പുതിയ കായികനയം ജനുവരിയിൽ
Sunday, June 20, 2021 1:25 AM IST
മലപ്പുറം: സംസ്ഥാനത്ത് സ്വകാര്യമേഖലയിൽ ഉൾപ്പെടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഫുട്ബോൾ അക്കാഡമികളെകൂടി ഏകോപിപ്പിച്ച് ഫുട്ബോൾ രംഗത്തു വികസനം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു കായിക വകുപ്പുമന്ത്രി വി.അബ്ദുറഹ്‌മാൻ. മൂന്നു വർഷത്തിനകം കായികമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിൽ രാജ്യത്തെ മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു, മലപ്പുറം സ്പോർട്സ് കൗണ്‍സിൽ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് 850 കോടിയോളം രൂപയാണ് കായികമേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി മാറ്റിവച്ചത്. അടുത്തവർഷം ആദ്യത്തോടെ പുതിയ കായികനയവും നടപ്പാകുന്നതോടെ ഈ ജനകീയ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളുടെ കായികക്ഷമത വർധിപ്പിക്കുന്ന തരത്തലുള്ള നടപടികളാണ് വകുപ്പ് സ്വീകരിച്ചുവരുന്നത്.


പുതിയ കായികനയം രൂപീകരിക്കുന്നതിന്‍റെ ഭാഗമായി എല്ലാ സ്പോർട്സ് കൗണ്‍സിലുകളിലും സന്ദർശനം നടത്തി അഭിപ്രായങ്ങൾ ആരായുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.