തീർത്ഥാടക സംഘത്തിന്‍റെ കാർ കൊക്കയിലേക്കു മറിഞ്ഞ് പുൽപ്പള്ളി സ്വദേശി മരിച്ചു
തീർത്ഥാടക സംഘത്തിന്‍റെ കാർ കൊക്കയിലേക്കു മറിഞ്ഞ്  പുൽപ്പള്ളി സ്വദേശി മരിച്ചു
Friday, May 20, 2022 2:14 AM IST
പുൽപ്പള്ളി: തീർഥാടക സംഘം സഞ്ചരിച്ച കാർ കൊക്കയിലേക്കു മറിഞ്ഞ് പുൽപ്പള്ളി സ്വദേശി മരിച്ചു. മരക്കടവ് കണികുളത്ത് ജോസ് (65) ആണ് മരിച്ചത്. വേളാങ്കണ്ണി തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങിവരികയായിരുന്നു അഞ്ചംഗ സംഘം സഞ്ചരിച്ച കാർ ഊട്ടി - കുന്നൂർ പാതയിൽ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മേട്ടുപാളയം കല്ലാറിനു സമീപത്ത് ഇന്നലെ രാവിലെ 5.30 ഓടെ ആയിരുന്നു അപകടം.

അപകടത്തിൽ കാർ ഓടിച്ചിരുന്ന ജോസിന്‍റെ മകൻ ജോബിഷ് (35), ജോബിഷിന്‍റെ മകൾ അനാമിക (ഒന്പത്), ഭാര്യാപിതാവ് മാനന്തവാടി പുതുശേരി വെള്ളായിക്കൽ തോമസ് (68), പുതുശേരി സ്വദേശി റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ജോർജ് (60) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോയന്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ഇവർ വേളാങ്കണ്ണിക്കു പോയത്. ഭാര്യ: അന്നമ്മ മക്കൾ: ജോബീഷ്, ജോസ്മിൻ, മരുമക്കൾ: ടിന്‍റു, ജോസുക്കുട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.