അതിർത്തി അടച്ച കർണാടക നടപടിയിൽ അടിയന്തര ഇടപെടൽ തേടി വീണ്ടും ഗവർണർ
അതിർത്തി അടച്ച കർണാടക നടപടിയിൽ അടിയന്തര ഇടപെടൽ തേടി വീണ്ടും ഗവർണർ
Saturday, April 4, 2020 12:44 AM IST
തിരുവനന്തപുരം: അതിർത്തി അടച്ച കർണാടകയുടെ നടപടി പുനഃപരിശോധിക്കാൻ അടിയന്തര ഇടപെടലുണ്ടാകണമെന്നു രാഷ്‌ട്രപതിയോടും ഉപരാഷ്‌ട്രപതിയോടും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭ്യർഥിച്ചു. കേരള ഹൈക്കോടതി വിധിയുണ്ടായിട്ടും മണ്ണിട്ട് അടച്ച റോഡിൽ, ചരക്കു ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടിയുണ്ടാകണമെന്നു രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു എന്നിവർ നടത്തിയ വീഡിയോ കോൺഫറൻസിൽ കേരള ഗവർണർ അഭ്യർഥിച്ചു.

പ്രശ്നം പരിശോധിക്കാമെന്നു രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും അറിയിച്ചു. പിന്നീട് ഗവർണറെ ഫോണിൽ വിളിച്ച് ഉപരാഷ്‌ട്രപതി കൂടുതൽ വിവരങ്ങൾ തേടി. നേരത്തെയും കർണാടകയുടെ നടപടി രാഷ്‌ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനം മികച്ച രീതിയിലാണെന്ന് ആരിഫ് മുഹമ്മദ് ഖാൻ വിശദീകരിച്ചു. ഇവിടത്തെ രോഗികളിൽ 80 ശതമാനത്തോളവും കേരളത്തിനു പുറത്തുനിന്ന് എത്തിയവരാണ്. ഏഴു വിദേശികളും ഇക്കൂട്ടത്തിലുണ്ട്. കമ്യൂണിറ്റി കിച്ചൺ, സന്നദ്ധ സേന തുടങ്ങിയവയുടെ പ്രവർത്തനവും ഗവർണർ വിശദീകരിച്ചു.


ആരാധനാ കൂട്ടായ്മകളും ചടങ്ങുകളും നടത്തുന്നതിൽനിന്നു വിട്ടുനിൽക്കണമെന്നു മത നേതാക്കളെ ഉപദേശിക്കണമെന്ന് ഉപരാഷ്‌ട്രപതി ഗവർണർമാരോട് ആവശ്യപ്പെട്ടു. മത, ആത്മീയ നേതാക്കളുമായി ബന്ധപ്പെടുകയും അനുയായികളെ ഉപദേശിക്കണമെന്ന് അവരോട് ആവശ്യപ്പെടുകയും വേണം. മതപരമായ കൂട്ടായ്മകളൊന്നും ഈ സമയത്ത് അനുവദിക്കരുത്.
അതിഥിത്തൊഴിലാളികളുടെ ദുരവസ്ഥ പരിഹരിക്കുന്നതിനു നാട്ടുകാർ അവശ്യസാധനങ്ങളും മരുന്നും മറ്റും നൽകണം. ഇക്കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.