കണക്കൊപ്പിച്ച് വേനൽ മഴ; ‘കാലവർഷപ്പേടി’യിൽ കേരളം
കണക്കൊപ്പിച്ച് വേനൽ മഴ; ‘കാലവർഷപ്പേടി’യിൽ കേരളം
Sunday, May 24, 2020 12:04 AM IST
തിരുവനന്തപുരം: കണക്കു തികച്ചു വേനൽ മഴ പിൻവാങ്ങാനൊരുങ്ങുന്പോൾ കാലവർഷത്തിന്‍റെ വരവു കാത്തു ചങ്കിടിപ്പോടെ കേരളം. വീണ്ടുമൊരു പ്രളയത്തിനു സാധ്യതയുണ്ടെന്ന തരത്തിലുള്ള കാലാവസ്ഥാ പ്രവചനം അന്തരീക്ഷത്തിൽ ചൂടു പിടിച്ചു നിൽക്കുന്നതിനിടയിൽ, വേനൽ മഴയുടെ 90 ശതമാനവും ലഭിച്ചു കഴിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ആകെ ലഭിക്കേണ്ട മഴയുടെ ഇരട്ടിയോളം ലഭിച്ചു. കഴിഞ്ഞ വർഷം 55 ശതമാനം കുറവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇക്കുറി വേനൽമഴ തിമിർത്തത്.

മാർച്ച് ഒന്നു മുതൽ മേയ് 31 വരെ നീളുന്ന വേനൽക്കാലത്ത് ഇന്നലെ വരെ സംസ്ഥാനത്തിനു കിട്ടേണ്ടത് 379.7 മില്ലിമീറ്റർ മഴയാണ്. പെയ്തത് 333.9 മില്ലീമീറ്റർ. ഒരാഴ്ച ബാക്കി നിൽക്കെ 46 മില്ലീമീറ്റർ മഴകൂടി പെയ്താൽ ഇക്കുറി വേനൽ മഴ കണക്കു തികയ്ക്കും.

ജൂണ്‍ ആദ്യ ആഴ്ച കാലവർഷമെത്തുമെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.

ഇന്നലെ വരെ ഏറ്റവും കൂടുതൽ മഴ പെയ്തതു തിരുവനന്തപുരം ജില്ലയിലാണ്. 89 ശതമാനം അധിക മഴ. ശരാശരി 368 മില്ലീമീറ്റർ വേനൽ മഴയാണ് കിട്ടേണ്ടത്. എന്നാൽ ആ സ്ഥാനത്ത് ഇന്നലെ വരെ പെയ്തത് 549.3 മില്ലീമീറ്റർ മഴയാണ്. 553.5 മില്ലീമീറ്റർ ലഭിക്കേണ്ട പത്തനംതിട്ടയിൽ 760 മില്ലീമീറ്റർ മഴ പെയ്തപ്പോൾ 460.2 മില്ലീമീറ്റർ മഴ കിട്ടേണ്ട കോട്ടയത്ത് പെയ്തത് 583.6 മില്ലീമീറ്ററാണ്.


ഏറ്റവും കുറച്ചു മഴ ലഭിച്ചതു കാസർഗോഡ് ജില്ലയിൽ. 272 മില്ലീമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് ഇന്നലെ വരെ പെയ്തത് 104 മില്ലിമീറ്റർ മാത്രം.

മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് പെയ്ത വേനൽ മഴയുടെ കണക്ക് ജില്ല തിരിച്ച് മില്ലീമീറ്ററിൽ -പെയ്ത മഴ (അകെ ലഭിക്കേണ്ട വേനൽ മഴ) എന്ന ക്രമത്തിൽ

കാസർഗോഡ്-104.7(272.9)
കണ്ണൂർ-169.2(300.5)
കോഴിക്കോട്-267.9(352.6)
വയനാട്-248.2(275.4)
മലപ്പുറം-189.1(320.8)
പാലക്കാട്-145.7(279.9)
തൃശൂർ-236.4(385.3)
എറണാകുളം-396.7(443.6)
കോട്ടയം-583.6(460.2)
ഇടുക്കി-361.1(426.6)
പത്തനംതിട്ട-760 (553.5)
ആലപ്പുഴ-443.4(477.8)
കൊല്ലം-460.2(469.6)
തിരുവനന്തപുരം-549.3 (368.8)

ഡി. ദിലീപ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.