മിൽമ മൊബൈൽ വെറ്ററിനറി വൈദ്യസഹായം വ്യാപിപ്പിക്കും: കെ.എസ്. മണി
മിൽമ മൊബൈൽ വെറ്ററിനറി വൈദ്യസഹായം വ്യാപിപ്പിക്കും: കെ.എസ്. മണി
Friday, November 26, 2021 1:12 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ മൊബൈൽ വെറ്ററിനറി വൈദ്യസഹായം വ്യാപിപ്പിക്കുമെന്നു മിൽമ ചെയർമാൻ കെ.എസ്. മണി പത്രസമ്മേളനത്തിൽ പറഞ്ഞു. എറണാകുളം മേഖലയിൽ 29 യൂണിറ്റ് ഉടൻ പ്രവർത്തന സജ്ജമാകും. ഒരു ബ്ലോക്കിൽ ഒരു വാഹനം ലഭ്യമാക്കാനാണു ശ്രമം. 15 ലക്ഷത്തിലധികം ലിറ്റർ പാൽ ഒരു ദിവസം മിൽമ സംഭരിക്കുന്നു. 14,200,00 ലിറ്റർ വില്പന നടത്തുന്നു.

മലബാർ മേഖലയിൽ അധികമായ 40000 ലിറ്റർ പാൽ പൊടിയാക്കാൻ മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടു പോകുകയാണ്. ഇത് ഒഴിവാക്കാനായി ഒരു ലക്ഷം ലിറ്റർ പാൽപൊടിയാക്കാനുള്ള ഫാക്ടറി ഉടൻ സ്ഥാപിക്കും.


പാൽപ്പൊടി ഫാക്ടറി ലാഭകരമല്ല. എന്നാൽ കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കുകയെന്ന ലക്ഷ്യമുള്ളതിനാലാണ് പാൽ പൊടി ഫാക്ടറി സ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലിറ്ററിന് 38 രൂപയ്ക്കാണ് മിൽമ പാൽ സംഭരിക്കുന്നത്. അതിർത്തി കടന്നാൽ ലിറ്ററിന് 15 രൂപയാണ് വില. മലബാർ മേഖലാ യൂണിയനു കീഴിൽ പാൽ ഉത്പാദനം 37 ശതമാനം വർധിച്ചു. ഗൾഫിൽ നിന്നു മടങ്ങിയെത്തിയവർ ചെറുകിട ഡയറി യൂണിറ്റ് തുടങ്ങുന്നതാണ് പാൽ ഉത്പാദനം കൂട്ടിയതെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.