കോളജുകൾ തുറന്നു പ്രവർത്തിക്കാൻ മാർഗനിർദേശം
കോളജുകൾ തുറന്നു പ്രവർത്തിക്കാൻ മാർഗനിർദേശം
Saturday, May 23, 2020 12:51 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിനുശേഷം കോളജുകൾ തുറന്നുപ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് കോളജ് വിദ്യാഭ്യാസ വകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചു.

എല്ലാ കോളജുകളും ജൂൺ ഒന്നിനു തന്നെ തുറക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം, റെഗുലർ ക്ലാസുകൾ ആരംഭിക്കാൻ കഴിയുന്നതു വരെ ഓൺലൈൻ ക്ലാസുകൾ നടത്താം. അധ്യാപകർ അക്കാഡമിക് കലണ്ടർ അനുസരിച്ച് ഓൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ടെന്നും വിദ്യാർഥികൾ അതിൽ പങ്കാളികളാകുന്നുണ്ടെന്നും പ്രിൻസിപ്പൽമാർ ഉറപ്പാക്കണം, ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാർഥികളുടെയും കൃത്യമായ ഹാജർ രേഖപ്പെടുത്തി സൂക്ഷിക്കുകയും യഥാസമയം ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് ചെയ്യുകയും വേണം.

ഓൺലൈൻ പഠനസൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർഥികൾക്ക് ക്ലാസുകൾ ലഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിന് പ്രിൻസിപ്പൽമാർ ശ്രദ്ധിക്കണം.


കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദേശങ്ങൾ കർശനമായി പാലിച്ചായിരിക്കണം കോളജുകൾ തുറന്നു പ്രവർത്തിക്കേണ്ടത്. സർവകലാശാലാ പരീക്ഷകളിൽ പങ്കെടുക്കുന്നതിന് വിദ്യാർഥികൾക്കു സൗകര്യപ്രദമായ രീതിയിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുന്നതിനു നടപടി സ്വീകരിക്കണം. ആരോഗ്യവകുപ്പിന്‍റെ മാർഗ നിർദേശങ്ങൾ പാലിച്ച് മൂല്യനിർണയം സമയബന്ധിതമായി പൂർത്തിയാക്കാനുളള നടപടി കൈക്കൊള്ളണം. ഓൺലൈൻ പഠനരീതിക്ക് ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് വിക്‌ടേഴ്സ് ചാനൽ പോലെ ടിവി/ഡിടിഎച്ച്/റേഡിയോ ചാനൽ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതിനുസാധ്യതപരിശോധിക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.