കുടിയേറ്റത്തൊഴിലാളി നിയമത്തിൽ പൊളിച്ചെഴുത്ത് അനിവാര്യം
Monday, April 6, 2020 11:25 PM IST
കോട്ടയം: അതിഥി തൊഴിലാളികളായി അറിയപ്പെടുന്ന കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽ നിയമം നിലവിൽവന്നിട്ടു നാലു പതിറ്റാണ്ടു പിന്നിടുന്നു. 1979ൽ നിലവിൽ വന്ന നിയമത്തിൽ കുടിയേറ്റ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ കൃത്യമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. കുടിയേറ്റ തൊഴിലാളി എന്നാൽ ഒരു സംസ്ഥാനത്തുനിന്ന് ഒരു കരാറുകാരൻ മുഖേന മറ്റൊരു സംസ്ഥാനത്തേക്കു നിയമിക്കപ്പെട്ട തൊഴിലാളി മാത്രമാണ്. കരാറുകാരനു കീഴിൽ അഞ്ചോ അതിൽ കൂടുതലോ കുടിയേറ്റ തൊഴിലാളികൾ മുഖ്യതൊഴിലുടമയ്ക്കുവേണ്ടി ജോലി ചെയ്താൽ മാത്രമേ ഈ നിയമം ആ സ്ഥാപനത്തിൽ ബാധകമാകൂ.

കേരളത്തിൽ ലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെങ്കിലും ഈ നിർവചനത്തിൽപ്പെടുന്നവർ 20 ശതമാനത്തിൽ താഴെ മാത്രമേയുള്ളു. ഒരാൾക്കൊപ്പം സംഘമായി മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നു തൊഴിൽ ചെയ്യുന്നവരാണ് ഭൂരിഭാഗവും. ഇവർക്കു പ്രത്യേകമായ തൊഴിലുടമയോ കോണ്‍ട്രാക്‌ടറോ ഇല്ലാതിരിക്കെ ഓരോ ദിവസവും തൊഴിൽ ലഭിക്കുന്ന ഇടങ്ങളിൽ ലഭ്യമായ ഏതു ജോലിയും ചെയ്യും.

കോവിഡ് വൈറസ് പടർന്നതോടെ കുടിയേറ്റ തൊഴിലാളികൾ അവരവർ നിലവിലുള്ള സ്ഥലത്തുതന്നെ നിൽക്കണമെന്നും മാതൃസംസ്ഥാനത്തേക്കു മടങ്ങരുതെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇത്തരം തൊഴിലാളികൾക്ക് ആവശ്യമായ സൗകര്യങ്ങളും ഭക്ഷണവും തൊഴിലുടമ അല്ലെങ്കിൽ കോണ്‍ട്രാക്റ്റർ നൽകണമെന്നും നിർദേശിച്ചു. എന്നാൽ, ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികൾക്കും തൊഴിലുടമ അഥവാ കരാറുകാരൻ ഇല്ലാത്ത സാഹചര്യത്തിൽ ജീവിതം ദുരിതപൂർണമായി.


നിലവിൽ സർക്കാർ ഇടപെട്ടു സൗകര്യങ്ങൾ ലഭ്യമാക്കിയതാണ് ഏകആശ്വാസം. 1979ലെ കുടിയേറ്റ തൊഴിലാളി നിയമം ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികൾക്കും ബാധകമല്ലാത്ത സാഹചര്യത്തിൽ നിലവിലെ നിയമത്തിൽ താഴെപ്പറയുന്ന മാറ്റങ്ങൾ വരുത്തുന്നത് ഉചിതമായിരിക്കുമെന്ന് റിട്ടയേർഡ് ജോയിന്‍റ് ലേബർ കമ്മീഷണർ ജി. രാധാകൃഷ്ണൻ നായർ പറയുന്നു.

കുടിയേറ്റ തൊഴിലാളി നിയമം ബാധകമാകണമെങ്കിൽ കരാറുകാരൻ മുഖേന ജോലി ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കുക. കുടിയേറ്റ തൊഴിലാളികളെ തൊഴിൽ ചെയ്യിക്കുന്ന തൊഴിലുടമയ്ക്ക് ഇവരുടെ സേവന വേതന വ്യവസ്ഥകൾ പാലിക്കാനുള്ള ഉത്തരവാദിത്വം നിയമപരമായി ഏൽപ്പിക്കുക. ഈ വ്യവസ്ഥകൾ സ്വീകാര്യമല്ലെങ്കിൽ നേരിട്ട് തൊഴിൽ ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ നിർണയിച്ചു പ്രത്യേക നിയമനിർമാണം നടത്തണമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.