ചിരട്ടപ്പാൽ ഇറക്കുമതിക്ക് വീണ്ടും നീക്കം; റബർ വില കുത്തനെ ഇടിയും
ചിരട്ടപ്പാൽ ഇറക്കുമതിക്ക് വീണ്ടും നീക്കം;  റബർ വില കുത്തനെ ഇടിയും
Tuesday, July 27, 2021 12:56 AM IST
കോട്ടയം: ഇന്ത്യയിൽ റബർ വ്യവസായത്തിന് ചിരട്ടപ്പാൽ (കപ്പ് ലംബ്) ഇറക്കുമതി ചെയ്യാൻ വീണ്ടും നീക്കം. വ്യവസായികളുടെ താൽപര്യത്തിൽ കപ്പ് ലംബ് ഇറക്കുമതി ചെയ്യുന്ന സാഹചര്യമുണ്ടായാൽ റബർ ഷീറ്റിന്‍റെ വില സമീപ ഭാവിയിൽ കുത്തനെ ഇടിയും. ഇറക്കുമതി ചെയ്യാനുള്ള കപ്പ് ലംബിന്‍റെ നിലവാരം നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിനോട് ആവശ്യപ്പെട്ടിരിക്കുന്നു. നാലു വർഷം മുന്പും കപ്പ് ലംബ് ഇറക്കുമതി ചെയ്യാൻ നീക്കമുണ്ടായപ്പോൾ ഇത്തരത്തിൽ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ റബർ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.

ഇത്തരത്തിൽ നിലവാര മാനദണ്ഡം തയാറാക്കുന്നതിൽ പരമിതിയുണ്ടെന്ന് റബർ ബോർഡ് വിദഗ്ധസമിതി റിപ്പോർട്ട് നൽകിയതനുസരിച്ച് അന്ന് ഇറക്കുമതി നീക്കം തത്ക്കാലം വേണ്ടെന്നുവച്ചു. 80 രൂപ മുതൽ 100 രൂപ വരെ നടപ്പുവിലയിൽ കപ്പ് ലംബ് ഇറക്കുമതിക്കുള്ള സാധ്യതയാണ് ലക്ഷ്യമിടുന്നത്. നിലവാരം നിശ്ചയിക്കുന്നതു സംബന്ധിച്ച് 29ന് യോഗം ചേരാനാണ് നിശ്ചയിച്ചിരിക്കുന്നത്.


വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബർ ബോർഡിന്‍റെ മേൽനോട്ടത്തിൽ ഇപ്പോൾ കൃഷി വ്യാപനം നടത്തുന്നതും ഇതിന്‍റെ ഭാഗമായാണ്. ആസാം, മേഘാലയം ഉൾപ്പെടെ സംസ്ഥാനങ്ങളിൽ കർഷകർ കപ്പ് ലംബ് തോട്ടങ്ങളിൽ വിൽക്കുന്നവരാണ്.

വ്യവസായികൾ കപ്പ് ലംബും ബ്ലോക്ക് റബറും മാത്രം വാങ്ങുന്ന സാഹചര്യമുണ്ടാകുന്പോൾ കേരളത്തിൽ ഷീറ്റ് റബറിന് മാർക്കറ്റില്ലാതായി കർഷകർ നിസാര വിലയ്ക്ക് കപ്പ് ലംബ് വിൽക്കേണ്ട സാഹചര്യം വരും.

ഇപ്പോൾ വ്യവസായ ലോബിയുടെയും ഇതര സംസ്ഥാന റബർ കന്പനികളുടെയും സ്വാധീനത്തിൽ പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലിലാണ് ഇറക്കുമതിക്ക് വേണ്ട കപ്പ് ലംബിന്‍റെ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ തീരുമാനം. ഇത്തരത്തിൽ ചിരട്ടപ്പാലിന് സ്റ്റാൻഡേർഡ് നിശ്ചയിച്ചാൽ ഉടൻ തന്നെ അതിന്‍റെ ഇറക്കുമതി തുടങ്ങും. ഇപ്പോഴത്തെ നിരക്കിൽ 75രൂപയിൽ താഴെ മാത്രമേ കപ്പ് ലംബിന് വില ലഭിക്കാനിടയുള്ളുവെന്നാണ് റബർ ബോർഡിൽനിന്നുൾപ്പെടെയുള്ള സൂചന.

റെജി ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.