ചങ്ങനാശേരി അതിരൂപതാദിനം ഇന്ന്
Friday, May 20, 2022 2:14 AM IST
കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ 136-ാമത് അതിരൂപത ദിനാഘോഷം ഇന്നു രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെ കോട്ടയം ലൂർദ് ഫൊറോന പള്ളിയിലെ നിധീരിക്കൽ മാണിക്കത്തനാർ നഗറിൽ നടക്കും. അഞ്ച് ജില്ലകളിൽ മുന്നൂറിൽപ്പരം ഇടവകകളിലായി എണ്‍പതിനായിരം കുടുംബങ്ങളിലെ അഞ്ചു ലക്ഷത്തിലധികം വിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്ത പ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കും.

ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്‍റെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. മാർ തോമസ് തറയിൽ ആമുഖപ്രസംഗം നടത്തും. ബ്രഹ്മോസ് എയ്റോ സ്പേയ്സ് മാനേജിംഗ് ഡയറക്ടർ ഡോ. എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും.

സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച അതിരൂപതാംഗങ്ങളെ സമ്മേളനത്തിൽ ആദരിക്കും. രാവിലെ പരിപാടികളുടെ ആരംഭം കുറിച്ചു പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. ഡൊമിനിക് വഴീപ്പറന്പിൽ പതാക ഉയർത്തും.


വികാരി ജനറാൾ റവ.ഡോ. തോമസ് പാടിയത്ത് ഖുഥ്ആ പ്രാർഥനയ്ക്ക് നേതൃത്വം നൽകുകയും അതിരൂപത ദിന പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്യും. വികാരി ജനറാൾ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കൽ അതിരൂപത ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.
കോട്ടയം ഫൊറോന വികാരി റവ.ഡോ. ഫിലിപ്പ് നെൽപുരപ്പറന്പിൽ സമ്മേളന നഗറിനെ പരിചയപ്പെടുത്തും. സിസ്റ്റർ മേരി റോസിലി, ജാനറ്റ് മാത്യു, ടി. ദേവപ്രസാദ്, ഫാ. സെബാസ്റ്റ്യൻ ചാമക്കാല എന്നിവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.