അനുനയശ്രമം: ഉമ്മൻ ചാണ്ടിയുമായി രാഹുൽ ഫോണിൽ സംസാരിച്ചു
അനുനയശ്രമം:  ഉമ്മൻ ചാണ്ടിയുമായി രാഹുൽ  ഫോണിൽ സംസാരിച്ചു
Saturday, June 19, 2021 12:34 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടഞ്ഞുനിൽക്കുന്ന മുതിർന്ന കോണ്‍ഗ്രസ് നേതാക്കളെ അനുനയിപ്പിക്കുന്ന ശ്രമങ്ങളുടെ ഭാഗമായി രാഹുൽ ഗാന്ധി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ഫോണിൽ സംസാരിച്ചു. ഡൽഹിയിൽ രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഉമ്മൻ ചാണ്ടിയുമായി ദീർഘനേരം ഫോണിൽ സംസാരിച്ചത്.

ചർച്ചകളോ കൂടിയാലോചനകളോ ഇല്ലാതെ പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും നിയമിച്ച ഹൈക്കമാൻഡ് നടപടികളിൽ കേരളത്തിലെ മുതിർന്ന നേതാക്കളിൽ അസംതൃപ്തി തുടരുന്നതിനിടയിലാണ് ഇന്നലെ രാഹുൽ ഗാന്ധിയുടെ അനുനയശ്രമം. പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെയും കെപിസിസി അധ്യക്ഷനായി കെ. സുധാകരനെയും നിയമിക്കേണ്ടിവന്ന സാഹചര്യമടക്കം രാഹുൽ ഗാന്ധി ഉമ്മൻ ചാണ്ടിയെ ബോധ്യപ്പെടുത്തിയതായാണു വിവരം.


ദേശീയതലത്തിൽ കോണ്‍ഗ്രസിൽ ജി- 23 എന്ന പേരിൽ ഒരു വിഭാഗം മുതിർന്ന നേതാക്കൾ ഇടഞ്ഞുനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ മുതിർന്ന നേതാക്കളെ പിണക്കാനും ഹൈക്കമാൻഡിനാകില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഉമ്മൻ ചാണ്ടിയെ ജഗതിയിലെ വീട്ടിലെത്തി കണ്ടു അനുരഞ്ജന ചർച്ച നടത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.