ആംബുലൻസ് ഡ്രൈവർമാരുടെ തമ്മിൽത്തല്ല്: കുത്തേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു
ആംബുലൻസ് ഡ്രൈവർമാരുടെ തമ്മിൽത്തല്ല്:  കുത്തേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Saturday, October 23, 2021 12:36 AM IST
കൊട്ടാരക്കര: സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കുന്നിക്കോട് ആവണീശ്വരം രാജീവ് നിവാസിൽ മുരളീധരന്‍റെ മകൻ രാഹുൽ(29) ആണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു മരണം സംഭവിച്ചത്.

കുത്തേറ്റ ആവണീശ്വരം ചക്കുപാറ പ്ളാക്കീഴിൽ ചരുവിള പുത്തൻവീട്ടിൽ വിഷ്ണു(26), സഹോദരൻ വിനീത് (ശിവൻ - 25) എന്നിവരെയും, മർദനത്തിൽ സാരമായി പരിക്കേറ്റ കൊട്ടാരക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന കുന്നിക്കോട് സോഫിയ മൻസിലിൽ മുഹമ്മദ് സിദ്ദിഖിനെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച വൈകുന്നേരമാണ് സംഭവങ്ങൾക്ക് തുടക്കം. നേരത്തേ ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാനായി കുന്നിക്കോട് എത്തിയ സിദ്ദിഖിനെ വിഷ്ണുവും കൂട്ടരും ചേർന്ന് മർദിച്ച് അവശനാക്കിയിരുന്നു. തുടർന്ന് പ്രശ്നങ്ങൾ പറഞ്ഞുതീ‌ർക്കാനായി വിഷ്ണുവിനെയും വിനീതിനെയും കൊട്ടാരക്കര സ്വകാര്യ ആശുപത്രിക്കു മുന്നിലേക്ക് സിദ്ദിഖിന്‍റെ ആളുകൾ വിളിപ്പിക്കുകയും അടിപിടിയിലെത്തുകയുമായിരുന്നു.

സംഘർ ഷത്തിൽ ആശുപത്രി ഉപകരണങ്ങളും കണ്ണാടിച്ചിലുകളും തല്ലിത്തകർത്തു. ഓപ്പറേഷൻ തീയറ്ററിലും പ്രസവമുറിയിലുമടക്കം അക്രമികൾ ഓടിക്കയറുകയുണ്ടായി. ഇവിടെവച്ചാണ് മൂന്നുപേർക്കും കുത്തേറ്റത്. രാഹുലിന് സാരമായ പരിക്കേറ്റിരുന്നു.


കേസിൽ കൊല്ലം കരിക്കോട് മുണ്ടോലി താഴേതിൽ അഖിൽ(26), കൊട്ടാരക്കര പള്ളിക്കൽ വിജയഭവനിൽ വിജയകുമാർ(24), കൊട്ടാരക്കര പുലമൺ ശ്രേയസ് ഭവനിൽ ലിജിൻ(31), നെടുവത്തൂർ കുറുമ്പാലൂർ സരസ്വതി വിലാസത്തിൽ സജയകുമാർ(സന്തോഷ്-28) എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ആശുപത്രിയിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട കേസിൽ കുന്നിക്കോട് മിച്ചഭൂമിയിൽ രാഹുൽ(21), മിച്ചഭൂമിയിൽ സച്ചു(ശിവകുമാർ-21) എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.

വിഷ്ണു, വിനീത്(ശിവൻ), സിദ്ദിഖ് എന്നിവർക്കെതിരേ മുന്പും നിരവധി ക്രിമിനൽ കേസുകൾ കുന്നിക്കോട്, കൊട്ടാരക്കര സ്റ്റേഷനുകളിൽ നിലവിലുണ്ട്. വധശ്രമത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും രാഹുലിന്‍റെ മരണത്തോടെ കേസ് കൊലപാതകമായി മാറിയിട്ടുണ്ട്. ഇരുപതിലധികം പ്രതികൾ ഉണ്ടെന്നാണ് പോലീസ് അറിയിച്ചത്. ഒരാൾ മരിച്ചതോടെ മറ്റു പ്രതികളെ കണ്ടെത്താനുള്ള ഊർജിതശ്രമം പോലീസ് ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.