റെയിൽവേ മേൽപ്പാലം നിർമാണത്തിനു ത്രികക്ഷി കരാർ
റെയിൽവേ മേൽപ്പാലം  നിർമാണത്തിനു ത്രികക്ഷി കരാർ
Thursday, December 2, 2021 1:27 AM IST
തിരുവനന്തപുരം: കേരളത്തിലെ റെയിൽവേ മേൽപ്പാലങ്ങളുടെയും അടിപ്പാലങ്ങളുടെയും നിർമാണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും തമ്മിൽ ത്രികക്ഷി ധാരണ ഒപ്പിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗതാഗതക്കുരുക്കു തടയുന്നതിനുള്ള 50 ശതമാനം തുക സെൻട്രൽ റോഡ് ഫണ്ടിൽനിന്നു (സിആർഎഫ്) കേരളത്തിന് അനുവദിക്കും. ബാക്കി 50 ശതമാനം തുക റെയിൽവേയും നൽകണം.

സെൻട്രൽ റോഡ് ഫണ്ടിൽനിന്നു തുക മേൽപ്പാലങ്ങളുടെ നിർമാണത്തിനായി അനുവദിക്കുന്പോൾ, സംസ്ഥാനത്തിന് ഈ ഫണ്ടിൽ നിന്നു ലഭിക്കുന്ന തുകയിൽ ആനുപാതികമായ കുറവുണ്ടാകും. മേൽപ്പാലങ്ങൾക്കും അടിപ്പാതയ്ക്കുമായി ഏറ്റെടുക്കേണ്ടിവരുന്ന ഭൂമിയുടെ തുക സംസ്ഥാന സർക്കാർ വഹിക്കേണ്ടിവരും. ലെവൽക്രോസില്ലാത്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി ഗതാഗതക്കുരുക്കു നേരിടുന്ന സ്ഥലങ്ങളിൽ മേൽപ്പാല- അടിപ്പാത നിർമാണം വേഗത്തിലാക്കുകയാണു ലക്ഷ്യം.


സംസ്ഥാനത്താകെയുള്ള 428 ലെവൽ ക്രോസുകളിൽ 143 എണ്ണത്തിലാണ് ഗതാഗതം കൂടുതലുള്ളതെന്നാണു കണക്കാക്കുന്നത്. ഈ ലെവൽ ക്രോസുകളുടെ എണ്ണം കുറച്ച് ഓവർ ബ്രിഡ്ജുകളും അടിപ്പാതകളും നിർമിക്കുന്നതിനാണ് ധാരണാപത്രം. ധാരണാപത്രം ഒപ്പിട്ട് ഒരു മാസത്തിനകം പട്ടിക കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയത്തിന് കൈമാറാനാണു തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.