Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കേരളം നാളെ ബൂത്തിലേക്ക്
വന്യമൃഗ ആക്രമണം: വിദഗ്ധസമിതി...
ബിജെപിയില്‍ ചേരാനെത്തിയ സിപിഎം ...
ലൈഫ് മിഷൻ ഫണ്ടിൽനിന്ന് 60.36 കോ...
വയനാട് കന്പമലയിൽ തെരഞ്ഞെടുപ്...
സംസ്ഥാനത്ത് കടുത്ത ചൂട് തുട...
Previous
Next
Kerala News
Click here for detailed news of all items
പെൺ രാഷ്ട്രീയം
Monday, March 8, 2021 1:20 AM IST
രാഷ്ട്രീയത്തിൽ വനിതകളെ അംഗീകരിക്കാൻ പുരുഷന്മാർ ചെയ്യുന്നതിന്റെ ഇരട്ടി ജോലി ചെയ്യണം, ഒപ്പം മികവുറ്റ പ്രവർത്തനവും കാഴ്ചവയ്ക്കണം. ഇവിടെ നിലനില്ക്കാൻ സ്ത്രീകൾ എത്രത്തോളം കഠിനാധ്വാനം ചെയ്യണമെന്ന് അതുകൊണ്ടു തന്നെ ഉൗഹിക്കാമല്ലോ- ഒരു പ്രമുഖ പാർട്ടിയുടെ വനിതാ നേതാവിന്റെ വാക്കുകളാണിത്. അവരെ ഇങ്ങനെയൊരു ധാരണയിലെത്തിച്ചത് അനുഭവങ്ങളാണ്. അതു നൂറുശതമാനവും ശരിയാണെന്നാണ് കേരള രാഷ്ട്രീയത്തിലെ ഇതുവരെയുള്ള വനിതാ പ്രാതിനിധ്യ കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രഗത്ഭരായ ഒരുപിടി വനിതാ നേതാക്കൾ കേരള രാഷ്ട്രീയത്തിൽ എത്തിയിട്ടുണ്ട്. പക്ഷേ, അർഹമായ പരിഗണന ലഭിച്ചവരും പ്രതിസന്ധികളെ അതിജീവിച്ച് ഈ രംഗത്ത് ദീർഘനാൾ പിടിച്ചുനിന്നവരും ചുരുക്കം. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ പാർട്ടികളിലെ വനിതാവിഭാഗങ്ങൾ സീറ്റിനായി അവകാശവാദം ഉന്നയിക്കുകയും സ്ഥാനാർഥിനിർണയം കഴിയുന്പോൾ അവരിൽ ഭൂരിഭാഗവും തഴയപ്പെടുകയും ചെയ്യുന്നതു പതിവാണ്.
കേരളം മറ്റൊരു തെരഞ്ഞെടുപ്പു മാമാങ്കത്തിനൊരുങ്ങുന്പോൾ ഇക്കുറിയും അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കാൻ വകയില്ല. സിപിഎം സാധ്യതാ സ്ഥാനാർഥി പ്പട്ടികയിൽ വനിതകൾ കഴിഞ്ഞ തവണത്തേക്കാൾ കൂടുതലായൊന്നുമില്ല. വനിതകൾക്ക് കോണ്‍ഗ്രസ് ഇക്കുറി മികച്ച പ്രാതിനിധ്യം നല്കുമെന്നു പറയുന്നുണ്ടെങ്കിലും കണ്ടറിയണം.
പുരുഷന്മാർ കൈയടക്കി വച്ചിരിക്കുന്ന മേഖലയിൽ സ്ത്രീകൾ സാന്നിധ്യമുറപ്പിക്കുന്പോഴുണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിച്ചാണ് ഓരോ വനിതയും ഇവിടെ നിലനില്‍ക്കുന്നത്. വ്യക്തിപ്രഭാവവും പ്രവർത്തനമികവുംകൊണ്ട് അവരിൽ കുറച്ചുപേരെങ്കിലും സജീവ ശ്രദ്ധയാകർഷിക്കുന്നുമുണ്ട്. സാക്ഷരതയിലും സ്ത്രീവിദ്യാഭ്യാസത്തിലുമൊക്കെ കേരളം മുന്നിലാണെങ്കിലും രാഷ്ട്രീയത്തിൽ സ്ത്രീ മുന്നേറ്റം മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് പിറകിലാണെന്നതും സത്യം.
കാരണങ്ങൾ ഒട്ടേറെ
രാഷ്ട്രീയത്തിലെ സ്ത്രീമുന്നേറ്റത്തിനു വിഘാതമാകുന്ന ഒട്ടേറെ കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം പുരുഷ കേന്ദ്രീകൃത രാഷ്ട്രീയപാർട്ടികളുടെ മനോഭാവമാണ്. തങ്ങളുടെ കൈക്കീഴിലുള്ള അധികാരം കൈമാറാൻ അവർക്കുള്ള മടി! തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംവരണം വഴി ഇതു മറികടന്നുവെന്നു മാത്രം.
ജയസാധ്യത ഇല്ല എന്ന ന്യായീകരണമാണ് പലപ്പോഴും വനിതകൾക്ക് സീറ്റു നല്കാതിരിക്കാനായി രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്നത്. അതുപക്ഷേ തെറ്റാണെന്നു തെളിയിക്കുന്ന മത്സരഫലങ്ങൾ സമീപഭാവിയിൽ സംസ്ഥാനത്തുണ്ടായി. പലപ്പോഴും വനിതകൾക്കു നല്കുന്ന സീറ്റുകളിൽ ജയസാധ്യത കുറവായിരിക്കും. അതുകൊണ്ടുതന്നെ മത്സരിക്കുന്ന വനിതകളിൽ ഭൂരിഭാഗവും തോറ്റു മടങ്ങുന്നു.
പൊതുജന മനോഭാവം
നിയമസഭയിലും ലോക്സഭയിലുമൊക്കെ വിജയിക്കുന്ന ബഹുഭൂരിപക്ഷം വനിതകളും പുരുഷന്മാരെ തോല്പിച്ചാണ് വരുന്നത്. പൊതുജനത്തിന് പലപ്പോഴും സ്ത്രീയോ പുരുഷനോ എന്ന വേർതിരിവില്ല.
വോട്ടർമാരെ സംബന്ധിച്ച് അവരുടെ രാഷ്ട്രീയവും സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവവുമാണ് പ്രഥമ പരിഗണന. പല രാഷ്ട്രീയ പാർട്ടികളുടെയും കുത്തക സീറ്റുകളിൽ അട്ടിമറിവിജയം നേടിയ വനിതാപോരാളികൾ സമീപകാല കാഴ്ചകളായുണ്ട്.
മാറേണ്ടത് സ്ത്രീയല്ല, പാർട്ടികളുടെ മനോഭാവമാണ്.
പടവെട്ടി വിജയിച്ചവർ
കെ.ആർ. ഗൗരിയമ്മ മുതൽ രമ്യാ ഹരിദാസ് വരെ, രാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളെല്ലാം പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടി വിജയിച്ചവരാണ്. പക്ഷേ ഗൗരിയമ്മ സൃഷ്ടിച്ച മാതൃകയിൽ എത്ര പേർക്ക് മുന്നേറാൻ കഴിഞ്ഞിട്ടുണ്ട് എന്നതാണു ചോദ്യം.
വിരലിലെണ്ണാവുന്നവർ മാത്രം എന്ന ഉത്തരം മിക്കപ്പോഴും മുന്നിൽ തെളിഞ്ഞുവരും. ഇതിനു വിപരീതമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഒട്ടേറെ വനിതകൾ മികച്ച പ്രവർത്തനം കാഴ്ചവച്ച് ഉയർന്നുവരുന്നുണ്ട്.
സംവരണത്തിന്റെ പിൻബലത്തിൽ വന്ന് പിന്നീട് പൊതുസീറ്റിൽ മത്സരിച്ചു ജയിക്കുന്നവരും നിരവധി.
വരുമോ സംവരണം?
ലോക്സഭയിലും നിയമസഭയിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നല്‍കാനുള്ള വനിതാ സംവരണ ബില്ലിന്റെ അവസ്ഥ ഇപ്പോൾ എന്താണ്? ബിൽ പാസാക്കരുതെന്നാണ് ഇവിടത്തെ മിക്ക രാഷ്ട്രീയ പാർട്ടികളുടെയും മനോഭാവം. ബിൽ പാർലമെന്റിൽ കീറിയെറിയാൻ വരെ പുരുഷ നേതാക്കന്മാർ മുന്നിട്ടുനിന്നു. എന്നാൽ, തങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടുമെന്നു കണ്ടപ്പോൾ പാർട്ടി ഭേദമന്യേ എല്ലാവരും ബില്ലിനെതിരേ ഒന്നിച്ചു. ഇപ്പോഴും വനിതാ സംവരണം ചർച്ചയിൽ മാത്രം ഒതുങ്ങുന്നു. മൃഗീയ ഭൂരിപക്ഷമുള്ള ബിജെപി സർക്കാരും ഇതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല.
കണ്ടുതുടങ്ങി ചില മാറ്റങ്ങൾ
ദേശീയ-സംസ്ഥാന തലങ്ങളിൽ സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തത്തിൽ ചില മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. പേരിനു മാത്രമുണ്ടായിരുന്ന പാർട്ടികളുടെ വനിതാ വിഭാഗം കൂടുതൽ ശക്തിയാർജിക്കുന്നുണ്ട്. അവർ സീറ്റിനായി സമ്മർദം ചെലുത്താനും തുടങ്ങിയിട്ടുണ്ട്. ചെറുപ്പക്കാരും അഭ്യസ്തവിദ്യരുമായ ഒരുകൂട്ടം സ്ത്രീകൾ സജീവ രാഷ്ട്രീയത്തിൽ നന്നായി ഇടപെടുന്നത് കഴിഞ്ഞ നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കണ്ടു. ഇക്കുറി ലോക്സഭയിൽ എണ്‍പതോളം വനിതാ എംപിമാരുണ്ട്. ഇതു റിക്കാർഡാണ്. സംവരണമില്ലാതെ ഇത്രയധികം പേർ ജയിച്ചുവന്നത് മാറുന്ന മനോഭാവത്തിന്റെ സൂചന കൂടിയാണ്.
കേരളത്തിലെ വനിതാ മന്ത്രിമാർ
ഐക്യകേരളം രൂപീകൃതമായി ആറു പതിറ്റാണ്ടു പിന്നിടുന്പോൾ മന്ത്രിമാരായത് എട്ടു വനിതകൾ മാത്രം. 1957 ലെ ഇഎംഎസ് മന്ത്രിസഭയിൽ അംഗമായ കെ.ആർ. ഗൗരിയമ്മയാണ് വനിതാ മന്ത്രിമാരിൽ ഏറെ പ്രഗൽഭ. 1967, 80, 87, 2001, 2004 വർഷങ്ങളിലും അവർ മന്ത്രിസഭയിൽ ഇടംകണ്ടെത്തി. ആദ്യ മന്ത്രിസഭയിൽ റവന്യു-എക്സൈസ് വകുപ്പ് കൈകാര്യം ചെയ്തത് ഗൗരിയമ്മയായിരുന്നു. വ്യവസായം, കൃഷി വകുപ്പുകളും ഗൗരിയമ്മ കൈകാര്യം ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസിന് ഇതുവരെ മൂന്നു വനിതാ മന്ത്രിമാരാണുണ്ടായിട്ടുള്ളത്. 1982 മുതൽ 87 വരെയുള്ള കരുണാകരൻ മന്ത്രിസഭയിൽ അംഗമായിരുന്ന എം. കമലമാണ് ഇവരിൽ പ്രധാനി. സഹകരണ വകുപ്പ് മന്ത്രിയായിരുന്നു കമലം. 1980, 82 വർഷങ്ങളിൽ കൽപ്പറ്റയിൽനിന്നാണ് നിയമസഭാംഗമായത്. കൊയിലാണ്ടിയിൽനിന്നു തെരഞ്ഞടുക്കപ്പെട്ട എം.ടി. പദ്മയാണ് മറ്റൊരു കോണ്‍ഗ്രസ് മന്ത്രി. 1991 ലെ കരുണാകരൻ മന്ത്രിസഭയിലും 95ലെ ആന്റണി മന്ത്രിസഭയിലും പദ്മ ഫിഷറീസ് വകുപ്പിന്റെ ചുമതല വഹിച്ചു. പി.കെ. ജയലക്ഷ്മി 2011ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായി.
സുശീല ഗോപാലൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവരാണ് സിപിഎം പ്രതിനിധികളായി മന്ത്രിസഭാഗങ്ങളായ മറ്റു വനിതകൾ. 1996ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വ്യവസായ വകുപ്പാണ് സുശീല ഗോപാലൻ കൈകാര്യം ചെയ്തത്. 2006-ലെ അച്യുതാനന്ദൻ മന്ത്രിസഭയിൽ പി.കെ. ശ്രീമതി ആരോഗ്യ മന്ത്രിയായി. കെ.കെ. ശൈലജയും മേഴ്സിക്കുട്ടിയമ്മയും ഇപ്പോഴത്തെ ഇടതു മന്ത്രിസഭാംഗങ്ങളാണ്.
നമ്മുടെ വനിതാ എംപിമാർ 9
കേരളം ഇതുവരെ ഡൽഹിക്ക് അയച്ചത് ഒന്‍പതു വനിതാ എംപിമാരെ. കേരള സംസ്ഥാന രൂപീകരണത്തിന് അഞ്ചു വർഷം മുന്‍പ് 1951ൽ നടന്ന തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട ആനി മസ്ക്രീനാണ് ആദ്യ മലയാളി വനിതാ എംപി. സോഷ്യലിസ്റ്റ് പാർട്ടിയിലെ പി.കെ. നാരായണപിള്ളയെ 68,117 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണു സ്വതന്ത്ര സ്ഥാനാർഥിയായ ആനി മസ്ക്രീൻ ഡൽഹി ടിക്കറ്റെടുത്തത്.
1967ൽ അന്പലപ്പുഴയിൽനിന്നു വിജയിച്ച സുശീല ഗോപാലനാണ് പിന്നീട് ലോക്സഭ കണ്ടത്. ആലപ്പുഴ, ചിറയിൻകീഴ് എന്നീ മണ്ഡലങ്ങളിൽനിന്നും സുശീല പിന്നീട് തെരഞ്ഞെടുക്കപ്പെട്ടു. 1971ൽ അടൂരിൽനിന്നു സിപിഐ പ്രതിനിധിയായ ഭാർഗവി തങ്കപ്പൻ എത്തി. എ.കെ. പ്രേമജം- വടകര, പി. സതീദേവി- വടകര, സി.എസ്. സുജാത- മാവേലിക്കര, പി.കെ. ശ്രീമതി- കണ്ണൂർ എന്നിവരാണ് ഇടതുപക്ഷത്തുനിന്നു ലോക്സഭയിലെത്തിയ മറ്റു വനിതകൾ.
കോണ്‍ഗ്രസിൽനിന്നു രണ്ടു വനിതകൾ മാത്രമാണ് എംപിമാരായത്. 1989ൽ മുകുന്ദപുരത്തുനിന്നു വിജയിച്ച പ്രഫ. സാവിത്രി ലക്ഷ്മണനും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽനിന്നു വിജയിച്ച രമ്യാ ഹരിദാസും.
സംവരണത്തേക്കാളുപരി കഴിവുള്ളവർ വരട്ടെ : അഡ്വ. ദീപ്തി മേരി വര്‍ഗീസ് (കെപിസിസി ജനറല്‍ സെക്രട്ടറി, എഐസിസി അംഗം)
സ്ത്രീകള്‍ക്കു റിസര്വേഷനല്ല, റെപ്രസെന്റേഷനാണു വേണ്ടതെന്ന നിലപാടാണ് എനിക്കുള്ളത്. സ്ത്രീകള്‍ക്കു സംവരണം ഏര്‍പ്പെടുത്തണമെന്ന ചരിത്രപരമായ നിലപാടെടുത്തതു രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസാണ്. അതിനെത്തുടര്‍ന്നു താഴേത്തട്ടില്‍ പ്രാദേശിക ഭരണസംവിധാനങ്ങളിലേക്കു സ്ത്രീകള്‍ കൂടുതല്‍ കടന്നുവന്നു. സംവരണത്തിനു ബാലാരിഷ്ടതകള്‍ ചിലതുണ്ടായെങ്കിലും, വൈകാതെ പ്രഗത്ഭരായ വനിതാ നേതാക്കളെ രൂപപ്പെടുത്താന്‍ അതിലൂടെ സാധിച്ചു. നിര്‍ഭാഗ്യവശാല്‍ എല്ലാ പാര്‍ട്ടികളിലും സ്ത്രീ സംവരണത്തിന്റെ നേട്ടങ്ങള്‍ പ്രാദേശികതലത്തില്‍ ഒതുങ്ങുന്ന പ്രവണത കാണാം. സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിലേക്കു സ്ത്രീകള്‍ കൂടുതല്‍ കടന്നുവരണം. അതിനു രാഷ്ട്രീയപ്പാര്‍ട്ടികളുടെ നയരൂപീകരണ വേദികളില്‍ സ്ത്രീകള്‍ക്കു മതിയായ പങ്കാളിത്തം ഉറപ്പാക്കണം.
വേഗത്തില്‍ അമ്പതും അറുപതും ശതമാനം സീറ്റുകള്‍ നല്‍കണമെന്ന അഭിപ്രായം എനിക്കില്ല. സംഘടനാ രംഗത്തു പ്രവര്‍ത്തിച്ചു പരിചയമുള്ളവരും കഴിവു തെളിയിച്ചവരുമാണു സംസ്ഥാന, ദേശീയ തലങ്ങളില്‍ നേതൃരംഗങ്ങളിലേക്കു കടന്നുവരേണ്ടത്. കോണ്‍ഗ്രസില്‍ മുന്‍കാലങ്ങളേക്കാള്‍ സ്ത്രീകളെ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നതു പ്രതീക്ഷ നല്കുന്നു.സഹിഷ്ണുതയോടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമറിയിക്കാന് സ്ത്രീകള്‍ക്കു സാധിക്കണം. ഞാന്‍ എന്റെ പാര്‍ട്ടിയില്‍, ഭരണസംവിധാനത്തില്‍, രാഷ്ട്രനിര്‍മാണത്തില്‍ അനിവാര്യഘടകമാണെന്ന തലത്തിലേക്കു നാം വളരണം. അത്തരമൊരു ഔന്നത്യം നാം പുലര്‍ത്താതെ, അവസരം തന്നില്ലെന്നു പരിഭവിക്കുന്നതില്‍ അര്‍ഥമില്ല.
പ്രതിസന്ധികൾ ശക്തി പകരും: യു. പ്രതിഭ, കായംകുളം എംഎൽഎ
വനിതകൾ ഇന്നു സമൂഹത്തിൽ നേരിടുന്ന പ്രതിസന്ധികൾ നിരവധിയാണ്. ഒരു പ്രതിസന്ധി വരുന്പോൾ നാം അതിൽ നിന്നും ഓടി രക്ഷപ്പെടുകയല്ല, അതിനെ നേരിടുന്പോഴാണ് സ്ത്രീയുടെ യഥാർഥ ശക്തി പുറത്തുവരിക. സമൂഹത്തിലെ എല്ലാം രംഗത്തും സ്ത്രീകൾ പ്രാതിനിധ്യം ആർജിക്കണമെന്നാണ് എന്റെ അഭിപ്രായം. രാഷ്ട്രീയം ഒരു തിരിച്ചറിവാണ്. രാഷ്ട്രീയവത്കരിക്കപ്പെടുന്ന സ്ത്രീ ശക്തീകരിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ കൂടുതൽ സ്ത്രീകൾ രാഷ്ട്രീ യത്തിൽ വരണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. കഠിനാധ്വാനത്തിലൂടെ വളർന്നു വരാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കു പുതിയ പുതിയ ഇടങ്ങൾ ലഭിക്കും.
സ്ത്രീയെന്ന നിലയിൽ നിയമസഭയിൽ എനിക്കു വലിയ അവസരങ്ങളാണ് ലഭിച്ചത്. ഇതുവരെ സ്ത്രീപുരുഷ വ്യത്യാസം അനുഭവപ്പെട്ടിട്ടില്ല. യാതൊരു വിവേചനവും അനുഭവപ്പെട്ടിട്ടില്ല. ചോദ്യങ്ങൾ ചോദിക്കുന്നതിനും പ്രസംഗത്തിനുമെല്ലാം നല്ല രീതിയിൽ പിന്തുണ ലഭിച്ചിട്ടുണ്ട്. സമൂഹത്തിന്റെ സമീപനം മാറണം. 80 ശതമാനത്തോളം ആളുകൾ പോസിറ്റീവായി ചിന്തിക്കുന്പോൾ 20 ശതമാനം നെഗറ്റീവ് ചിന്തകളുള്ളവരാണ്. പോസിറ്റീവ് ചിന്തയുള്ളവർ എല്ലാ കാര്യങ്ങൾക്കും പിന്തുണ നൽകുന്പോൾ നെഗറ്റീവ് ചിന്തകളുള്ളവർ എല്ലാം തകർക്കാനാകും ശ്രമിക്കുക. സമൂഹത്തിൽ ഏതു സ്ത്രീയും ആക്രമിക്കപ്പെടാം. സ്ത്രീ തന്നെ സ്ത്രീകളുടെ സംരക്ഷകയാകണം.
സ്ത്രീകൾക്ക് 50 ശതമാനം സംവരണം വേണം: ജെ. പ്രമീളാദേവി(ബിജെപി സംസ്ഥാന
വൈസ് പ്രസിഡന്റ്)
തെരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം വളരെ പ്രധാനപ്പെട്ടതാണ്. ജനസംഖ്യയുടെ 50 ശതമാനത്തിലധികം വരുന്ന വനിതകൾക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ 50 ശതമാനം സംവരണം ലഭിക്കേണ്ടതുണ്ട്. സത്രീകളെ ബാധിക്കുന്ന പ്രശ്നങ്ങൾ, സ്ത്രീ ജീവിതം അഗ്രഹിക്കുന്ന മാറ്റങ്ങൾ എന്താണെന്ന് പൂർണമായി മനസിലാക്കണമെങ്കിൽ വനിതാ ജനപ്രതിനിധികൾ ഉണ്ടാകേണ്ടത് ആവശ്യമാണ്. ജനാധിപത്യ സംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിന് വനിതകളുടെ പങ്കാളിത്തം ഉറപ്പായും ഉണ്ടാകണം. ജനാധിപത്യ പ്രക്രിയ പലതരം താത്പര്യങ്ങൾക്കും പ്രലോഭനങ്ങൾക്കും വിധേയമായിട്ടാണ് സംഭവിക്കുന്നത്. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിനപ്പുറം, വ്യക്തിയുടെ കഴിവിനും ഗുണനിലവാരത്തിനുമപ്പുറം ഒരുപാട് പ്രലോഭനങ്ങളും ഭീഷണികളും സമ്മർദങ്ങളും സമ്മതിദായകരുടെമേൽ ഉണ്ടാകാറുണ്ട്. ഇതു വനിതകൾക്ക് ബോധ്യപ്പെടേണ്ടതുണ്ട്. വനിതാ കമ്മീഷനിലെ രാഷ്ട്രീയ നിയമനങ്ങൾ മാറണം. രാഷ്ട്രീയ പാർട്ടിയുടെ കളിപ്പാട്ടമായി കമ്മീഷൻ മാറരുത്. സ്ത്രീകൾക്കുവേണ്ടിയാണ് ഞങ്ങളുടെ പാർട്ടി എന്നു പറയാൻ രാഷ്ട്രീയപാർട്ടികൾ ധൈര്യം കാട്ടണം. വിദ്യാഭ്യാസത്തിലൂടെ സ്വയംപര്യാപ്തത നേടാൻ സ്ത്രീകൾക്ക് കഴിയുന്നതിനൊപ്പം സ്വയംതൊഴിലിലൂടെ, പുരുഷനെ ആശ്രയിക്കാതെ വരുമാനം നേടുന്ന സ്ത്രീകളുള്ള നാടായി കേരളം മാറണം. മുഴുവൻ സ്ത്രീകൾക്കും നിയമസാക്ഷരത നൽകാൻ സർക്കാർ തയാറാകണം.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കേരളം നാളെ ബൂത്തിലേക്ക്
വന്യമൃഗ ആക്രമണം: വിദഗ്ധസമിതി യോഗം മേയ് രണ്ടാം വാരം
ബിജെപിയില്‍ ചേരാനെത്തിയ സിപിഎം നേതാവാര്? ; തൃശൂരില്‍ ചര്‍ച്ച കൊഴുക്കുന്നു
ലൈഫ് മിഷൻ ഫണ്ടിൽനിന്ന് 60.36 കോടി തിരിച്ചെടുത്ത് ധനവകുപ്പ്
വയനാട് കന്പമലയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി മാവോ വാദികൾ
സംസ്ഥാനത്ത് കടുത്ത ചൂട് തുടരും
ഡൽഹി ലഫ്. ഗവർണർ മാർ തട്ടിലുമായി കൂടിക്കാഴ്ച നടത്തി
മാഹി പാലം 29 മുതൽ മേയ് 10 വരെ അടച്ചിടും
12 വര്‍ഷത്തിനുശേഷം നിമിഷപ്രിയ അമ്മയെ കണ്ടു, പൊട്ടിക്കരഞ്ഞു
വോട്ട് ചെയ്യാൻ വേണം 13 തിരിച്ചറിയൽ രേഖകൾ
കോണ്‍ഗ്രസും സിപിഎമ്മും മത്സരിക്കുന്നത് രാജ്യവിരുദ്ധരുടെ പിന്തുണയോടെ: അമിത് ഷാ
അടിയൊഴുക്ക് തിരിച്ചറിഞ്ഞതോടെ മോദി വിദ്വേഷപ്രസംഗം ആരംഭിച്ചെന്ന് ഖാർഗെ
പ്രതീക്ഷയോടെ, പ്രതീക്ഷ കൈവിടാതെ
ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നവരെ ബിജെപി ഭീഷണിപ്പെടുത്തുന്നു: പ്രിയങ്ക
കൂറുമാറാനും ഒറ്റിക്കൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാർഥികൾ കോണ്‍ഗ്രസിലുണ്ടെന്ന് മുഖ്യമന്ത്രി
മോദിക്കും പിണറായിക്കും ഒരേ അജണ്ട: വി.ഡി. സതീശന്
പ്രധാനമന്ത്രിക്കു മതഭ്രാന്ത്: എം.വി. ഗോവിന്ദൻ
യുഡിഎഫിനു പിന്തുണ: ജമാഅത്ത് കൗണ്‍സില്‍
ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രഫി ഫെസ്റ്റിവൽ: ഓങ് ചാന് തറും സാദിഖ് ഖഫാഗയും ജേതാക്കൾ
കെഎസ്ആര്‍ടിസിയില്‍ ബ്രീത്ത്അനലൈസർ ടെസ്റ്റ് ഫലംകണ്ടു ; അപകടങ്ങളില്‍ 25 ശതമാനം കുറവ്
ഇന്ത്യ മുന്നണി അധികാരത്തിൽ വരും: മല്ലികാർജുൻ ഖാർഗെ
കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ എൽഡിഎഫ് -യുഡിഎഫ് സംഘർഷം
ജനദ്രോഹ നടപടികൾ വോട്ടർമാർ മറക്കരുത്: വി.ഡി. സതീശൻ
ഡൽഹി ലഫ്റ്റനന്റ് ഗവർണർ- ആർച്ച്ബിഷപ് കൂടിക്കാഴ്ച്ച ഉണ്ടായേക്കില്ല
എം.എം. വര്‍ഗീസ് ഇന്നലെയും ഹാജരായില്ല
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സിപിഎമ്മിനാകില്ല: കുഞ്ഞാലിക്കുട്ടി
സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണത്തിന് മന്ത്രിമാരെ നിയോഗിച്ചില്ല
സിസ്റ്റർ ഷാജി അറങ്ങാശേരി സുപ്പീരിയർ ജനറൽ
ഉത്തം പ്രകാശ് ഇപിഎഫ്ഒ റീജണൽ കമ്മീഷണർ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
എങ്ങനെയും തൃശൂർ ‘എടുക്കാൻ’ ; ആലത്തൂർ, ചാലക്കുടി വോട്ടുകൾ കൂട്ടത്തോടെ തൃശൂരിലേക്കു മാറ്റി
വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ
‘മഞ്ഞുമ്മല്‍ ബോയ്സ് ’നിര്‍മാതാക്കള്‍ക്കെതിരേ കേസെടുത്തു
കേരളത്തിൽ യുഡിഎഫ് തരംഗം: എം.എം. ഹസൻ
കെ.കെ. ശൈലജയെ അപമാനിച്ചുവെന്ന്; റിട്ട. ജസ്റ്റീസ് കമാൽ പാഷയ്ക്കെതിരേ എൽഡിഎഫ്
ചികിത്സയ്ക്കു ക്ലെയിം ലഭിച്ചില്ല; ഇൻഷ്വറൻസ് കന്പനി മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
യുഡിഎഫ് തരംഗം: രമേശ് ചെന്നിത്തല
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
തീരദേശ പരിപാലന നിയമലംഘനം; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലക്കിയുള്ള ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി
വേനൽമഴയെത്തി; ചൂടിന് കുറവില്ല
ഈയാഴ്ച മന്ത്രിസഭ ചേരില്ല; ഇനി മേയ് രണ്ടിന്
ഏപ്രിൽ 26ന് അവധി
വനിതാ ടിടിഇക്കു നേരേ കൈയേറ്റശ്രമം
ജെസ്ന കേസിൽ സിബിഐ തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിനു തയാർ
സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ സന്ദർശിക്കും
ജാതീയ ആക്ഷേപം നടത്തിയെന്ന കേസ്; രാമകൃഷ്ണനോട് വിശദീകരണം തേടി
കളമശേരി സ്ഫോടനം: മാര്ട്ടിന് ഡൊമിനിക് ഏക പ്രതി
തൃശൂർ കമ്മീഷണറെ മാറ്റിയില്ല; കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം അന്തിമമാകും
തെരുവുനായയുടെ കടിയേറ്റയാൾ മൂന്നാഴ്ചയ്ക്കു ശേഷം മരിച്ചു
തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയെന്ന് ഹസൻ
മാവേലിക്കരയിൽ പ്രവചനം അസാധ്യം
വിദ്വേഷപ്രസംഗം: മോദിക്കെതിരേ ടി.എന്‍. പ്രതാപന് പരാതി നല്കി
പറഞ്ഞാൽ തിരിച്ചു കിട്ടുമെന്ന് രാഹുൽ ഗാന്ധി ഓർക്കണം: മുഖ്യമന്ത്രി
രാഹുൽ നെഹ്റുവിന്റെ കൊച്ചുമകനാണോ? സംശയമുണ്ടെന്നു പി.വി. അൻവർ
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമ ഭേദഗതി റദ്ദാക്കും: മല്ലികാർജുൻ ഖാർഗെ
നിശബ്ദ പ്രചാരണ സമയത്ത് കൂട്ടം ചേർന്നാൽ ക്രിമിനൽ നടപടി
നെല്ലിയാമ്പതി ചുരം റോഡിൽ കൗതുക കാഴ്ചയായി കാട്ടാനക്കുടുംബം
തെരഞ്ഞെടുപ്പ് ഉപജീവന വിഷയം: കർഷക ഉച്ചകോടി
സിസ്റ്റർ സുജ ജോഷ്വ മദർ ജനറൽ
കള്ളവോട്ടിന് കൂട്ടെന്ന്; ബിഎല്‍ഒയ്ക്ക് സസ്പെന്ഷന്
ഇനിയും ബിജെപി വന്നാൽ അപകടം: മുഖ്യമന്ത്രി
ആരെയും ഒരിക്കലും വ്യക്തിഹത്യ ചെയ്തിട്ടില്ല: ഷാഫി പറന്പിൽ
ഷാഫി പറന്പിലിന് കെ.കെ. ശൈലജയുടെ വക്കീൽ നോട്ടീസ്
ഡിഎന്‍എ പരിശോധന; മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച് ഹൈക്കോടതി
ഇഎഫ്എല്ലിന്റെ പേരിൽ കൃഷിയിടം നഷ്ടമായ കർഷകർ പെരുവഴിയിൽ; ദുരിതം വിവരിച്ച് നിലന്പൂർ സ്വദേശി ജോയി
തോക്കുകളും ആയുധങ്ങളും സറണ്ടര്‍ ചെയ്യണമെന്ന ഉത്തരവ് പുനഃപരിശോധിക്കണം: ഹൈക്കോടതി
പി.വി. അന്‍വറിനെതിരേ പരാതി
രാഹുല്‍ ഗാന്ധിക്കെതിരേയുള്ള പരാമർശം; മുഖ്യമന്ത്രിയുടെ നിലവാരം അൻവറിനേക്കാൾ താഴെ: കെ. സുധാകരൻ
പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു: പി.വി. അന്‍വര്‍
അൻവറിനെ വിമർശിച്ച് പി.കെ. ബഷീർ
ഇരട്ടക്കവർച്ച : പ്രതികളെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
എം.എം. വര്‍ഗീസിന് വീണ്ടും ഇഡി നോട്ടീസ്
കെ. സുധാകരന്റെ മുൻ പിഎ ബിജെപിയിൽ
കേരളം നാളെ ബൂത്തിലേക്ക്
വന്യമൃഗ ആക്രമണം: വിദഗ്ധസമിതി യോഗം മേയ് രണ്ടാം വാരം
ബിജെപിയില്‍ ചേരാനെത്തിയ സിപിഎം നേതാവാര്? ; തൃശൂരില്‍ ചര്‍ച്ച കൊഴുക്കുന്നു
ലൈഫ് മിഷൻ ഫണ്ടിൽനിന്ന് 60.36 കോടി തിരിച്ചെടുത്ത് ധനവകുപ്പ്
വയനാട് കന്പമലയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനവുമായി മാവോ വാദികൾ
സംസ്ഥാനത്ത് കടുത്ത ചൂട് തുടരും
ഡൽഹി ലഫ്. ഗവർണർ മാർ തട്ടിലുമായി കൂടിക്കാഴ്ച നടത്തി
മാഹി പാലം 29 മുതൽ മേയ് 10 വരെ അടച്ചിടും
12 വര്‍ഷത്തിനുശേഷം നിമിഷപ്രിയ അമ്മയെ കണ്ടു, പൊട്ടിക്കരഞ്ഞു
വോട്ട് ചെയ്യാൻ വേണം 13 തിരിച്ചറിയൽ രേഖകൾ
കോണ്‍ഗ്രസും സിപിഎമ്മും മത്സരിക്കുന്നത് രാജ്യവിരുദ്ധരുടെ പിന്തുണയോടെ: അമിത് ഷാ
അടിയൊഴുക്ക് തിരിച്ചറിഞ്ഞതോടെ മോദി വിദ്വേഷപ്രസംഗം ആരംഭിച്ചെന്ന് ഖാർഗെ
പ്രതീക്ഷയോടെ, പ്രതീക്ഷ കൈവിടാതെ
ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നവരെ ബിജെപി ഭീഷണിപ്പെടുത്തുന്നു: പ്രിയങ്ക
കൂറുമാറാനും ഒറ്റിക്കൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാർഥികൾ കോണ്‍ഗ്രസിലുണ്ടെന്ന് മുഖ്യമന്ത്രി
മോദിക്കും പിണറായിക്കും ഒരേ അജണ്ട: വി.ഡി. സതീശന്
പ്രധാനമന്ത്രിക്കു മതഭ്രാന്ത്: എം.വി. ഗോവിന്ദൻ
യുഡിഎഫിനു പിന്തുണ: ജമാഅത്ത് കൗണ്‍സില്‍
ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രഫി ഫെസ്റ്റിവൽ: ഓങ് ചാന് തറും സാദിഖ് ഖഫാഗയും ജേതാക്കൾ
കെഎസ്ആര്‍ടിസിയില്‍ ബ്രീത്ത്അനലൈസർ ടെസ്റ്റ് ഫലംകണ്ടു ; അപകടങ്ങളില്‍ 25 ശതമാനം കുറവ്
ഇന്ത്യ മുന്നണി അധികാരത്തിൽ വരും: മല്ലികാർജുൻ ഖാർഗെ
കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ എൽഡിഎഫ് -യുഡിഎഫ് സംഘർഷം
ജനദ്രോഹ നടപടികൾ വോട്ടർമാർ മറക്കരുത്: വി.ഡി. സതീശൻ
ഡൽഹി ലഫ്റ്റനന്റ് ഗവർണർ- ആർച്ച്ബിഷപ് കൂടിക്കാഴ്ച്ച ഉണ്ടായേക്കില്ല
എം.എം. വര്‍ഗീസ് ഇന്നലെയും ഹാജരായില്ല
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സിപിഎമ്മിനാകില്ല: കുഞ്ഞാലിക്കുട്ടി
സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണത്തിന് മന്ത്രിമാരെ നിയോഗിച്ചില്ല
സിസ്റ്റർ ഷാജി അറങ്ങാശേരി സുപ്പീരിയർ ജനറൽ
ഉത്തം പ്രകാശ് ഇപിഎഫ്ഒ റീജണൽ കമ്മീഷണർ
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
സുരക്ഷയൊരുക്കാൻ 66,303 പോലീസുകാർ
എങ്ങനെയും തൃശൂർ ‘എടുക്കാൻ’ ; ആലത്തൂർ, ചാലക്കുടി വോട്ടുകൾ കൂട്ടത്തോടെ തൃശൂരിലേക്കു മാറ്റി
വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ
‘മഞ്ഞുമ്മല്‍ ബോയ്സ് ’നിര്‍മാതാക്കള്‍ക്കെതിരേ കേസെടുത്തു
കേരളത്തിൽ യുഡിഎഫ് തരംഗം: എം.എം. ഹസൻ
കെ.കെ. ശൈലജയെ അപമാനിച്ചുവെന്ന്; റിട്ട. ജസ്റ്റീസ് കമാൽ പാഷയ്ക്കെതിരേ എൽഡിഎഫ്
ചികിത്സയ്ക്കു ക്ലെയിം ലഭിച്ചില്ല; ഇൻഷ്വറൻസ് കന്പനി മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
യുഡിഎഫ് തരംഗം: രമേശ് ചെന്നിത്തല
പരസ്യപ്രചാരണത്തിന് ഇന്നു കലാശം
തീരദേശ പരിപാലന നിയമലംഘനം; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലക്കിയുള്ള ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി
വേനൽമഴയെത്തി; ചൂടിന് കുറവില്ല
ഈയാഴ്ച മന്ത്രിസഭ ചേരില്ല; ഇനി മേയ് രണ്ടിന്
ഏപ്രിൽ 26ന് അവധി
വനിതാ ടിടിഇക്കു നേരേ കൈയേറ്റശ്രമം
ജെസ്ന കേസിൽ സിബിഐ തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിനു തയാർ
സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസ് പ്രതിയെ വെറുതെ വിട്ടു
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ സന്ദർശിക്കും
ജാതീയ ആക്ഷേപം നടത്തിയെന്ന കേസ്; രാമകൃഷ്ണനോട് വിശദീകരണം തേടി
കളമശേരി സ്ഫോടനം: മാര്ട്ടിന് ഡൊമിനിക് ഏക പ്രതി
തൃശൂർ കമ്മീഷണറെ മാറ്റിയില്ല; കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം അന്തിമമാകും
തെരുവുനായയുടെ കടിയേറ്റയാൾ മൂന്നാഴ്ചയ്ക്കു ശേഷം മരിച്ചു
തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയെന്ന് ഹസൻ
മാവേലിക്കരയിൽ പ്രവചനം അസാധ്യം
വിദ്വേഷപ്രസംഗം: മോദിക്കെതിരേ ടി.എന്‍. പ്രതാപന് പരാതി നല്കി
പറഞ്ഞാൽ തിരിച്ചു കിട്ടുമെന്ന് രാഹുൽ ഗാന്ധി ഓർക്കണം: മുഖ്യമന്ത്രി
രാഹുൽ നെഹ്റുവിന്റെ കൊച്ചുമകനാണോ? സംശയമുണ്ടെന്നു പി.വി. അൻവർ
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമ ഭേദഗതി റദ്ദാക്കും: മല്ലികാർജുൻ ഖാർഗെ
നിശബ്ദ പ്രചാരണ സമയത്ത് കൂട്ടം ചേർന്നാൽ ക്രിമിനൽ നടപടി
നെല്ലിയാമ്പതി ചുരം റോഡിൽ കൗതുക കാഴ്ചയായി കാട്ടാനക്കുടുംബം
തെരഞ്ഞെടുപ്പ് ഉപജീവന വിഷയം: കർഷക ഉച്ചകോടി
സിസ്റ്റർ സുജ ജോഷ്വ മദർ ജനറൽ
കള്ളവോട്ടിന് കൂട്ടെന്ന്; ബിഎല്‍ഒയ്ക്ക് സസ്പെന്ഷന്
ഇനിയും ബിജെപി വന്നാൽ അപകടം: മുഖ്യമന്ത്രി
ആരെയും ഒരിക്കലും വ്യക്തിഹത്യ ചെയ്തിട്ടില്ല: ഷാഫി പറന്പിൽ
ഷാഫി പറന്പിലിന് കെ.കെ. ശൈലജയുടെ വക്കീൽ നോട്ടീസ്
ഡിഎന്‍എ പരിശോധന; മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച് ഹൈക്കോടതി
ഇഎഫ്എല്ലിന്റെ പേരിൽ കൃഷിയിടം നഷ്ടമായ കർഷകർ പെരുവഴിയിൽ; ദുരിതം വിവരിച്ച് നിലന്പൂർ സ്വദേശി ജോയി
തോക്കുകളും ആയുധങ്ങളും സറണ്ടര്‍ ചെയ്യണമെന്ന ഉത്തരവ് പുനഃപരിശോധിക്കണം: ഹൈക്കോടതി
പി.വി. അന്‍വറിനെതിരേ പരാതി
രാഹുല്‍ ഗാന്ധിക്കെതിരേയുള്ള പരാമർശം; മുഖ്യമന്ത്രിയുടെ നിലവാരം അൻവറിനേക്കാൾ താഴെ: കെ. സുധാകരൻ
പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു: പി.വി. അന്‍വര്‍
അൻവറിനെ വിമർശിച്ച് പി.കെ. ബഷീർ
ഇരട്ടക്കവർച്ച : പ്രതികളെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
എം.എം. വര്‍ഗീസിന് വീണ്ടും ഇഡി നോട്ടീസ്
കെ. സുധാകരന്റെ മുൻ പിഎ ബിജെപിയിൽ
More from other section
"കൃത്രിമത്വത്തിന് തെളിവില്ല'; വോട്ടിംഗ് മെഷീൻ ഹർജിയിൽ സുപ്രീംകോടതി
National
യുക്രെയ്നും ഇസ്രയേലിനും തായ്വാനും യുഎസ് സാന്പത്തിക പാക്കേജ്
International
ഇ-മൊബിലിറ്റി ആപ്പിലൂടെ അടയ്ക്കുന്ന പണം സ്വകാര്യ കമ്പനിക്ക്; ഹൈക്കോടതി വിശദീകരണം തേടി
Business
ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്തിനെ നാല് റൺസിന് കീഴടക്കി ഡൽഹി
Sports
More from other section
"കൃത്രിമത്വത്തിന് തെളിവില്ല'; വോട്ടിംഗ് മെഷീൻ ഹർജിയിൽ സുപ്രീംകോടതി
National
യുക്രെയ്നും ഇസ്രയേലിനും തായ്വാനും യുഎസ് സാന്പത്തിക പാക്കേജ്
International
ഇ-മൊബിലിറ്റി ആപ്പിലൂടെ അടയ്ക്കുന്ന പണം സ്വകാര്യ കമ്പനിക്ക്; ഹൈക്കോടതി വിശദീകരണം തേടി
Business
ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്തിനെ നാല് റൺസിന് കീഴടക്കി ഡൽഹി
Sports
Latest News
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവം; എല്‍ഡി ക്ലാര്‍ക്കിന് സസ്പെൻഷൻ
Latest News
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോര്‍ന്ന സംഭവം; എല്‍ഡി ക്ലാര്‍ക്കിന് സസ്പെൻഷൻ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വന്യമൃഗ ആക്ര...
Top