വിസ്മയയുടെ മരണം: ഭര്‍ത്താവിന്‍റെ ഹര്‍ജി മാറ്റി
വിസ്മയയുടെ മരണം: ഭര്‍ത്താവിന്‍റെ ഹര്‍ജി മാറ്റി
Monday, August 2, 2021 11:30 PM IST
കൊച്ചി: ആയുര്‍വേദ മെഡിക്കൽ വിദ്യാര്‍ഥിനി വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവും അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ കിരണ്‍ കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഓണാവധിക്കുശേഷം പരിഗണിക്കാനായി മാറ്റി. ജൂണ്‍ 21നാണ് വിസ്മയയെ ഭര്‍തൃവീട്ടിലെ ബാത്ത്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെത്തുടര്‍ന്നാണു വിസ്മയ ആത്മഹത്യ ചെയ്തതെന്നു കണ്ടെത്തിയ പോലീസ് കിരണിനെതിരേ ഗാര്‍ഹികപീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും സ്ത്രീധനപീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തി കേസ് എടുത്തിരുന്നു.


തനിക്കെതിരേ ഒരു തെളിവുമില്ലാതെയാണ് പോലീസ് കേസെടുത്തതെന്നും ഭാര്യയുടെ മരണകാരണം തനിക്കറിയില്ലെന്നുമാണു കിരണിന്‍റെ വാദം. ജസ്റ്റീസ് വി. ഷെര്‍സിയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.