കെ. സുരേന്ദ്രനെതിരേയുള്ള കോഴയാരോപണം: പി.കെ. നവാസ് മൊഴി നൽകി
കെ. സുരേന്ദ്രനെതിരേയുള്ള കോഴയാരോപണം: പി.കെ. നവാസ് മൊഴി നൽകി
Sunday, June 20, 2021 1:06 AM IST
കൽപ്പറ്റ: സി.കെ. ജാനുവിനു കോഴ നൽകിയെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരേ കേസെടുത്ത സംഭവത്തിൽ പരാതിക്കാരനായ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് ബത്തേരി പോലീസ് സ്റ്റേഷനിൽ മൊഴി നൽകി.

കെ. സുരേന്ദ്രൻ രണ്ടു തവണകളായി 50 ലക്ഷം രൂപ സി.കെ. ജാനുവിന് കോഴ നൽകിയെന്നാണ് ആരോപണം. എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ് നൽകിയ ഹർജിയിലാണ് കൽപ്പറ്റ മജിസ്ട്രേറ്റ് കോടതി ബത്തേരി പോലീസിനു നിർദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ടു ജൂണ്‍ മൂന്നിന് ഡിജിപിക്ക് പരാതി നൽകിയെങ്കിലും തുടർ നടപടികളില്ലാതെ വന്നതോടെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.

ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) മുൻ സംസ്ഥാന അധ്യക്ഷ കൂടിയായ ജാനുവിനെതിരേ കേസെടുക്കാനും കോടതി നിർദേശിച്ചിരുന്നു. ഐപിസി 171 ഇ, 171 എഫ് വകുപ്പുകൾ പ്രകാരമാണ് കേസെടുത്ത്. ജാനുവിനു പണം നൽകിയതിനു തെളിവായി സുരേന്ദ്രനുമായുള്ള ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖ കഴിഞ്ഞ ദിവസങ്ങളിൽ ജെആർപി ട്രഷറർ പ്രസീത പുറത്തുവിട്ടിരുന്നു. കേസിലെ സാക്ഷി പ്രസീത പുറത്തുവിട്ട ശബ്ദസന്ദേശങ്ങളും ബി.സി. ബാബുവിന്‍റെ ആരോപണങ്ങളും സംഭവം നടക്കുന്പോൾ ഉപയോഗിച്ച ഫോണ്‍ ടവർ ലൊക്കേഷനും പണം കൈമാറിയെന്നു പറയപ്പെടുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഹൈക്കോടതി അഭിഭാഷകൻ പി.ഇ. സജൽ വഴിയാണ് ഹർജി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.