മാർപാപ്പയുടെ നടപടിയെ ചോദ‍്യംചെയ്യുന്നത് ഗുരുതരമായ അച്ചടക്ക ലംഘനം: സീറോ മലബാർ സഭ
മാർപാപ്പയുടെ നടപടിയെ ചോദ‍്യംചെയ്യുന്നത് ഗുരുതരമായ   അച്ചടക്ക ലംഘനം: സീറോ മലബാർ സഭ
Monday, August 8, 2022 12:39 AM IST
കൊച്ചി: ഫ്രാന്‍സിസ്‌ മാര്‍പാപ്പയും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയവും സ്വീകരിച്ച നടപടിയെ ചോദ്യംചെയ്തുകൊണ്ടും സഭാസിനഡിന്‍റെ അധികാരത്തെ നിരാകരിച്ചുകൊണ്ടും സമ്മേളനം സംഘടിപ്പിക്കുന്നവരും പ്രസ്താവനകളിലൂടെ സഭയുടെ അധി കാരത്തെ വെല്ലുവിളിക്കുന്നവരും സഭയിലെ അച്ചടക്കം തകർക്കുന്നവരും ഗുരുതരമായ അച്ചടക്കലംഘനമാണു നടത്തുന്നതെന്ന് സീറോ മലബാർ സഭ. മേജർ ആർക്കി എപ്പിസ്ക്കോപ്പൽ കൂരിയായിൽനിന്നുള്ള വിശദീകരണക്കുറിപ്പിലാണ് ഇക്കാര‍്യങ്ങൾ വ‍്യക്തമാക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ സ്ഥലവില്പന കാനോനികസമിതികളുടെ അംഗീകാരത്തോടെയും സുതാര്യമായും നിയമാനുസൃതമായുമാണ് നടന്നതെന്നും മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ ഫാ. വിന്‍സെന്‍റ് ചെറുവത്തൂര്‍ പുറപ്പെടുവിച്ച വിശദീകരണക്കുറിപ്പിൽ പറയുന്നു. സ്ഥലം വില്പനയുമായി ബന്ധപ്പെട്ടു തല്പരകക്ഷികള്‍ ഫയല്‍ ചെയ്ത ഒരു കേസില്‍ പോലീസ്‌ അന്വേഷണം നടത്തുകയും കര്‍ദിനാള്‍ മാർ ജോര്‍ജ്‌ ആലഞ്ചേരിക്കെതിരേ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ നിലനില്‍ക്കുന്നവയല്ലെന്ന റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കർദിനാളിനെതിരേ കോടതിയില്‍ ഫയല്‍ചെയ്ത മറ്റൊരു കേസില്‍ സുപ്രീംകോടതിയില്‍ കേരള സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം ഈ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ്.

സ്ഥലവില്പനയിലൂടെ അതിരൂപതയ്ക്ക്‌ ലഭിക്കുമെന്നു കരുതിയ തുക കിട്ടിയില്ല എന്നുള്ളതു വസ്തുതയാണ്. സ്ഥലത്തിന് ഉദ്ദേശിച്ച വില ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കര്‍ദിനാളാണ് കോട്ടപ്പടിയിലെയും ദേവികുളത്തെയും സ്ഥലങ്ങള്‍ അതിരൂപതയുടെ പേരില്‍ത്തന്നെ ഈടായി എഴുതിവാങ്ങിയത്‌. സ്ഥലം വില്പനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ച എല്ലാ കമ്മീഷനുകളും ഈ ഇടപാടുകളിലൂടെ ആലഞ്ചേരി പിതാവ്‌ വ്യക്തിപരമായി ഒരു സാമ്പത്തികനേട്ടവും ഉണ്ടാക്കിയിട്ടില്ലെന്ന്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌.

കർദിനാളിന്‍റെ പ്രത്യേക ശ്രദ്ധയില്‍ ഈടായി വാങ്ങിയ രണ്ടു സ്ഥലങ്ങള്‍ വിറ്റുകൊണ്ട്‌ അതിരൂപതയ്ക്കു വന്ന നഷ്ടം നികത്താന്‍ സ്ഥിരം സിനഡ്‌ നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍, ഈ വില്പനയ്ക്ക് അതിരൂപതയുടെ കാനോനിക സമിതികള്‍ സമ്മതം നല്‍കിയില്ല. ഏതുവിധേനയും കര്‍ദിനാളിനെ കുറ്റക്കാരനാക്കി മുദ്രകുത്തി സ്ഥാനത്തുനിന്ന്‌ പുറത്താക്കുന്നതുവരെ പ്രശ്നം പരിഹരിക്കപ്പെടാതിരിക്കാന്‍ ചിലര്‍ക്കു നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു എന്നാണ് ഇതു വ‍്യക്തമാക്കുന്നത്.

അതിരൂപതാ കാനോനിക സമിതികള്‍ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തില്‍ നൽകിയ അപ്പീലിനുള്ള മറുപടിയിൽ കര്‍ദിനാള്‍ മാർ ജോര്‍ജ്‌ ആലഞ്ചേരി വ്യക്തിപരമായി റെസ്റ്റിറ്റ്യൂഷന്‍ നടത്തണമെന്ന്‌ ഒരിക്കലും പറഞ്ഞിട്ടില്ല. അപ്രകാരം പ്രചരിപ്പിക്കുന്നത്‌ തെറ്റാണെന്നും ആ തെറ്റ്‌ നിര്‍ബന്ധപൂര്‍വം ആവര്‍ത്തിക്കുന്നവര്‍ക്കെതിരേ കാനോനികമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും കോണ്‍ഗ്രിഗേഷന്‍ പറഞ്ഞിരുന്നു.

കര്‍ദിനാള്‍ ലെയണാര്‍ദോ സാന്ദ്രിയുടെ ഈ തീരുമാനത്തിനെതിരേ സഭയിലെ പരമോന്നത നീതിന്യായസംവിധാനമായ അപ്പസ്തോലിക്‌ സിഞ്ഞത്തൂരായില്‍ അതിരൂപതാസമി തികളുടെ നിര്‍ദേശപ്രകാരം മാർ ആന്‍റണി കരിയില്‍ അപ്പീല്‍ നല്‍കിയതായി അറിയുന്നു. അതിന്‍റെ തീരുമാനം വരുന്നതുവരെ കാത്തിരിക്കേണ്ടതും തീരുമാനം വരുമ്പോള്‍ അത്‌ അംഗീകരിക്കേണ്ടതും അടിസ്ഥാന ധാര്‍മികതയാണ്. ഇതുപാലിക്കാതെ 2022 ജൂണില്‍ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തില്‍ ചെന്ന് റെസ്റ്റിറ്റ്യൂഷന്‍റെ കാര്യത്തില്‍ തീരുമാനം എടുക്കണമെന്ന്‌ ആവശ്യപ്പെടുന്നതിന്‍റെ പിന്നിലുള്ള ലക്ഷ്യമെന്താണ്? അതോടൊപ്പം, മാധ്യമങ്ങളിലും പൊതുസമ്മേളനങ്ങളിലും റെസ്റ്റിറ്റ്യൂഷനുവേണ്ടി മുറവിളികൂട്ടുമ്പോള്‍ അത്‌ സാമാന്യമര്യാദകളെയും നീതിന്യായസംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങ ളെയും നീതിബോധത്തെയും വെല്ലുവിളിക്കുന്നതിനു തുല്യമാണ്. സിവില്‍ കോടതികളിലും സഭാകോടതികളിലും കേസുകള്‍ നടത്തുകയും അതേസമയം പൊതുവേദികളിലും മാധ്യമങ്ങളിലൂടെയും കര്‍ദിനാളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള സംഘടിത പരിശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്‌.


വിശുദ്ധ കുര്‍ബാനയുടെ ഏകീകൃത അര്‍പ്പണരീതി

വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണരീതിയിലുള്ള ഏകീകരണ തീരുമാനവുമായി ബന്ധപ്പെട്ടു പ്രചരിപ്പിക്കുന്ന അടിസ്ഥാനരഹിതമായ വാദഗതികള്‍ ഇതിനകം സഭയിലെ മഹാഭൂരി പക്ഷം വരുന്ന വൈദികരും സമര്‍പ്പിതരും വിശ്വാസികളും തള്ളിക്കളഞ്ഞവയാണ്. ഇക്കാര‍്യത്തിൽ മാർപാപ്പയെയും സിനഡിനെയും കരിയില്‍ പിതാവ്‌ അനുസരിക്കാതെവന്ന സാഹചര്യത്തില്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള അവസാന ശ്രമമെന്നനിലയില്‍ അദ്ദേഹത്തെയും അതിരൂപതാ കാര്യാലയത്തിലെ ചില അംഗങ്ങളെയും പൗരസ്ത്യസഭാ കാര്യാലയം റോമിലേക്കു വിളിപ്പിക്കുകയുണ്ടായി. സഭയുടെ സ്ഥിരം സിനഡിലെ അംഗങ്ങളായ പിതാക്കന്മാരെയും റോമിലേക്കു വിളിച്ചിരുന്നു. പൗരസ്ത‍്യസഭാ കാര്യാലയത്തിലും സ്റ്റേറ്റ്‌ സ്രെകട്ടറിയുടെ ഓഫീസിലും നടന്ന ചര്‍ച്ചകളില്‍ കുര്‍ബാനയുടെ തീരുമാനം നടപ്പിലാക്കാനുള്ള തന്‍റെ നിസഹായത മ്രെതാപ്പോലിത്തന്‍ വികാരി വെളിപ്പെടുത്തുകയുണ്ടായി. ചര്‍ച്ചകളില്‍ പങ്കെടുത്ത കൂരിയാ അംഗങ്ങള്‍ പതിവു സമ്മര്‍ദ നിലപാടുകളാണ് അവിടെയും സ്വീകരിച്ചത്‌.
റോമില്‍ നടന്ന ചര്‍ച്ചകളുടെയും കരിയില്‍ പിതാവും കൂടെയുണ്ടായിരുന്നവരും സ്വീകരിച്ച നിലപാടുകളുടെയും ഫലമാണ് പിന്നീടു സംഭവിച്ചത്‌. വൈദികരുടെ നിര്‍ബന്ധത്തിനു വഴങ്ങി കരിയില്‍ പിതാവ്‌ പ്രവര്‍ത്തിച്ചതു മാർപാപ്പയുടെ വ്യക്തമായ നിര്‍ദേശങ്ങള്‍ക്കെതിരായിട്ടാണ്. ഇതു ഗൗരവകരമായ അച്ചടക്കലംഘനമായി വത്തിക്കാൻ ‍കണക്കാക്കിയെന്നു കരുതണം. തുടർന്ന് ഫ്രാന്‍സിസ്‌ മാര്‍പാപ്പ എടുത്ത തീരുമാനപ്രകാരമാണ്‌ മാര്‍പാപ്പയുടെ പ്രതിനിധിയായ അപ്പസ്തോലിക്‌ നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ്‌ ലെയോപോള്‍ദോ ജിറേല്ലി കരിയില്‍ പിതാവിനെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചതും ഒരാഴ്ചയ്ക്കുശേഷം എറണാകുളത്ത്‌ അതിമെത്രാസനമന്ദിരത്തിലെത്തി പിതാവിനെ വീണ്ടും വ്യക്തിപരമായി കണ്ടതും. തുടര്‍ന്നാണ് മാർ കരിയില്‍ നല്‍കിയ രാജി മാർപാപ്പ സ്വീകരിച്ചതും ആര്‍ച്ച്ബിഷപ്പ്‌ മാർ ആന്‍ഡ്രൂസ്‌ താഴത്തിനെ അതിരൂപതയുടെ അപ്പസ്തോലിക്‌ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതും.
കത്തോലിക്കാസഭയുടെ ഭരണസംവിധാനങ്ങള്‍ മനസിലാകുന്നവര്‍ക്കും, കത്തോലിക്കാസഭയില്‍ അച്ചടക്കത്തിനും അനുസരണത്തിനും വിധേയത്വത്തിനും എതിരായി പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും സഭാനിയമനുസരിച്ച്‌ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചു അറിവുള്ളവര്‍ക്കും, കരിയില്‍ പിതാവ്‌ രാജിവയ്ക്കേണ്ടിവന്നതിന്‍റെ കാരണം പ്രത്യേകിച്ച്‌ ആലോചിച്ച്‌ കണ്ടുപിടിക്കേണ്ടതില്ലെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.