ഹോട്ടല്‍ മേഖലയെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്കി: കെഎച്ച്ആർഎ
Monday, August 2, 2021 11:30 PM IST
കൊച്ചി: ഹോട്ടല്‍ മേഖലയുടെ പ്രതിസന്ധി പരിഹരിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് അസോസിയേഷന്‍ (കെഎച്ച്ആർഎ) സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു. ഹോട്ടല്‍ മേഖലയിലുണ്ടായിട്ടുള്ള പ്രതിസന്ധിയെക്കുറിച്ച് മുഖ്യമന്ത്രിയുമായി അസോസിയേഷൻ ഭാരവാഹികള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പു ലഭിച്ചത്.

ഹോട്ടലുകൾക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള അശാസ്ത്രീയ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക, ഹോട്ടലുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉപഭോക്താക്കളെ പ്രവേശിക്കാന്‍ അനുവദിക്കുക, ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളില്‍ പാഴ്‌സല്‍ സൗകര്യം അനുവദിക്കുക, സാമ്പത്തിക പ്രതിസന്ധിയിലായ ഹോട്ടല്‍ ഉടമകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിക്കുക എന്നീ ആവശ്യങ്ങളുമായാണ് അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്. അസോസിയേഷന്‍റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും സര്‍ക്കാര്‍ വേണ്ട ഇടപെടലുകള്‍ നടത്തുമെന്നും മുഖ്യമന്ത്രിയില്‍നിന്നും ഉറപ്പുലഭിച്ചതായി സംസ്ഥാന പ്രസിഡന്‍റ് മൊയ്തീന്‍ കുട്ടി ഹാജി, ജനറല്‍ സെക്രട്ടറി ജി. ജയപാല്‍, ട്രഷറര്‍ കെ.പി. ബാലകൃഷ്ണ പൊതുവാള്‍, കെ. അച്ചുതന്‍ എന്നിവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.