുക്കുന്നവരുടെ പണമിടപാടുകളാണു പരിശോധിക്കുന്നത്. പണം കൈമാറി ലഭിച്ചവരേയും ചോദ്യം ചെയ്തേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.