കർഷകരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന് യുപിഎ യോഗത്തിൽ ജോസ് കെ. മാണി
കർഷകരുടെ  കടങ്ങൾ  എഴുതിത്തള്ളണമെന്ന്  യുപിഎ യോഗത്തിൽ ജോസ് കെ. മാണി
Saturday, May 23, 2020 1:17 AM IST
കോട്ടയം: കോവിഡ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ കർഷകരുടെ അഞ്ചു ലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതിത്തള്ളാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണമെന്നു യുപിഎ യോഗത്തിൽ ജോസ് കെ.മാണി എംപി. വീഡിയോ കോണ്‍ഫറൻസിലൂടെയാണു യോഗം നടന്നത്.

ലോക്ക്ഡൗണിനെത്തുടർന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വിലത്തകർച്ചയാണ് ഇന്ത്യയുടെ കാർഷിക മേഖല നേരിടുന്നത്. കേന്ദ്രസർക്കാരിന്‍റെ പാക്കേജ് കടക്കെണിയിലായ കർഷകന്‍റെ മുന്നിൽ കൂടുതൽ കടമെടുക്കാനുള്ള മാർഗങ്ങൾ നിർദേശിക്കുക മാത്രമാണു ചെയ്യുന്നത്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പാക്കേജിൽ ഏറ്റവും പാവപ്പെട്ടവരായ ആളുകൾക്കു നേരിട്ടു പണം നൽകുന്ന നിർദേശങ്ങളൊന്നുമില്ല. സ്ഥിരവരുമാനമോ തൊഴിലോ ഇല്ലാത്ത ഇന്ത്യയിലെ മുഴുവൻ കുടുംബങ്ങൾക്കും വരുന്ന മൂന്നു മാസത്തേക്കു പ്രതിമാസം പതിനായിരം രൂപയും സൗജന്യ ഭക്ഷ്യധാന്യം നൽകാൻ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണം. റബർ ഉൾപ്പടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ വിളകൾക്കു താങ്ങുവില നിയമപരമായി ഉറപ്പാക്കാൻ പ്രത്യേക ഓർഡിനൻസ് പുറപ്പെടുവിക്കണം.


മാധ്യമസ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയതിനെത്തുടർന്നു പതിനായിരക്കണക്കിന് ആളുകൾക്കു തൊഴിൽ നഷ്ടമായിരിക്കുകയാണ്. അവരെ സഹായിക്കുന്ന ഒരു നിർദേശവും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് കാലത്തു ജീവൻപണയംവച്ച് വാർത്തകൾ എത്തിക്കുന്ന മാധ്യമപ്രവർത്തകരെ കേന്ദ്രസർക്കാരിന്‍റെ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികളുണ്ടാവണമെന്നും അദ്ദേഹം നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.