സ്വർണക്കടത്തു കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി കമ്മീഷണർ
സ്വർണക്കടത്തു കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി കമ്മീഷണർ
Monday, July 26, 2021 1:34 AM IST
നെടുമ്പാശേരി: കൊച്ചിയോട് യാത്രപറയുംമുൻപ് നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ സുമിത് കുമാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. മഹാരാഷ്‌ട്രയിലെ ഭീവണ്ടി ജിഎസ്ടി കമ്മീഷണറായി സ്ഥലം മാറ്റം ലഭിച്ച സുമിത് കുമാർ നാളെയാണ് കൊച്ചിയിൽ നിന്നും യാത്ര തിരിക്കുന്നത്. ഇതിന് മുൻപായി കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നതായാണ് വിവരം.

കേസന്വേഷണത്തിന്‍റെ ചുമതലയുള്ള കസ്റ്റംസ് കമ്മീഷണർ ഇതിനായി കഴിഞ്ഞ ദിവസം അസിസ്റ്റന്‍റ് സോളിസിറ്റർ ജനറലിൽ നിന്ന് നിയമോപദേശം തേടിയിരുന്നു. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിന്‍റെ ഭാഗമായി 30 ദിവസത്തിനകം മറുപടി നൽകണമെന്ന് നിർദേശിച്ച് ഒരു മാസം മുൻപ് പ്രതികൾക്ക് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് നല്കിയിരുന്നു.


ഇക്കാര്യത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സ്വപ്ന സുരേഷും പി.എസ്. സരിത്തും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, കൂടുതൽ സമയം കാത്തുനിൽക്കാതെ കുറ്റപത്രം സമർപ്പിക്കാനുള്ള സാധ്യതകളാണ് സോളിസിറ്റർ ജനറലുമായുള്ള ചർച്ചയിൽ തേടിയത്.

പ്രധാന കേസുകളിൽ പ്രത്യേക സാഹചര്യത്തിൽ ഇടക്കാല കുറ്റപത്രം സമർപ്പിക്കാനും വ്യവസ്ഥയുണ്ട്. പ്രതികൾ ഉൾപ്പെടെയുള്ളവരുടെ വിശദീകരണം അന്തിമ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചാലും മതിയാകും. കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ സുമിത് കുമാറിന്‍റെ ശക്തമായ നിലപാട് മൂലമാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് പിടികൂടാനായത്. ബാഗേജ് തടഞ്ഞുവച്ചതിനെ തുടർന്ന് ഇതു തിരിച്ചയയ്ക്കാൻ ശക്തമായ സമ്മർദം ഉണ്ടായെങ്കിലും സുമിത് കുമാർ തയാറായിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.