കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാൻ തയാർ: കെ. സുധാകരൻ
കെപിസിസി  പ്രസിഡന്‍റ് സ്ഥാനം  ഏറ്റെടുക്കാൻ തയാർ:  കെ. സുധാകരൻ
Thursday, January 21, 2021 12:07 AM IST
കണ്ണൂർ: കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കാൻ തയാറാണെന്ന് കെ. സുധാകരൻ എംപി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർത്താമാധ്യമങ്ങളിൽനിന്നുള്ള അറിവ് മാത്രമേ ഇക്കാര്യത്തിലുള്ളൂ. ഔദ്യോഗികമായി ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല.

എന്നാൽ, കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് ഇരിക്കാൻ താത്പര്യമാണെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തന്‍റേതായ ഒരു ശൈലിയിൽ ചെറുപ്പക്കാരുടെ ഇടയിൽ ആത്മവിശ്വാസം പടർത്തി ഈ പ്രസ്ഥാനത്തിന്‍റെ ഭാഗമാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ഏത് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തും ഇരിക്കാനുള്ള പരിചയസമ്പത്തുമുണ്ട്.

കഴിഞ്ഞ 18ന് എഐസിസി നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും മകന്‍റെ വിവാഹമായതുകൊണ്ട് പങ്കെടുക്കാൻ സാധിച്ചില്ല. 23 ന് തിരുവനന്തപുരത്തെത്താൻ താരിഖ് അൻവർ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തംഗസമിതി യോഗവും രാഷ്‌ട്രീയകാര്യസമിതിയും അന്ന് ചേരുന്നുണ്ടെന്നും സുധാകരൻ അറിയിച്ചു.

കെപിസിസി പ്രസിഡന്‍റാകുന്നതിന് ഗ്രൂപ്പ് തടസമില്ല. താത്കാലിക പ്രസിഡന്‍റ് സ്ഥാനത്തേക്ക് താത്പര്യവുമില്ല.


ഐക്യമുള്ള മനസുകളുടെ ഫോർമുല രൂപീകരിച്ച് യുഡിഎഫിന് അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യം സൃഷ്ടിക്കും. ഭരണം നഷ്ടപ്പെടുത്തിയാൽ ഇനി തിരിച്ചുവരാൻ പ്രയാസമാകും. എല്ലാ ഗ്രൂപ്പ് സമവാക്യത്തിനും അതീതമായാണ് പ്രവർത്തനം സംഘടിപ്പിക്കുന്നത്.
കോൺഗ്രസ് സംഘടിതമായി പ്രവർത്തിക്കേണ്ട സാഹചര്യത്തിലാണ് ഉമ്മൻ ചാണ്ടിയെ നേതൃനിരയിലേക്കു കൊണ്ടുവന്നത്. ഇത് യുഡിഎഫിന് ഗുണകരമാകും. ആത്മവിശ്വാസം വർധിപ്പിക്കും.

കെ.വി. തോമസിനെ ഒഴിവാക്കാൻ കോൺഗ്രസിന് സാധ്യമല്ല. അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയസേവനം പാർട്ടിക്ക് അനിവാര്യമാണ്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കേണ്ട പേരാണ്. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ എംഎൽഎമാരുടെയും പാർട്ടിയുടെയും കൂട്ടായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക. എഐസിസി നേത്യത്വം ആവശ്യപ്പെട്ടാൽ മുല്ലപ്പള്ളിയെ കണ്ണൂരിൽ നിർത്തി ജയിപ്പിക്കാൻ തയാറാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.