അശാസ്ത്രീയ അടച്ചിടലിനെതിരേ പ്രതിപക്ഷ ഇറങ്ങിപ്പോക്ക്
അശാസ്ത്രീയ അടച്ചിടലിനെതിരേ  പ്രതിപക്ഷ ഇറങ്ങിപ്പോക്ക്
Wednesday, July 28, 2021 2:02 AM IST
തിരുവനന്തപുരം: കോവിഡ് ലോക്ഡൗണിന്‍റെ പേരിൽ എല്ലാ മേഖലയും അശാസ്ത്രീയമായി അടച്ചിടുന്ന സംസ്ഥാന സർക്കാർ സമീപനം ഭാവിയിൽ കേരളത്തിലെ ജനങ്ങളെ പട്ടിണിയിലേക്കു തള്ളിവിടുമെന്നു പ്രതിപക്ഷം. സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഓരോ റേഷൻ കാർഡ് ഉടമയ്ക്കും 5,000 രൂപയെങ്കിലും വീതം പണമായി വിതരണം ചെയ്യാൻ നടപടി സ്വീകരിക്കാത്ത സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി.

കോവിഡ് ചട്ടലംഘനമെന്ന പേരിൽ ഇടതു കൈകൊണ്ട് ജനങ്ങളെ കൊല്ലുന്ന പിഴ ഈടാക്കിയ ശേഷം വലതു കൈകൊണ്ടു ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്ന സമീപനമാണു പിണറായി സർക്കാർ സ്വീകരിക്കുന്നതെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

ഒരു ഘട്ടത്തിൽ സാന്പത്തിക കുതിച്ചു ചാട്ടത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയായി വളർന്ന കേരളമാണ് സർക്കാരിന്‍റെ തലതിരിഞ്ഞ അടച്ചിടൽ നയം മൂലം പൊട്ടി പാളീസായി പട്ടിണിയിലേക്കു നീങ്ങുന്നത്. കുടുംബത്തിന് ഒരു നേരത്തെ ഭക്ഷണത്തിനായി ഓട്ടോ ഓടിക്കാൻ ഇറങ്ങുന്നവരെയും കൂലിപ്പണിക്കു പോകുന്നവരെയും അടക്കം പോലീസും മോട്ടോർ വാഹന ഉദ്യോഗസ്ഥരും തടഞ്ഞു നിർത്തി പിഴ ചുമത്തുകയാണ്. ഖജനാവിലേക്കു പണം കണ്ടെത്താനുള്ള സർക്കാർ നിർദേശപ്രകാരമാണിത്. ലോക രാജ്യങ്ങളും മറ്റു സംസ്ഥാനങ്ങളും കോവിഡ് നിയന്ത്രണത്തിനൊപ്പം മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ മേഖലയും തുറന്നുകൊടുക്കുന്പോൾ, കേരളത്തിൽ സാന്പത്തിക മേഖലയെ തകർക്കുന്ന സമീപനമാണു സ്വീകരിക്കുന്നത്. ആരുടെ നിർദേശപ്രകാരമാണ് എല്ലാ മേഖലയും സംസ്ഥാനത്ത് അടച്ച് ഇടുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങൾ 4,000 രൂപ വീതം പണമായി നൽകിയപ്പോൾ, ജനങ്ങളുടെ ദുരിതം തീർക്കാൻ തുക വിതരണം ചെയ്യണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.


എന്നാൽ, എല്ലാ മേഖലയും അഴിച്ചുവിടാൻ സമയമായിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിപ്രസംഗത്തിൽ പറഞ്ഞു. ജനങ്ങൾക്കു നേരിട്ടു പണം നൽകുമോ എന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ അദ്ദേഹം തയാറയില്ല. എല്ലാവർക്കും ഭക്ഷ്യക്കിറ്റ് നൽകുന്ന സംസ്ഥാനമാണു കേരളമെന്നും കോവിഡ് മൂന്നാം തരംഗം വരുന്നതോടെ വീണ്ടും നിയന്ത്രണം വേണ്ടിവരുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

കോവിഡ് പ്രതിസന്ധി അതിജീവിക്കാൻ 10,000 കോടി രൂപയെങ്കിലും ജനങ്ങൾക്കു നേരിട്ടു നൽകണം. ലോക്ക്ഡൗണ്‍ ജനജീവിതത്തെ എങ്ങനെ ബാധിച്ചെന്നു പഠിക്കാൻ കോവിഡ് ദുരന്ത നിവാരണ കമ്മിഷൻ രൂപീകരിക്കണ മെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.