നിയന്ത്രിത രീതിയിൽ മത്സ്യബന്ധനത്തിന് അനുമതി
നിയന്ത്രിത രീതിയിൽ  മത്സ്യബന്ധനത്തിന് അനുമതി
Friday, April 3, 2020 12:46 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് പരമ്പരാഗത മത്സ്യബന്ധനയാനങ്ങൾക്ക് നിയന്ത്രണങ്ങളോടെ നാളെ മുതൽ മത്സ്യബന്ധനത്തിന് അനുമതി നൽകിയതായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഭക്ഷ്യസുരക്ഷയ്ക്കും മത്സ്യത്തൊഴിലാളികളുടെ തൊഴിൽ ഉറപ്പാക്കുന്നതിനുമാണ് നടപടി. കാസർഗോഡ് ജില്ലയിൽ ഇളവ് ബാധകമല്ല. മത്സ്യലേലം കൂടാതെ മത്സ്യത്തിന്‍റെ വില്പന നടത്താൻ അനുമതി നൽകിയതായും മന്ത്രി അറിയിച്ചു.

ട്രോളിംഗ് ബോട്ടുകൾ, കമ്പവല, തട്ടമടി തുടങ്ങിയവ വഴിയുള്ള മത്സ്യബന്ധനം പൂർണമായും നിരോധിച്ചു. മത്സ്യത്തിന്‍റെ വില നിശ്ചയിക്കുക കളക്ടർ ചെയർമാനായ ഹാർബർ മാനേജ്മെന്‍റ് സൊസൈറ്റികളായിരിക്കും. മത്സ്യലഭ്യത അനുസരിച്ച് ഓരോ ദിവസവും വില പുതുക്കി നിശ്ചയിക്കും. ജില്ലകളിലെ പ്രധാന ഹാർബറിൽ നിശ്ചയിക്കുന്ന വിലയായിരിക്കും അതത് ജില്ലകളിൽ ഈടാക്കുക.

മൊത്തക്കച്ചവടക്കാർക്കും ചെറുകിട കച്ചവടക്കാർക്കും മുൻകൂട്ടിയുള്ള ബുക്കിംഗ് വഴി മത്സ്യം വാങ്ങാം. ബുക്കിംഗിനായി ഫിഷറീസ് വകുപ്പ് പുതിയ ഐടി ആപ്ലിക്കേഷൻ തയാറാക്കി. ബുക്കിംഗുകളുടെ മുൻഗണനാക്രമത്തിൽ ഹാർബറുകളിൽ നിന്ന് വാഹനങ്ങളിൽ മത്സ്യം വാങ്ങാം.

മത്സ്യബന്ധന തുറമുഖങ്ങളിലും ലാൻഡിംഗ് സെന്‍ററുകളിലും യാതൊരുവിധ തിക്കുംതിരക്കും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ചെറുകിട വില്പനക്കാർക്ക് മാർക്കറ്റ് പോയിന്‍റുകൾ നിശ്ചയിച്ചുനൽകി അവർക്കാവശ്യമായ മത്സ്യം മത്സ്യഫെഡ് എത്തിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു. ആവശ്യമുള്ള മത്സ്യത്തിന്‍റെ അളവ് ഹാർബർ മാനേജ്മെന്‍റ് സൊസൈറ്റികളെ മുൻകൂട്ടി അറിയിക്കണം. മത്സ്യ വിൽപനയിലൂടെ ലഭിക്കുന്ന തുക നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടിൽ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

ഹാർബറുകളിലും മാർക്കറ്റുകളിലും കൃത്യമായ സാമൂഹ്യ അകലം പാലിക്കണം. ലാൻഡിംഗ് സെന്‍ററുകളിൽ തിരക്ക് ഒഴിവാക്കുന്നതിന് ഫിഷറീസ് വകുപ്പ്, പോലീസ്, റവന്യൂ, മത്സ്യഫെഡ് ഉദ്യോഗസ്ഥർക്കാണ് ചുമതല. മത്സ്യച്ചന്തകൾ രാവിലെ ഏഴു മുതൽ 11 വരെയാണ് പ്രവർത്തിക്കുക. മത്സ്യം വാങ്ങാനെത്തുന്നവർ ഒരു മീറ്റർ അകലം പാലിക്കണം. നിയന്ത്രണം ലംഘിക്കുന്ന സെന്‍ററുകളും മാർക്കറ്റുകളും അടയ്ക്കുമെന്നും മന്ത്രി അറിയിച്ചു. തുറകളിലെ തൊഴിലാളികളെ നിയന്ത്രണങ്ങൾ അറിയിക്കാൻ കളക്ടറുടെ നേതൃത്വത്തിൽ രണ്ടു ദിവസം യോഗങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.