വാഹന നികുതി ഇളവുകൾ: വിജ്ഞാപനമായി
വാഹന നികുതി ഇളവുകൾ:  വിജ്ഞാപനമായി
Wednesday, April 1, 2020 12:55 AM IST
തിരുവനന്തപുരം: കോൺട്രാക്റ്റ് കാര്യേജുകളുടെ 01.04.2020-ൽ ആരംഭിക്കുന്ന ത്രൈമാസ നികുതിയുടെ (ക്വാർട്ടേർലി ടാക്സ്) 20 ശതമാനം തുക ഇളവ് നൽകി വിജ്ഞാപനം പുറപ്പെടുവിച്ചു. കൂടാതെ, സ്റ്റേജ് കാര്യേജുകളുടെ 01.04.2020-ൽ ആരംഭിക്കുന്ന ത്രൈമാസ നികുതിയുടെ മൂന്നിലൊന്ന് ഭാഗം ഇളവ് നൽകിയുള്ള ഉത്തരവും പുറപ്പെടുവിച്ചു.

സംസ്ഥാനത്തെ നോൺ-ട്രാൻസ്പോർട്ട് വാഹനങ്ങളുടെയും കോൺട്രാക്റ്റ് കാര്യേജുകളുടെയും 01.04.2020-ൽ ആരംഭിക്കുന്ന ക്വാർട്ടറിലെ നികുതി അടയ്ക്കാനുള്ള സമയപരിധി ഏപ്രിൽ 30 വരെയും ട്രാൻസ്പോർട്ട് വാഹനങ്ങളുടെ (കോൺട്രാക്റ്റ് കാര്യേജും സ്റ്റേജ് കാര്യേജും ഒഴികെ) ഈ ക്വാർട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി മേയ് 15 വരെയും നീട്ടി ഉത്തരവായി.

2020 മാർച്ച് 31 വരെ താത്കാലിക രജിസ്ട്രേഷൻ ലഭിക്കുകയോ രജിസ്ട്രേഷനുവേണ്ടി അപേക്ഷിക്കുകയോ ചെയ്ത വാഹനങ്ങൾക്ക് 01.04.2020 മുതൽ ബാധകമായ വർദ്ധിച്ച നിരക്കിലുള്ള ഒറ്റത്തവണ വാഹന നികുതി ഒഴിവാക്കി ഉത്തരവായിട്ടുണ്ട്. ഇത്തരം വാഹനങ്ങൾക്ക് 31.03.2020-ൽ ബാധകമായ നിരക്കിൽ ഒറ്റത്തവണ നികുതി അടച്ചാൽ മതിയാകും. 2020 ഏപ്രിൽ, മേയ് മാസങ്ങളിൽ ആരംഭിച്ച കാലയളവിൽ വാഹനം ഓടിക്കാൻ ഉദ്ദേശിക്കാത്തതും ജി ഫോറം നൽകാൻ സാധിക്കാത്തതുമായ വാഹനങ്ങളെ സംബന്ധിച്ച് മുൻകൂർ അറിയിപ്പ് നൽകിയിട്ടില്ലെങ്കിൽ പോലും അവയെ നികുതി ചുമത്തുന്നതിൽ നിന്നും ഒഴിവാക്കും. എന്നാൽ അവർ ഏപ്രിൽ 30ന് മുമ്പ് ഈ വിവരം ബന്ധപ്പെട്ട ആർ.ടി. ഓഫീസിൽ അറിയിക്കണം.

മോട്ടോർ വാഹനങ്ങളുടെ നികുതി വർധന 30നു ശേഷം

തിരുവനന്തപുരം: മോട്ടോർ വാഹനങ്ങൾക്ക് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച നികുതി വ൪ധന നിർദേശങ്ങളെ കോവിഡ് ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ 30നു ശേഷം പ്രാബല്യത്തിൽ വരുത്തിയാൽ മതിയെന്നു തീരുമാനിച്ചതായി ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.


രണ്ടു ലക്ഷം രൂപ വരെയുള്ള മോട്ടോർ ബൈക്കുകൾക്ക് ഒരു ശതമാനവും 15 ലക്ഷം വരെയുള്ള കാറുകൾക്കും പ്രൈവറ്റ് സർവീസ് വാഹനങ്ങൾക്കും രണ്ടു ശതമാനം ഒറ്റത്തവണ നികുതി വ൪ധനയുമാണ് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകളുടേത് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകളുടെ നികുതി ഉയർത്തൽ. സ്വകാര്യ ആവശ്യങ്ങൾക്കുള്ള ഓട്ടോറിക്ഷകളുടെ നികുതിയിൽ രണ്ടു ശതമാനം വർധന തുടങ്ങിയവയാണു മറ്റു പ്രധാന നിർദേശങ്ങൾ.

ഭൂമിയുടെ ന്യായവില വർധന മേയ് 15 മുതൽ

ബജറ്റിൽ പ്രഖ്യാപിച്ച ഭൂമിയുടെ ന്യായവില വ൪ധന മേയ് 15 മുതൽ നടപ്പാക്കിയാൽ മതിയെന്നു തീരുമാനിച്ചതായി രജിസ്ട്രേഷൻ വകുപ്പ് അധികൃതർ അറിയിച്ചു. ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം വർധനയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതുവഴി സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസിനത്തിലും കാര്യമായ വ൪ധന വരും. 200 കോടിയെങ്കിലും പ്രതിവർഷം അധികമായി ലഭിക്കുമെന്നാണു കരുതുന്നത്.

വില്ലേജ് സേവനങ്ങളുടെ ഫീസ് വർധന ലോക്ക്ഡൗണിനു ശേഷം

വില്ലേജ് ഓഫീസ് വഴി ലഭിക്കുന്ന സേവനങ്ങൾക്ക് ഏർപ്പെടുത്തിയ ഫീസ് വർധന പുതുക്കിയ ഉത്തരവിറക്കിയ ശേഷം മാത്രമേ നടപ്പിൽ വരുകയുള്ളവെന്ന് റവന്യു മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലൊക്കേഷൻ മാപ്പിന് 200 രൂപയും തണ്ടപ്പേർ പകർപ്പിന് 100 രൂപയും ഈടാക്കാനായിരുന്നു ബജറ്റ് നിർദേശം. എന്നാൽ, ഫിനാൻസ് ബിൽ പാസായ സാഹചര്യത്തിൽ പ്രഖ്യാപനമനുസരിച്ച് പോക്കുവരവ് ഫീസ് ഇന്നു മുതൽ കൂടും. പത്ത് ആർ വരെയുള്ള ഭൂമിക്ക് 100 രൂപ,1120 ആർവരെ 200 രൂപ, 21 മുതൽ 50 വരെ 300 രൂപ, 51 മുതൽ ഒരു ഹെക്ടർവരെ 500 രൂപ, ഒന്നുമുതൽ രണ്ടു ഹെക്ടർവരെ 700 രൂപ, രണ്ട് ഹെക്ടറിന് മുകളിൽ 1000 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.