17 വയസിൽ വോട്ട് ചേർക്കില്ല, അപേക്ഷ സ്വീകരിക്കും
Saturday, August 13, 2022 12:49 AM IST
തിരുവനന്തപുരം: 17 വയസിൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാനാകില്ലെന്നും വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനായി മുൻകൂറായി അപേക്ഷ സമർപ്പിക്കാൻ മാത്രമേ കഴിയുകയുള്ളുവെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് എം. കൗൾ. 18 വയസ് പൂർത്തിയാകുന്നവരെയാണ് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നത്.

എല്ലാ വർഷവും ജനുവരി ഒന്നിന് യോഗ്യതാ തീയതിയായി കണക്കാക്കിയായിരുന്നു വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അവസരം നൽകിയിരുന്നത്. ഇനി മുതൽ വർഷത്തിൽ നാലു തവണ അവസരം ലഭിക്കും. ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ നാലു യോഗ്യതാ തീയതികളിലും 18 വയസ് പൂർത്തിയാകുന്നവർക്കു വോട്ടർപട്ടികയിൽ പേരു ചേർക്കാം.


ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കരട് വോട്ടർ പട്ടിക ഈ വർഷം നവംബർ ഒൻപതിനു പ്രസിദ്ധീകരിക്കും. കരട് പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനായി മുൻകൂറായി അപേക്ഷിക്കാവുന്നതാണ്.

18 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് യോഗ്യതാ തീയതികളിൽ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും. വാർഷിക സമ്മതിദായക പട്ടിക പുതുക്കൽ ഓഗസ്റ്റ് ആദ്യവാരം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.