ദേശീയ പാതയിലെ കുഴി: പഴിചാരി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
Monday, August 8, 2022 12:40 AM IST
തിരുവനന്തപുരം: ദേശീയ പാതയിലെ കുഴികളടയ്ക്കുന്നതിനെ ചൊല്ലി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ വാദപ്രതിവാദം. വിഷയത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കാണുകയും പലതവണ കത്തുകൾ അയയ്ക്കുകയും ചെയ്തെന്നാണ് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരുമായി ഇതുവരെ ചർച്ചയുണ്ടായിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ പ്രതികരണം.

ദേശീയപാതയിലെ കുഴികളുടെ പൂർണ ഉത്തരവാദിത്വം ദേശീയപാത അഥോറിറ്റിക്കാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെയും ആവർത്തിച്ചു. കുഴികൾ അടയ്ക്കണമെന്ന് പലതവണ അഥോറിറ്റിയോട് ആവശ്യപ്പെട്ടു. ദേശീയപാത അഥോറിറ്റിയിലെ ഉദ്യോഗസ്ഥർ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ ഉദ്യോഗസ്ഥരല്ല. ഇത്തരത്തിലുള്ള പ്രചാരണം തെറ്റാണ്. അവർ കേന്ദ്ര സർക്കാരിന്‍റെ ഉദ്യോഗസ്ഥർ തന്നെയാണ്. ദേശീയപാത അഥോറിറ്റിക്ക് എല്ലാ നിലയിലുമുള്ള സഹായം ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് ഒരുക്കമാണെന്നും മന്ത്രി പറഞ്ഞു.


അതേസമയം, വിഷയത്തിൽ മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ചയ്ക്കു തയാറാണെന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ പ്രതികരണം. ദേശീയപാത അഥോറിറ്റി സംസ്ഥാന സർക്കാരുമായി സഹകരിക്കുന്നില്ല എന്ന വാദം ശരിയല്ല. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും പൊതുമരാമത്ത് മന്ത്രിയുടെ വാദം തള്ളിക്കൊണ്ട് മുരളീധരൻ പറഞ്ഞു. ദേശീയപാത വികസനത്തിൽ പോരായ്മയുണ്ടെങ്കിൽ പരിഹരിക്കും. ദേശീയപാത അഥോറിറ്റിക്ക് നിഷേധാത്മക സമീപനമെന്നത് രാഷ്ട്രീയ ആരോപണമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.