മനോഹര ദേവാലയങ്ങളുടെ ശില്പി റവ.ഡോ. മാത്യു മഠത്തിക്കുന്നേൽ ഇനി ഓർമ
മനോഹര ദേവാലയങ്ങളുടെ ശില്പി റവ.ഡോ. മാത്യു മഠത്തിക്കുന്നേൽ ഇനി ഓർമ
Friday, November 26, 2021 1:12 AM IST
കോട്ടയം: ഇടവകജനങ്ങളുടെ ഹൃദയത്തിൽ ഈശോയ്ക്കു വസിക്കാൻ മനോഹര ദേവാലയങ്ങൾ നിർമിച്ച വികാരിയായിരുന്നു മഠത്തിക്കുന്നേലച്ചൻ. തന്‍റെ അജപാലനപരമായ ശുശ്രൂഷയിൽ നൂറുശതമാനം വിജയം വരിച്ച വൈദികനെയാണ് റവ.ഡോ. മാത്യു മഠത്തിക്കുന്നേലിന്‍റെ വേർപാടിലൂടെ കേരളസഭയ്ക്കു നഷ്ടപ്പെട്ടിരിക്കുന്നത്.

എല്ലാ പ്രയാസങ്ങളെയും അതിജീവിച്ചു പാലാ കത്തീഡ്രൽ പള്ളി പണി കഴിപ്പിച്ച മഠത്തിക്കുന്നേലച്ചൻ, കുടുംബകൂട്ടായ്മയും പ്രാർഥനായോഗങ്ങളും ഒരുക്കി ശക്തിസംഭരിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.

സീറോ മലബാർ സഭയുടെ ആസ്ഥാന കേന്ദ്രമായ കാക്കനാട്ടെ സെന്‍റ് തോമസ് മൗണ്ടിൽ മനോഹരമായ ആസ്ഥാനമന്ദിരം ഒരുക്കിയതിലൂടെ വലിയൊരു സംഘാടകനും കെട്ടിടനിർമാണകലയിൽ അതിവിദഗ്ധനുമാണെന്നും അച്ചൻ തെളിയിച്ചു.

പാലായുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിന്‍റെ കൂടെ പൗരോഹിത്യസേവനം ആരംഭിച്ച ഫാ. മഠത്തിക്കുന്നേൽ റോമിൽ നിന്നു പൗരസ്ത്യ കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. ഒന്പതുവർഷം പാലാ രൂപതയുടെ ചാൻസലറായിരുന്നു.

രാമപുരം ഇടവകയിൽ ഏഴുവർഷം വികാരിയായിരുന്ന കാലത്താണ് ദൈവദാസൻ കുഞ്ഞച്ചന്‍റെ നാമകരണ നടപടികൾ തുടങ്ങിയത്.

എട്ടുവർഷം പാലാ കത്തീഡ്രൽ വികാരിയായിരിക്കെ, വാഷിംഗ്ടണിലെ ഇമാക്കുലേറ്റ് കണ്‍സപ്ഷൻ ചാപ്പലിന്‍റെ മാതൃകയിൽ കത്തീഡ്രൽ പള്ളി പുതുക്കിപ്പണിയുന്നതിനും നേതൃത്വം നൽകി. ആ പരിചയമാണ് റവ.ഡോ. മാത്യു മഠത്തിക്കുന്നേലിനെ കാക്കനാട്ട് കേന്ദ്ര കാര്യാലയ നിർമാണ ചുമതലയേൽപ്പിക്കാൻ സഭാനേതൃത്വത്തെ പ്രേരിപ്പിച്ചത്.


മുട്ടുചിറ ഇടവകയിൽ 1934 ജൂണ്‍ 27ന് ജനിച്ച മഠത്തിക്കുന്നേലച്ചൻ, 1961ൽ മംഗലപ്പുഴ സെമിനാരിയിൽ മാർ സെബാസ്റ്റ്യൻ വയലിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. വയലിൽ പിതാവിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി, പിന്നീട് രൂപതയിലെ വിശ്വാസപരിശീലനത്തിന്‍റെ ഡയറക്ടറായി.

രൂപതയിൽ ആദ്യമായി മതപഠനത്തിനു ഒരു സിലബസ് തയാറാക്കിയതു അച്ചനാണ്. 1972ലെ കോളജ് സമരം, എംഎസ്ടി സമൂഹത്തിന്‍റെ രൂപീകരണം, ഡിഎസ്ടിയുടെയും മർത്താസ് സിസ്റ്റേഴ്സിന്‍റെയും ആദ്യ നിയമാവലി തയാറാക്കൽ ഇവയിലെല്ലാം അച്ചന്‍റെ സേവനം വിലപ്പെട്ടതായിരുന്നു.

ദളിത് വിഭാഗത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്‍റെ സേവനം മറക്കാൻ സാധിക്കില്ല. സീറോമലബാർ സഭയുടെ ഫിനാൻസ് ഓഫീസർ, മുട്ടുചിറ ഹോളിഗോസ്റ്റ് ആശുപത്രിയുടെയും വിയാനി പ്രീസ്റ്റ് ഹോമിന്‍റെയും ഡയറക്ടർ എന്നി നിലകളിൽ അദ്ദേഹത്തിന്‍റെ സേവനം എടുത്തു പറയേണ്ടതാണ്.

എന്നും ആരോടും അദ്ദേഹം പറയുന്ന ഒരു വാചകമുണ്ട്. ’എന്നക്കൊണ്ട് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നേ വിളിച്ചാൽ മതി’. അതായിരുന്നു മഠത്തിക്കുന്നേലച്ചൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.