ഡിസിഎൽ
ഡിസിഎൽ
Thursday, July 9, 2020 12:34 AM IST
കൊച്ചേട്ടന്‍റെ കത്ത് / കുര്യാച്ചനച്ചന്‍റെ പ്യാരിമിഠായികൾ

സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,

അപ്പാപ്പന്‍റെ വീടിന്‍റെ താഴത്തെ കുന്നിറങ്ങി കുര്യാച്ചനച്ചൻ വരുന്നതു കാണുന്പോഴേ നാവിൽ വെള്ളമൂറും. കൈയിൽ പത്രക്കടലാസിൽ പൊതിഞ്ഞ ചെറിയൊരു പൊതിയുണ്ടോ എന്നൊന്നൊളിഞ്ഞുനോക്കും. ഉണ്ടാകും; ഉറപ്പാണ്. വീട്ടിലേക്കു ക‍യറിവരുന്നതിനു മുന്പേ, ഞങ്ങൾ തിണ്ണയിൽനിന്നു ചാടിയിറങ്ങി ഓടിച്ചെല്ലും. വീടിനു താഴത്തെ കുഞ്ഞുതോടിനടുത്തുവച്ചുതന്നെ ഞങ്ങൾ കുര്യാച്ചനച്ചന് സ്തുതികൊടുക്കും. തുടർന്ന് ഞങ്ങളെ വാരിപ്പുണർന്ന് ഉമ്മതന്ന് അവിടെവച്ചുതന്നെ പത്രക്കടലാസ് പൊതി അഴിച്ച് പച്ചക്കടലാസിൽ പൊതിഞ്ഞ പ്യാരിമിഠായികൾ ഞങ്ങൾക്കു തരും. ഹൊ! എന്തൊരു രുചിയായിരുന്നു, ആ പ്യാരിമിഠായിക്ക്! അലിഞ്ഞുതീർന്നോ എന്നറിയാൻ ഇടയ്ക്കിടെ എടുത്തു സഹോദരങ്ങളെ കാണിക്കുന്ന ആ ബാല്യകൗതുകം ഓർക്കാൻ രസമാണ്. ഇതെഴുതുന്പോഴും നാവിനടിയിൽ ഉമിനീരരുവികൾ ഉണർത്തുന്ന കുര്യാച്ചനച്ചന്‍റെ ഓർമ്മകൾക്ക് പ്യാരിമിഠായിയുടെ മധുരമാണ്!

കുര്യാച്ചനച്ചൻ ഞങ്ങളുടെ അമ്മയുടെ ആങ്ങളയാണ്. ഇടുക്കി നാരകക്കാനത്ത് പാലക്കൽവീട്ടിൽനിന്ന് 20-ഓളം കിലോമീറ്റർ നടന്നും പിന്നീട് കാൽവരിമൗണ്ട് വരെ ബസിലും തുടർന്ന് നടന്നുമൊക്കെയാണ് കുര്യാച്ചനച്ചൻ പെങ്ങളേയും അളിയനേയും ഞങ്ങൾ മക്കളേയുമൊക്കെ കാണാൻ പ്രകാശ്സിറ്റിവരെ വന്നിരുന്നത്. വന്നാൽ ഉടൻ വിശേഷങ്ങൾ തുടങ്ങും.

ഞങ്ങൾ തുരുതുരാ ചോദ്യങ്ങൾ ചോദിക്കും. ചാച്ചന്‍റെ കാര്യം. അമ്മായീടെ കാര്യം. ഞങ്ങളുടെ സോദരങ്ങളായ തങ്കച്ചന്‍റെയും ജോളിയുടെയും ജൂബിച്ചന്‍റെയും ജോൺസന്‍റെയും കാര്യങ്ങൾ.... പിന്നെ വീട്ടിലെ പശുക്കളുടെ, നായയുടെ, കോഴികളുടെ... താഴെ താമസിക്കുന്ന അമ്മച്ചിയുടെ വല്യഞ്ഞാഞ്ഞ‍യുടെ ഒക്കെ വിശേഷങ്ങൾ... രണ്ടു ദിവസം താമസിച്ചാലും തീരാത്ത വിശേഷങ്ങൾ... പിറ്റേദിവസം കുര്യാച്ചനച്ചന്‍റെ കൂടെ ഞങ്ങൾ തറവാട്ടുവീട്ടിൽ, വീട്ടിലമ്മച്ചിയേയും ചാച്ചനേയും കാണാൻ പോകും. ഒത്തിരി തമാശുകൾ പറയുന്നതുകൊണ്ട് എല്ലാവർക്കും കുര്യാച്ചനച്ചനെ ഇഷ്ടമായിരുന്നു!

പ്രിയ കൂട്ടുകാർക്ക് കുര്യാച്ചനച്ചൻ അപരിചിതനാണ്. ഇന്നലെ ഞങ്ങളുടെ കുര്യാച്ചനച്ചന്‍റെ ഒൻപതാം ചരമവാർഷികമായിരുന്നു. ഏകദേശം നാലു പതിറ്റാണ്ടിനപ്പുറത്തു നടന്ന കാര്യങ്ങളാണ് ഇന്നലെയെന്നപോലെ ഞാനോർക്കുന്നത്.

എന്തിനാണിപ്പോൾ ഇതെല്ലാം പറയുന്നത്‍്? കൊറോണയ്ക്കു മുന്നേതന്നെ നമ്മളുടെ ബന്ധുവീട് സന്ദർശനങ്ങൾ ഒടുങ്ങിത്തുടങ്ങിയിരുന്നു! അഥവാ വീട്ടിൽ ബന്ധുക്കൾ വന്നാൽത്തന്നെ പലരും അവരോട് ഒരു വിശേഷവും ചോദിക്കാതെ, സ്വന്തം ലോകത്തേക്കു മടങ്ങും. കംപ്യൂട്ടറോ, കാർട്ടൂണോ, ടെലിവിഷൻ പരിപാടിയോ കണ്ടുകൊണ്ടിരിക്കും. വരുന്ന ബന്ധുക്കളോട് നിങ്ങളുടെ വരവ് ഞങ്ങൾക്കു ശല്യമായി എന്നു പെരുമാറ്റത്തിലൂടെ പ്രകടിപ്പിക്കും. ഒരിക്കൽ വരുന്നവർ ഇനി ഒരിക്കലും വരരുത് എന്നുറപ്പിച്ച് വേഗം സ്ഥലം കാലിയാക്കും!
പണ്ട്, കുടുംബബന്ധങ്ങൾ ശക്തമായിരുന്നു. ബന്ധുക്കൾ ഉണ്ടായിരുന്നു, ഏവർക്കും. ഇന്ന് എല്ലാവരും നവമാധ്യമ ബന്ധങ്ങളിൽ മുഴുകുന്പോൾ രക്തബന്ധങ്ങളും കുടുംബബന്ധങ്ങളും ദുർബലമാകുന്നുണ്ടോ എന്ന് എല്ലാ കൂട്ടുകാരും ശ്രദ്ധിക്കണം.

ഇത്രയും കാലമായിട്ടും എന്‍റെ ഓർമ്മകളിൽ പത്രക്കടലാസ് പൊതിയിലെ പച്ചപ്ലാസ്റ്റിക്കിൽ ഊറുന്ന പ്യാരിമധുരമായി എന്‍റെ കുര്യാച്ചനച്ചനുണ്ട്. നമ്മുടെ കാലശേഷവും നമ്മെ മറ്റുള്ളവർ ഓർക്കാൻ പ്രേരിപ്പിക്കുന്ന ചില ഓർമ്മപ്പൊതികൾ പങ്കുവയ്ക്കണം എന്ന് ഓർക്കുന്നതു നന്ന്. തിരക്കുമൂക്കുന്ന ഇക്കാലത്ത്, കുടുംബങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വിണ്ടുകീറി വിരൂപമാകുന്നുണ്ട്. കൂട്ടുകാർ, രക്തബന്ധങ്ങളേയും കുടുംബബന്ധങ്ങളേയും മധുരമിഠായിപ്പൊതിപോലെ കൊതിയോടെ സൂക്ഷിക്കുക. നല്ല ബന്ധങ്ങളുണ്ടാക്കുക. നല്ല ബന്ധുക്കളാകുക!

സ്നേഹാശംസകളോടെ,
സ്വന്തം കൊച്ചേട്ടന്‍


ഭിന്നശേഷിക്കാർക്കായി ഡിസിഎൽ ഒാൺലൈൻ കലോത്സവം - രജിസ്ട്രേഷൻ തുടരുന്നു

കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി (സ്പെഷൽ സ്കൂൾ/ ബഡ്സ് സ്കൂൾ / റഗുലർ സ്കൂളിൽ പഠിക്കുന്ന ഐഇഡി വിദ്യാർഥികൾ) എന്നിവർക്കായി ദീപിക ബാലസംഖ്യം സംഘടിപ്പിക്കുന്ന ഒാൺലൈൻ കലോത്സവത്തിൽ ഈ മാസം പ്രസംഗമത്സരമാണു നടക്കുക. സംഗീത മത്സരം പൂർത്തിയായി. സിനിമാറ്റിക് ഡാൻസ് മത്സരം ഓഗസ്റ്റിലായിരിക്കും.

ഡിസെബിലിറ്റി സർട്ടിഫിക്കറ്റുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം.
ദീപിക ബാലസഖ്യത്തിന്‍റെ കൊച്ചേട്ടനായിരുന്ന ഫാ. ആബേൽ പെരിയപ്പുറം സിഎംഐയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് ഓണ്‍ലൈൻ കലോത്സവം ഒരുക്കുന്നത്.
ജൂണിയർ, സീനിയർ, ആണ്‍-പെണ്‍ വിഭാഗങ്ങൾ തിരിച്ചായിരിക്കും മത്സരം. 18 വയസിനു താഴെയുള്ളവർ ജൂണിയർ വിഭാഗത്തിലും 18 വയസിനുമുകളിലുള്ളവർ സീനിയർ വിഭാഗത്തിലുമാണ് മത്സരിക്കേണ്ടത്.

പ്രസംഗം - ജൂലൈ 30 വരെ

വിഷയം - കൊറോണക്കാലവും ആരോഗ്യവും. - എല്ലാ വിഭാഗക്കാർക്കും ഒരു വിഷയംതന്നെയായിരിക്കും. സമയം 3 മിനിറ്റ്.

സിനിമാറ്റിക് ്ഡാൻസ് ഓഗസ്റ്റിൽ

ഡാൻസിന് മേക്കപ് ഉപയോഗിക്കാവുന്നതാണ്. ഏതുഭാഷയിലെയും സിനിമാഗാനം ഉപയോഗിക്കാം. ഓഗസ്റ്റ് ഒന്നു മുതൽ 20 വരെ എൻട്രികൾ അയയ്ക്കാം.

എൻട്രികൾ അയയ്ക്കുന്പോൾ പേര്, വയസ്, വീട്ടിലെ വിലാസം, ഫോണ്‍ നന്പർ, സ്കൂളിന്‍റെ പേരും വിലാസവും ഫോണ്‍ നന്പർ എന്നിവ ചേർക്കണം.

സ്പെഷൽ സ്കൂൾ വിദ്യാർഥികളല്ലാത്ത ഭിന്നശേഷിയുള്ള കുട്ടികൾ മേല്പറഞ്ഞവ കൂടാതെ ഭിന്നശേഷി സർട്ടിഫിക്കറ്റിന്‍റെ കോപ്പിയും വാട്സ് ആപ് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് 9387689410 എന്ന നന്പരിൽ (രാവിലെ 10 മുതൽ 4 വരെ) വിളിക്കാം.

ഫാ. ആബേൽ ഓൺലൈൻ കലോത്സവം: കെ.ജി. വിഭാഗം ആക്്ഷൻ സോംഗ് എൻട്രികൾ നാളെവരെ

ഫാ. ആബേൽ ജന്മശതാബ്ദി ഓൺലൈൻ കലോത്സവത്തോടനുബന്ധിച്ച് കെ.ജി. വിഭാഗം കുട്ടികൾക്കുവേണ്ടി ഡിസിഎൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ ആക്ഷൻ സോംഗ് മത്സരങ്ങൾക്ക് നാളെ വൈകുന്നേരം അഞ്ചുവരെ വരെ എൻട്രികൾ അയയ്ക്കാം. എൽ.കെ.ജി., യു.കെ.ജി. വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും. ആൺ- പെൺ വ്യത്യാസമുണ്ടായിരിക്കില്ല.

ഒരു സ്കൂളിൽനിന്ന് എത്ര കുട്ടികൾക്കു വേണമെങ്കിലും പങ്കെടുക്കാവുന്നതാണ്. വീഡിയോ അയയ്ക്കുന്പോൾ പേരും വീട്ടിലെയും സ്കൂളിലെയും പൂർണമായ വിലാസവും ക്ലാസും ഫോൺ നന്പരും ചേർക്കേണ്ടതാണ്. വീടിനുള്ളിലോ പുറത്തോ വച്ച് കുട്ടി കളിക്കുന്ന വീഡിയോ എടുത്ത് [email protected] എന്ന ഇ-മെയിൽ അഡ്രസിലോ, 9387689410 എന്ന വാട്സ് ആപ് നന്പരിലേക്കോ അയയ്ക്കാവുന്നതാണ്. ജൂലൈ 15-ന് DCLDEEPIKA എന്ന യു ട്യൂബ് ചാനലിൽ ആക്്ഷൻ സോംഗ് മത്സരവീഡിയോകൾ പബ്ലിഷ് ചെയ്യുന്നതാണ്. യു ട്യൂബിൽ ലഭിക്കുന്ന ലൈക്കുകൾക്കൊപ്പം കുട്ടികളുടെ പ്രകടനവും വിജയികളെ നിർണയിക്കാൻ മാനദണ്ഡമായിരിക്കും. ആകെ മാർക്ക് 200-ലായിരിക്കും. 100 മാർക്ക് ലൈക്കിനും 100 മാർക്ക് അവതരണത്തിനും നല്കുന്നതാണ്. 20 ലൈക്കിന് ഒരു മാർക്ക് എന്ന നിലയിലായിരിക്കും പരിഗണിക്കുന്നത്.

കഥപറച്ചിൽ - ഇംഗ്ലീഷ്, മലയാളം - എൻട്രികൾ ജൂലൈ 20 മുതൽ

ഇംഗ്ലീഷിലോ, മലയാളത്തിലോ കഥ പറയാവുന്നതാണ്. ഭാഷയ്ക്കു പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതല്ല. ഉച്ചാരണശുദ്ധി, അർത്ഥമനുസരിച്ചുള്ള ഭാവപ്രകടനം, വസ്ത്രധാരണം എന്നിവ പരിഗണിക്കുന്നതാണ്. ജൂലൈ 20 മുതൽ ഓഗസ്റ്റ് 10 വരെ കഥപറച്ചിലിനുള്ള എൻട്രികൾ സ്വീകരിക്കും.


മോണോ ആക്ട് മത്സരം : രജിസ്ട്രേഷൻ ജൂലൈ 20 വരെ

കോട്ടയം: പുതിയ കാലത്തിന്‍റെ അഭിനയപ്രതിഭാമത്സരത്തിൽ പങ്കെടുക്കാൻ നൂറുകണക്കിന് ബാലതാരങ്ങൾ തയാറായിക്കഴിഞ്ഞു.

ഫാ. ആബേൽ ജന്മശതാബ്ദി കലോത്സവത്തോടനുബന്ധിച്ച് ഡിസിഎൽ സംഘടിപ്പിക്കുന്ന ഓണ്‌ലൈൻ മോണോ ആക്ട് മത്സരം കേരളത്തിലെ വിദ്യാർഥികളിൽ അഭിനയ പ്രതിഭകളുടെ ആരവമുയർത്തുന്നു. ‌മോണോ ആക്ട് മത്സരത്തിന്‍റെ എൻട്രികൾ സ്വീകരിച്ചു തുടങ്ങി. ഇനിയും പങ്കെടുക്കാനാഗ്രഹിക്കുന്നവർക്ക് 9387689410 എന്ന വാട്സ് ആപ് നന്പരിലേക്കോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്കോ എൻട്രികൾ അയയ്ക്കാവുന്നതാണ്. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചായിരിക്കും മത്സരം. മോണോ ആക്ടുകൾക്ക് 5 മിനിറ്റിൽ കൂടുതൽ ദൈർഘ്യം ഉണ്ടാകാൻ പാടില്ല. പ്രത്യേക വിഷയം ഇല്ല.

ആൺ-പെൺ വ്യത്യാസമുണ്ടായിരിക്കുകയില്ല. വിജയികളെ തെരഞ്ഞെടുക്കുന്നതിന് മത്സരാർഥികൾക്കു ലഭിക്കുന്ന ലൈക്കും മത്സരാർഥികളുടെ പ്രകടനവും മാന ദണ്ഡ മാക്കുന്നതാണ്.മാർക്കിന്‍റെ മാനദണ്ഡങ്ങൾ താഴെ ചേർക്കുന്നു. ആകെ 200 മാർക്ക്. അതിൽ 100 മാർക്ക് ലൈക്കിനും 100 മാർക്ക് പാട്ടിന്‍റെ മികവിനുമായിരിക്കും. ലൈക്കിനുള്ള മാർക്ക്: 20 ലൈക്കിന് ഒരു മാർക്ക് എന്ന രീതിയിലായിരിക്കും. ലൈക്കിന് പരമാവധി 100 മാർക്കായിരിക്കും ലഭിക്കുക.

പാട്ടിന്‍റെ മികവിന് പ്രത്യേക ജഡ്ജിംഗ് പാനൽ ഗാനങ്ങൾ വിലയിരുത്തിയാവും മാർക്കിടുക.
ലഭിക്കുന്ന എൻട്രികൾ വിദഗ്ധ സമിതി പരിശോധിച്ച് യോഗ്യമായവയായിരിക്കും dcldeepika എന്ന യു ട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9387689410 എന്ന നന്പരിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ വിളിക്കാവുന്നതാണ്.

മൂലമറ്റം മേഖലാ എസ്.എസ്.എൽ.സി. അനുമോദന സദസ്

മൂലമറ്റം: ഡിസിഎൽ മൂലമറ്റം മേഖലയിൽ ജൂലൈ അവസാന വാരം എസ്.എസ്.എൽ.സി. അനുമോദന സദസ് ഒരുങ്ങും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ചടങ്ങ്. കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഡിസിഎൽ മേഖലാ ഭാരവാഹികളെയും മുൻ മേഖലാ ഭാരവാഹികളെയും ആദരിക്കും.

സംബന്ധിക്കാനാഗ്രഹിക്കുന്നവർ ജൂലൈ 13-നു മുന്പായി റോയ് ജെ. കല്ലറങ്ങാട്ട്, മേഖലാ ഓർഗനൈസർ, ഡിസിഎൽ, മൂലമറ്റം പി.ഒ. - 686589 എന്ന വിലാസത്തിലോ 9497279347 എന്ന വാട്സ് ആപ് നന്പരിലോ മാർക്ക് ലിസ്റ്റിന്‍റെ കോപ്പി അയച്ച് പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9497484781, 9447105347.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.