പരീക്ഷാ നടത്തിപ്പ്, സുരക്ഷാ മുന്‍കരുതലുകള്‍ ഇങ്ങനെ
പരീക്ഷാ നടത്തിപ്പ്, സുരക്ഷാ മുന്‍കരുതലുകള്‍ ഇങ്ങനെ
Sunday, May 24, 2020 12:04 AM IST
തിരുവനന്തപുരം: എസ്എസ്എല്‍സി ഹയര്‍സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പരീക്ഷകൾ നടത്താനായി സുരക്ഷാമാർഗനിർദേശങ്ങളായി.

മാര്‍ഗ നിര്‍ദേശങ്ങള്‍

1. ലക്ഷദ്വീപ്, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു വരുന്ന വിദ്യാര്‍ഥികളുടെയും ക്വാറന്‍റൈനിലുള്ള വിദ്യാര്‍ഥികളുടെയും പട്ടിക മുന്‍കൂട്ടി സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അറിയിക്കണം. ഇവർക്കു പ്രത്യേക പരീക്ഷാ കേന്ദ്രങ്ങളോ, പ്രത്യേക ക്ലാസ് മുറികളോ അനുവദിക്കണം.

2. സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളുടെ എണ്ണം ഉള്‍പ്പെടെ ഒരു മൈക്രോ പ്ലാന്‍ തയാറാക്കണം.

3. രണ്ട് ഫീല്‍ഡ് ലെവല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെ (ഒരു പുരുഷനും ഒരു സ്ത്രീയും) ആരോഗ്യ വകുപ്പ് പരീക്ഷാ കേന്ദ്രങ്ങളില്‍ നിയമിക്കണം. ഈ ആരോഗ്യ പ്രവര്‍ത്തകര്‍ മെഡിക്കല്‍ ഓഫീസറുമായി കൂടിയാലോചിച്ചു മൈക്രോ പ്ലാന്‍ പരിശോധിച്ചിരിക്കണം.

4. അടിസ്ഥാന സൗകര്യങ്ങള്‍ സ്കൂള്‍ അധികൃതര്‍ നടത്തണം. ആരോഗ്യ പ്രവര്‍ത്തകര്‍ അണുബാധ നിയന്ത്രണം വിലയിരുത്തണം.

5. പരീക്ഷയ്ക്ക് മുമ്പായി തന്നെ ഇന്‍വിജിലേറ്റര്‍മാര്‍, സ്കൂള്‍ മാനേജുമെന്‍റ്, സ്റ്റാഫ് എന്നിവര്‍ക്ക് പരിശീലനം ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കണം.

6. പുറത്തുനിന്നു വരുന്നവരും രക്ഷാകർത്താക്കളും കേരളത്തിലെത്തിയ സമയം മുതല്‍ 14 ദിവസം വീട്/ സ്ഥാപന ക്വാറന്‍റൈനില്‍ താമസിക്കണം.

7. യാത്ര ക്രമീകരണം ഉണ്ടാകണം. ഈ വാഹനങ്ങളിലെ ഡ്രൈവര്‍ മാര്‍ഗനിർദേശം പാലിക്കണം.

8. നല്ല വായുസഞ്ചാരമുള്ള ഹാളുകളിലും ക്ലാസ് റൂമുകളിലും വേണം. ജനാലകള്‍ തുറന്നിടണം. ഫാനുകളും മറ്റ് മെക്കാനിക്കല്‍ വെന്‍റിലേഷനും ഉപയോഗിച്ചു വായു സഞ്ചാരം ഉറപ്പാക്കണം. എയര്‍കണ്ടീഷന്‍ ചെയ്ത ക്ലാസ് മുറികളിലോ ഹാളുകളിലോ പരീക്ഷ നടത്തരുത്.


9. പുറത്തുനിന്നു വരുന്ന വിദ്യാര്‍ഥികള്‍:

ട്രിപ്പിള്‍ ലെയര്‍ മാസ്ക് എല്ലാ വിദ്യാര്‍ഥികളും ധരിക്കണം. സീറ്റുകള്‍ക്കിടയില്‍ 1.5 മീറ്റര്‍ അകലം വേണം. പേനകള്‍, ഇന്‍സ്ട്രുമെന്‍റ് ബോക്സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യാന്‍ അനുവദിക്കരുത്. ഉത്തരക്കടലാസ് ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം.
ഒാരോ ദിവസത്തെ പരീക്ഷ പൂര്‍ത്തിയായ ശേഷം ക്ലാസ് റൂം, ഡെസ്കുകള്‍, ബെഞ്ചുകള്‍, കസേരകള്‍ എന്നിവ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ചു വൃത്തിയാക്കണം.

10. സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍:
കൈകളുടെ ശുചിത്വവും ഉറപ്പാക്കണം, മാസ്ക് ധരിക്കണം.

11. സ്കൂള്‍/ഇന്‍സ്റ്റിറ്റ്യൂഷന്‍ ജീവനക്കാര്‍ മാസ്ക് ധരിക്കണം

12. രക്ഷകര്‍ത്താക്കൾ കാമ്പസിൽ പ്രവേശിക്കരുത്.

13. കൂടെ വരുന്നവർ പുറത്തു കൂട്ടംകൂടി നിൽക്കരുത്.

14. അന്യ സംസ്ഥാനങ്ങളില്‍നിന്നും ക്വാറന്‍റൈനില്‍നിന്നും വരുന്ന രക്ഷാകര്‍ത്താക്കളും വിദ്യാര്‍ഥികളും പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടയില്‍ ഹോട്ടലുകള്‍, ഷോപ്പുകള്‍, കാന്‍റീന്‍ എന്നിവയില്‍നിന്നു ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ അനുവദിക്കരുത്. ഉച്ചകഴിഞ്ഞും പരീക്ഷയുണ്ടെങ്കില്‍ ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍നിന്നു ഭക്ഷണം കൊണ്ടുവരണം. സ്കൂള്‍ അധികൃതര്‍ വെള്ളം നല്‍കണം. കപ്പുകള്‍ പങ്കിടാൻ അനുവദിക്കരുത് തുടങ്ങിയവയാണ് നിർദേശങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.