ആദ്യ അംഗം വനിത, പ്രാതിനിധ്യത്തിൽ ഇന്നും പിന്നിൽ
ആദ്യ അംഗം വനിത, പ്രാതിനിധ്യത്തിൽ ഇന്നും പിന്നിൽ
Tuesday, March 9, 2021 1:20 AM IST
പത്തനംതിട്ട: കേരള നിയമസഭാംഗമായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത് വനിതയാണ്. എന്നാൽ ഇതേവരെയുള്ള ചരിത്രത്തിൽ നിയമസഭയിൽ അംഗങ്ങളായി എത്താൻ കഴിഞ്ഞത് 44 വനിതകൾക്കു മാത്രം. 14 സഭകളിലായി 87 വനിത അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഇവരിൽ 29 പേരും ഒന്നിലേറെ സഭകളിലും അംഗങ്ങളായി. ഒരു സഭയിൽ മാത്രം അംഗവുമായിരുന്നത് 15 പേരാണ്.

1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ ദേവികുളം ദ്വയാംഗ മണ്ഡലത്തിലെ ജനറൽ സീറ്റിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടിയിലെ റോസമ്മ പുന്നൂസാണ് ഏപ്രിൽ 10ന് ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗം. പ്രോട്ടം സ്പീക്കറായി ആദ്യ കേരള നിയമസഭയിൽ മറ്റംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തതും ഈ വനിതയാണ്. ആദ്യ ഉപതെരഞ്ഞെടുപ്പ് വിജയിയും റോസമ്മ പുന്നൂസാണ്. ആദ്യ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയതോടെ നടന്ന ഉപതെരഞ്ഞെടുപ്പിലും റോസമ്മ തന്നെ വിജയിച്ചു. ഉപതെരഞ്ഞെടുപ്പിലൂടെ 1985ൽ സഭാംഗമായ റാന്നിയിൽ നിന്നുള്ള റേച്ചൽ സണ്ണി പനവേലിയാണ് ഏറ്റവും കുറച്ചുകാലം എംഎൽഎയായി പ്രവർത്തിച്ചിട്ടുള്ള വനിത. 10 തവണ എംഎൽഎ ആയിരുന്ന കെ.ആർ. ഗൗരിയമ്മയാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്ന വനിത.


ദന്പതികളായി നിയമസഭയിൽ എത്തിയവരിൽ കെ.ആർ. ഗൗരിയമ്മയും ടി.വി. തോമസും ഇഎംഎസ് മന്ത്രിസഭകളിലും അംഗങ്ങളായിരുന്നു. രണ്ടാം കേരള നിയമസഭയിൽ ദന്പതികളായി കെ.എ. ദാമോദര മേനോനും ലീലാ ദാമോദരമേനോനും ഉണ്ടായിരുന്നു.കേരള നിയമസഭയുടെ ചരിത്രത്തിൽ വനിതാ പ്രാതിനിധ്യം തുടക്കം മുതൽ കുറവാണ്. മത്സരിക്കുന്ന വനിതാ സ്ഥാനാർഥികളുടെ എണ്ണം മൊത്തം സ്ഥാനാർഥികളുടെ അംഗബലത്തിൽ പത്തുശതമാനത്തിൽ താഴെയാകും. വനിതാ പ്രാതിനിധ്യവും ഇതേവരെ പത്തുശതമാനത്തിനു മുകളിലെത്തിയിട്ടില്ല. ഏറ്റവും കൂടുതൽ വനിതകൾ അംഗങ്ങളായത് 1996ലെ പത്താം കേരള നിയമസഭയിലായിരുന്നു. 13 പേർ വിജയിച്ചു. ഏറ്റവും കുറവ് മൂന്ന്, അഞ്ച് നിയമസഭകളിലായിരുന്നു. രണ്ടു സഭകളിലും ഒരാൾ വീതമായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് വനിതകൾ ഡെപ്യൂട്ടി സ്പീക്കർ പദവിയിലെത്തിയെങ്കിലും സ്പീക്കർ സ്ഥാനത്തും ഇതേവരെ ആരും എത്തിയിട്ടില്ല.

കെ.ഒ. ഐഷാഭായിയാണ് കേരള നിയമസഭയിലെ ആദ്യ ഡെപ്യൂട്ടി സ്പീക്കർ. എ.നബീസത്ത് ബീവിയും ഭാർഗവി തങ്കപ്പനും പിന്നീട് ഡെപ്യൂട്ടി സ്പീക്കറുമായി.

ബിജു കുര്യൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.