അധ്യാപിക ട്രെയിനിൽനിന്നു വീണു മരിച്ചു; ദുരൂഹത നീക്കാൻ അന്വേഷണം തുടങ്ങി
അധ്യാപിക ട്രെയിനിൽനിന്നു വീണു മരിച്ചു;  ദുരൂഹത നീക്കാൻ അന്വേഷണം തുടങ്ങി
Friday, July 1, 2022 1:15 AM IST
തിരുവല്ല: നീങ്ങിത്തുടങ്ങിയ ട്രെയിനിൽനിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്ഫോമിലേക്കു തലയടിച്ചു വീണു ചികിത്സയിലായിരുന്ന ഹയർ സെക്കൻഡറി അധ്യാപിക മരിച്ച സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം തുടങ്ങി. കോട്ടയം മേലുകാവ് കട്ടിപ്പുരയ്ക്കൽ ഷിബുവിന്‍റെ ഭാര്യ ജിൻസി (37)യാണു മരിച്ചത്. മരണം സംബന്ധിച്ച് ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്തുന്നത്.

വർക്കല ഗവൺമെന്‍റ് ഹൈ സ്കൂൾ അധ്യാപികയായ ജിൻസി ജോൺ കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് നാഗർകോവിൽ-കോട്ടയം പാസഞ്ചർ ട്രെയിനിൽനിന്നു വീണത്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ അഞ്ചു മിനിട്ടോളം നിർത്തിയിട്ട ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോഴാണ് രണ്ടാം നന്പർ പ്ലാറ്റ്ഫോമിലേക്ക് ലേഡീസ് കംപാർട്ട്മെന്‍റിലെ യാത്രക്കാരിയായിരുന്ന ജിൻസി വീണത്.

തലയടിച്ചു വീണ ജിൻസിയെ ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം രാത്രിയിൽ മരിച്ചു. കോട്ടയം സ്റ്റേഷനിലാണ് ജിൻസി ഇറങ്ങേണ്ടത്. വർക്കല സ്കൂളിൽ ജോലി ചെയ്തു സ്ഥിരമായി ഈ റൂട്ടിൽ യാത്രക്കാരിയുമായിരുന്നു. ട്രെയിൻ തിരുവല്ല റെയിൽവേ സ്റ്റേഷനിൽനിന്നു നീങ്ങിത്തുടങ്ങിയശേഷം ഇവർ ഇറങ്ങാൻ ശ്രമിച്ചതാണ് സംശയമുളവാക്കുന്നത്.


ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്പോൾ അപകടമുണ്ടായെന്നാണ് റെയിൽവേ പോലീസിന്‍റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് സിസിടിവി പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ അവ്യക്തമായിരുന്നു.

ട്രെയിൻ തിരുവല്ലയിലെത്തുന്പോൾ ലേഡീസ് കംപാർട്ട്മെന്‍റിൽ ജിൻസി മാത്രമാണുണ്ടായിരുന്നതെന്നു പറയുന്നു. ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോൾ മുഷിഞ്ഞ വസ്ത്രധാരിയായ ഒരാൾ കംപാർട്ട്മെന്‍റിലേക്ക് കയറിയതായും പറയുന്നു. ഇതേത്തുടർന്നാണ് ജിൻസി സ്റ്റേഷനിലേക്ക് ഇറങ്ങാൻ ശ്രമിച്ചതെന്ന സംശയം ഉന്നയിക്കപ്പെട്ടിരുന്നു. എന്നാൽ ഇതു സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് റെയിൽവേ പോലീസ് പറയുന്നു.

സിസിടിവി ദൃശ്യങ്ങളിൽ ഇക്കാര്യങ്ങൾ വ്യക്തമല്ല. ഇതേക്കുറിച്ച് അന്വേഷിക്കുന്നതിലേക്ക് സംഭവദിവസം ഈ ട്രെയിനിൽ യാത്ര ചെയ്ത മറ്റു യാത്രക്കാരെ കണ്ടെത്തേണ്ടതുണ്ട്. ട്രെയിൻ ചെങ്ങന്നൂർ സ്റ്റേഷനിലെത്തിയപ്പോഴത്തെ അടക്കമുള്ള സാഹചര്യം പരിശോധിക്കുന്നുണ്ട്.

ട്രെയിനിൽ ഗാർഡ്റൂമിനു സമീപമാണ് ലേഡീസ് കംപാർട്ട്മെന്‍റ്. ഇതിലേക്ക് പ്ലാറ്റ്ഫോമിൽനിന്നു കയറുന്ന യാത്രക്കാരെ കണ്ടെത്താനാകുമെങ്കിലും മറുവശത്തുനിന്ന് ആരെങ്കിലും സ്റ്റേഷനിൽനിന്ന് കയറിയിട്ടുണ്ടോയെന്നു കണ്ടെത്തേണ്ടതുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.