പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്‍റ് നാളെ
പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്‍റ് നാളെ
Sunday, August 14, 2022 1:05 AM IST
തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്‍റെ രണ്ടാം ഘട്ട അലോട്ട്മെന്‍റ് പട്ടിക നാളെ പ്രസിദ്ധീകരിക്കും. സ് പോർട്സ് ക്വാട്ട അലോട്ട്മെന്‍റ് റിസൽട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും. 16നു രാവിലെ പത്തു മുതൽ 17ന് വൈകുന്നേരം അഞ്ചുവരെയാണ് പ്രവേശന നടപടികൾ.

ഒന്നാം ഘട്ട അലോട്ട്മെന്‍റിൽ 2.13 ലക്ഷം വിദ്യാർഥികൾ സ്ഥിരം, താത്കാലിക പ്രവേശനം നേടിയിട്ടുണ്ട്.

ഇതിനു ശേഷം മെറിറ്റ് സീറ്റിൽ ബാക്കിയുള്ള സീറ്റുകളിലേക്കാണ് രണ്ടാം ഘട്ട അലോട്ട്മെന്‍റ് നടക്കുന്നത്. അലോട്ട്മെന്‍റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.ker ala.gov.in എന്ന ലിങ്കിൽ ലഭ്യമാണ്.


മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്മെന്‍റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെന്‍റ് ലഭിക്കുന്നവർക്ക് താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാവുന്നതാണ്.

വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്നവർ അവർക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കണം.

ഏതെങ്കിലും ഒരു ക്വാട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വാട്ടയിലേക്ക് പ്രവേശനം മാറ്റാൻ സാധിക്കുകയില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.