ആരോഗ്യ സർവകലാശാലയുടെ പരീക്ഷകൾ 21 മുതൽ; ക്രമീകരണങ്ങൾ പൂർത്തിയായി
ആരോഗ്യ സർവകലാശാലയുടെ പരീക്ഷകൾ  21 മുതൽ; ക്രമീകരണങ്ങൾ പൂർത്തിയായി
Saturday, June 19, 2021 12:31 AM IST
തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാ പരീക്ഷകളും 21 മുതലാണ് ആരംഭിക്കുന്നത്. 34 ഓളം പരീക്ഷകളുടെ വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർഥികളും ആന്‍റിജൻ പരിശോധന നടത്തണം. പരിശോധനയിൽ നെഗറ്റീവായ വിദ്യാർഥികളെയാണ് പ്രധാന ഹാളിലിരുത്തുക. പോസിറ്റീവായ വിദ്യാർഥികളെ മറ്റൊരു ഹാളിലിരുത്തും. പരീക്ഷാ ഹാളിൽ രണ്ടു മീറ്റർ അകലത്തിലാണ് വിദ്യാർഥികൾ ഇരിക്കേണ്ടത്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സർവകലാശാലാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർഥികൾ കഴിവതും നേരത്തേ കോവിഡ് പരിശോധന നടത്തി ഹോസ്റ്റലിൽ എത്തണം. ഹോസ്റ്റലിലെ വിദ്യാർഥികളും വീട്ടിൽ നിന്നു വരുന്ന വിദ്യാർഥികളും തമ്മിൽ ഇടപഴകാൻ അനുവദിക്കില്ല. പോസിറ്റീവായ വിദ്യാർഥികളെ തിയറി എഴുതാൻ അനുവദിക്കുമെങ്കിലും അവരെ പ്രാക്ടിക്കലിൽ പങ്കെടുക്കാൻ ഉടനനുവദിക്കില്ല. പോസിറ്റീവായ വിദ്യാർഥികൾ 17 ദിവസം കഴിഞ്ഞതിനുശേഷം പ്രിൻസിപ്പൽമാരെ വിവരം അറിയിക്കണം. ഇവർക്ക് പ്രത്യേകമായി പ്രാക്ടിക്കൽ പരീക്ഷ നടത്തും. രോഗലക്ഷണമുള്ളവരിൽ ആന്‍റിജൻ പരിശോധന നെഗറ്റീവാണെങ്കിൽ ആർടിപിസിആർ പരിശോധന കൂടി നടത്തണം. രോഗലക്ഷണങ്ങളില്ലാത്തവർ ആന്‍റിജൻ പരിശോധന മാത്രം നടത്തിയാൽ മതി.


പരീക്ഷ നടത്തേണ്ട ഏതെങ്കിലും സ്ഥാപനങ്ങൾ കണ്ടെയ്ൻമെന്‍റ് സോണിലാണെങ്കിൽ വിവരം ഉടൻ സർവകലാശാലയെ അറിയിക്കണം. ആ സ്ഥാപനത്തിന് പരീക്ഷ നടത്താൻ സർക്കാർ പ്രത്യേക അനുമതി നൽകും. കണ്ടെയ്ൻമെന്‍റ് സോണിലുള്ള വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ പോകാൻ അനുമതി നൽകും. പൊതുഗതാഗതത്തിന് ബുദ്ധിമുട്ടെങ്കിൽ അത്യാവശ്യമുള്ള വാഹനസൗകര്യങ്ങൾ കോളജ് തന്നെ ഒരുക്കണം.

ശേഷം ജൂലൈ ഒന്നോടെ ഘട്ടംഘട്ടമായി നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കും. അവസാന വർഷ വിദ്യാർഥികൾക്കുള്ള ക്ലാസുകളായിരിക്കും ആദ്യം ആരംഭിക്കുക. തിയറി ക്ലാസുകൾ കോളജ് തുറന്നാലും ഓൺലൈനായിത്തന്നെ നടത്തും. പ്രാക്ടിക്കൽ ക്ലാസുകളും ക്ലിനിക്കൽ ക്ലാസുകളുമാണ് ജൂലൈ ആദ്യം ആരംഭിക്കുക.

ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എ. റംലാബീവി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.