സി.എം.രവീന്ദ്രൻ ഇന്ന് ചോദ്യംചെയ്യലിനു ഹാജരാകില്ല
സി.എം.രവീന്ദ്രൻ ഇന്ന് ചോദ്യംചെയ്യലിനു ഹാജരാകില്ല
Friday, November 27, 2020 3:02 AM IST
തിരുവനന്തപുരം: കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ഇന്നത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇന്നലെ മെഡിക്കൽ രേഖകൾ സഹിതം ഇക്കാര്യം രവീന്ദ്രൻ ഇഡിയെ അറിയിച്ചു.

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു നേരത്തെ ചോദ്യം ചെയ്യാനായി ഇഡി വിളിച്ചതിന്‍റെ തൊട്ടു പിന്നാലെ സി.എം. രവീന്ദ്രനു കോവിഡ് ബാധിച്ചിരുന്നു. കോവിഡ് ഭേദമായ ശേഷം അദ്ദേഹം വീട്ടിൽ വിശ്രമിക്കുന്നതിനിടയിലാണ് വീണ്ടും ചോദ്യം ചെയ്യലിനായി ഇന്നു ഹാജരാകണമെന്നു കാട്ടി നോട്ടീസ് നൽകിയത്. നോട്ടീസ് കിട്ടിയതിനു തൊട്ടുപിന്നാലെ കോവിഡിനു ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


കോവിഡിനു ശേഷമുള്ള ശ്വാസകോശ പ്രശ്നങ്ങളും രക്തത്തിലെ ഓക്സിജന്‍റെ അളവിലെ വ്യതിയാനവുമാണ് മെഡിക്കൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. മെഡിക്കൽ ഐസിയുവിൽ കഴിയുന്ന അദ്ദേഹത്തിന് വിദഗ്ധ പരിശോധന തുടരുന്നതിനാൽ എന്ന് ആശുപത്രി വിടാനാകുമെന്ന് പറയാനാവില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.