മുഖ്യമന്ത്രിയെ തള്ളി എം.എം. മണി; മുല്ലപ്പെരിയാർ ഡാം അപകടത്തിലെന്ന്
മുഖ്യമന്ത്രിയെ തള്ളി എം.എം. മണി;  മുല്ലപ്പെരിയാർ ഡാം അപകടത്തിലെന്ന്
Wednesday, December 1, 2021 1:14 AM IST
നെടുങ്കണ്ടം: മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയെ പരസ്യമായി തള്ളി എം.എം. മണി എംഎൽഎ. ഡാം അപകടാവസ്ഥയിലാണെന്ന് എംഎൽഎ പറഞ്ഞു. ഹൈറേഞ്ച് സംരക്ഷണ സമിതി നെടുങ്കണ്ടത്ത് നടത്തിയ ഉപവാസ സമരത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമർശം തള്ളി എം.എം. മണി രംഗത്തെത്തിയത്. മുല്ലപ്പെരിയാർ ഡാം ശർക്കരയും ചുണ്ണാന്പും ഉപയോഗിച്ചാണ് നിർമിച്ചത്. ഡാമിന്‍റെ അകം കാലിയാണ്. ബലപ്പെടുത്തൽ എന്നപേരിൽ സിമന്‍റും കന്പിയും പൂശിയിട്ട് കാര്യമില്ല. കാലാവധി കഴിഞ്ഞ ഡാം അപകടാവസ്ഥയിലാണോയെന്ന് അറിയാൻ ഇനിയും തുരന്നുനോക്കുന്നത് വിഡ്ഢിത്തമാണ്.


വണ്ടിപ്പെരിയാറിനു മുകളിൽ ജലബോംബായി മുല്ലപ്പെരിയാർ നിൽക്കുകയാണ്. എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലുള്ളവർ വെള്ളം കുടിച്ചും തമിഴ്നാട്ടുകാർ വെള്ളം കുടിക്കാതെയും മരിക്കും. വിഷയത്തിൽ തമിഴ്നാട് രാഷ്‌ട്രീയം കളിക്കുകയാണ്. ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താൽ പരിഹാരം കാണാൻ സാധിക്കും. ഹൈറേഞ്ച് സംരക്ഷണ സമിതിയും ജനങ്ങളും മുല്ലപ്പെരിയാർ വിഷയത്തിൽ വലിയ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും മണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.