നിക്ഷേപ തട്ടിപ്പുകാർക്ക് ഏഴു വർഷം ജയിലും രണ്ടിരട്ടി പിഴയും
നിക്ഷേപ തട്ടിപ്പുകാർക്ക് ഏഴു വർഷം  ജയിലും രണ്ടിരട്ടി പിഴയും
Saturday, November 27, 2021 12:50 AM IST
തിരുവനന്തപുരം: ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നിക്ഷേപം സ്വീകരിക്കുകയും കബളിപ്പിച്ച് അവ തട്ടിയെടുക്കുകയും ചെയ്യുന്നവർക്ക് ഇനി ഏഴു വർഷം തടവ്. തട്ടിയെടുത്ത നിക്ഷേപത്തിന്‍റെ രണ്ടിരട്ടി പിഴയും ഒടുക്കണം. തട്ടിപ്പുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും അവ വിൽപന നടത്തി നിക്ഷേപകർക്ക് പണം തിരികെ നൽകുകയും ചെയ്യും.

അനധികൃത നിക്ഷേപ പദ്ധതികൾ നിരോധിച്ചു തട്ടിപ്പുകൾ അവസാനിപ്പിക്കാൻ 2019 ജൂലൈയിൽ കേന്ദ്രസർക്കാർ പാസാക്കിയ അനധികൃത നിക്ഷേപ പദ്ധതികൾ നിരോധിക്കൽ നിയമത്തിന് സംസ്ഥാനത്തു ചട്ടങ്ങൾ രൂപീകരിച്ചു. ഇതോടെ സർക്കാരിന്‍റെയോ സർക്കാർ ഏജൻസികളുടെയോ അനുമതിയില്ലാതെ നിക്ഷേപ പദ്ധതികൾ ആർക്കും നടത്താനാകില്ല. അനധികൃത നിക്ഷേപ പദ്ധതികളെക്കുറിച്ചു പ്രചാരണം നടത്തുന്നതും നിയമപ്രകാരം സ്വീകരിച്ച നിക്ഷേപം നിബന്ധനകൾ അനുസരിച്ച് തിരിച്ചു നൽകാത്തതും കുറ്റകരമാണ്.

സെക്രട്ടറിയുടെ പദവിയിലുള്ള ഉദ്യോഗസ്ഥനെ, സിവിൽ കോടതിയുടെ അധികാരത്തോടെ നിയമം നടപ്പാക്കാൻ അധികാരപ്പെട്ട അഥോറിറ്റിയാക്കും. അനധികൃതമായി നിക്ഷേപം സ്വീകരിക്കുന്നവർക്കെതിരേ നടപടിയെടുക്കാൻ അഥോറിറ്റിക്ക് അധികാരമുണ്ട്.


സെബി, ആർബിഐ, ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡലവലപ്മെന്‍റ് അഥോറിറ്റി ഓഫ് ഇന്ത്യ, നാഷണൽ ഹൗസിംഗ് ബാങ്ക്, പെൻഷൻ ഫണ്ട് റഗുലേറ്ററി ആൻഡ് ഡവലപ്മെന്‍റ് അഥോറിറ്റി, എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് തുടങ്ങിയ ഏജൻസികളുടെയും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും അനുമതിയില്ലാത്ത നിക്ഷേപ പദ്ധതികൾ ഇതോടെ നിയമവിരുദ്ധമായി മാറി. കുടുംബശ്രീയുടേത് അടക്കമുള്ള സ്വാശ്രയ സംഘങ്ങൾക്ക് അംഗങ്ങളുടെ ഏഴുലക്ഷം രൂപവരെയുള്ള വാർഷിക നിക്ഷേപം സ്വീകരിക്കുന്നതിൽ തടസമില്ല.


ആദ്യ കേസ് പോപ്പുലർ ഫിനാൻസിനെതിരേ

നിയമം പ്രബല്യത്തിലായതിനു പിന്നാലെ സംസ്ഥാനത്ത് ആദ്യ കേസ് ഇന്നലെ രജിസ്റ്റർ ചെയ്തു. 1600 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ പോപ്പുലർ ഫിനാൻസിനെതിരേയാണ് കേസ്. 30,000 പേരിൽ നിന്നായി പോപ്പുലർ ഫിനാൻസ് 1600 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.