പന്പ ത്രിവേണിയിൽ മണൽ നീക്കി
പന്പ ത്രിവേണിയിൽ മണൽ നീക്കി
Friday, June 5, 2020 12:47 AM IST
പത്തനംതിട്ട: പന്പ ത്രിവേണിയിൽ അടിഞ്ഞ മണലും ചെളിയും നീക്കം ചെയ്യുന്ന ജോലികൾ പുനരാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിർദേശത്തെത്തുടർന്ന് ഇന്നലെ രാവിലെ പന്പയിലെത്തിയ ജില്ലാ കളക്ടർ പി.ബി. നൂഹിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മണൽവാരൽ പുനരാരംഭിക്കാൻ നടപടികളെടുത്തത്.

2018ലെ മഹാപ്രളയത്തിൽ ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണ്ണ്, മണൽ, കെട്ടിടാവശിഷ്ടങ്ങൾ എന്നിവ നീക്കം ചെയ്യാനാണ് തീരുമാനം. ഇതിനുള്ള കരാർ പൊതുമേഖല സ്ഥാപനമായ കേര ക്ലേയസ് ആൻഡ് സെറാമിക്സ് പ്രൊഡക്ട്സിനു നൽകിയിരുന്നു. വിവാദങ്ങളെത്തുടർന്നു ക്ലേയ്സ് ആൻഡ് സെറാമിക്സ് കരാറിൽനിന്നു പിൻമാറി. ഇതോടെ മണ്ണും ചെളിയും മണലും നീക്കം ചെയ്യുന്നതു ദുരന്തനിവാരണ നിയമപ്രകാരം ജില്ലാഭരണകൂടം ഏറ്റെടുക്കുകയായിരുന്നു.

മൂന്ന് ജെസിബി ഉപയോഗിച്ചു വാരിയ മണ്ണ് 30 ലോറികളിലായി കെഎസ്ആർടിസി ഭാഗത്തെത്തിച്ചു. ഇന്നലെ വൈകുന്നേരം വരെ 460 ക്യുബിക് മീറ്റർ മണ്ണാണ് നീക്കം ചെയ്തിരിക്കുന്നത്. 1,29,000 ക്യുബിക് മീറ്റർ മണ്ണും ചെളിയും മാറ്റാനുണ്ടെന്നാണു കണക്കാക്കുന്നത്. ഇതു രണ്ടാഴ്ചയ്ക്കുള്ളിൽ നീക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.

പന്പയിൽനിന്നു വാരിക്കൂട്ടിയ മണ്ണ് കെഎസ്ആർടിസിക്കു സമീപത്തേക്കാണ് ഇപ്പോൾ മാറ്റിയിടുന്നത്. രണ്ടു കിലോമീറ്റർ പരിധിക്കുള്ളിൽ മാറ്റിയിടുന്നതിൽ തർക്കമില്ലെന്നു വനംവകുപ്പ് അറിയിച്ചു. മണൽ പുറത്തേക്കു കൊണ്ടുപോകാനാകില്ലെന്നും സംരക്ഷിത വനമേഖലയിലുള്ള പുഴയിലെ മണലിനുള്ള അവകാശം തങ്ങൾക്കാണെന്നും വനംവകുപ്പ് പറയുന്നു.

നദിയുടെ സുഗമമായ ഒഴുക്കിനും പ്രളയക്കെടുതികൾ ഒഴിവാക്കാനും ദുരന്തനിവാരണ നിയമപ്രകാരം സ്വീകരിച്ച നടപടികൾക്ക് എതിരല്ലെങ്കിലും മണൽ തങ്ങൾ പറയുന്ന സ്ഥലത്തു നിക്ഷേപിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് വനംവകുപ്പ്.


പന്പാ ത്രിവേണിയിൽ ആറാട്ടുകടവിനു താഴെനിന്നു രണ്ടു കിലോമീറ്റർ ഭാഗത്ത് അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും മണലും ചെളിയും അടക്കം നീക്കം ചെയ്യാനാണു തീരുമാനിച്ചിട്ടുള്ളത്.
മണൽ നീക്കാനുള്ള കരാർ ക്ലേയ്സ് ആൻഡ് സെറാമിക്സിനു നൽകിയതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. വനംവകുപ്പ് തടസവാദങ്ങളും ഉയർത്തി. തുടർന്ന് തടസപ്പെട്ടിരുന്ന നടപടികളാണ് ഇന്നലെ ദുരന്തനിവാരണ അഥോറിറ്റി നേരിട്ട്

ഹരിത ട്രൈബ്യൂണൽ വിശദീകരണം തേടി

പത്തനംതിട്ട: പന്പ ത്രിവേണിയിൽ നിന്നു മണൽ നീക്കുന്നതു സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് ദേശീയ ഹരിത ട്രൈബ്യൂണൽ വിശദീകരണം തേടി. പരിസ്ഥിതി നിയമങ്ങളും നടപടിക്രമങ്ങളും പരിഗണക്കാതെ മണൽ നീക്കം ചെയ്യാൻ നൽകിയ ഉത്തരവിനാണ് വിശദീകരണം തേടിയത്. റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതിയെയും ട്രിബ്യൂണൽ നിയോഗിച്ചിട്ടുണ്ട്.

പ്രളയഭീഷണിയുടെ പശ്ചാത്തലത്തിൽ മണൽ വാരുന്നതു തടയില്ലെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി. എന്നാൽ ഇടപെടൽ നിർബന്ധമാക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ട്രിബ്യൂണലിനു ബോധ്യപ്പെട്ടതായും ഉത്തരവിൽ പറയുന്നു.

എത്ര മണൽ നീക്കം ചെയ്യണമെന്നതു സംബന്ധിച്ച് പഠനം നടന്നെയെന്നു കമ്മിറ്റി പരിശോധിക്കണം.

കേന്ദ്ര വനംമന്ത്രാലയത്തിന്‍റെ ബംഗളൂരു റീജിയണൽ ഓഫീസിൽ നിന്നുള്ള സീനിയർ ഉദ്യോഗസ്ഥൻ, വനംവകുപ്പ് മേധാവി നിയോഗിക്കുന്ന ഉന്നതോദ്യോഗസ്ഥൻ, പത്തനംതിട്ട ജില്ലാ കളക്ടർ, മൈനിംഗ് ആൻഡ് ജിയോളജി സീനിയർ ഉദ്യോഗസ്ഥൻ, ഡിഎഫ്ഒ, ദുരന്ത നിവാരണ വകുപ്പ് മെംബർ സെക്രട്ടറി എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. ഏറ്റെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.