മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ചു
മത്സ്യബന്ധന ബോട്ടിൽ കപ്പൽ ഇടിച്ചു
Friday, September 23, 2022 12:23 AM IST
വൈപ്പിൻ: കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ കപ്പലിടിച്ച് മത്സ്യബന്ധനബോട്ടിന്‍റെ ഒരുവശം തകർന്നു. നാലു മത്സ്യത്തൊഴിലാളികൾക്ക് സാരമായ പരിക്കേറ്റു. അപകടമുണ്ടാക്കിയ മലേഷ്യൻ കപ്പൽ നിർത്താതെ പോയി.

പരിക്കേറ്റ തമിഴ്നാട് സ്വദേശിയും സ്രാങ്കുമായ സിലുവൈദാസൻ(48), ജോസ് എഡ്വിൻ(38), ബംഗാൾ സ്വദേശികളായ ലിറ്റൻദാസ് (45), കുതിരൻദാസ് (35) എന്നിവരെ കോഴിക്കോട് ബേപ്പുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ ആറോടെ കൊച്ചിക്കു പടിഞ്ഞാറ് 13 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം. 17നു ബേപ്പൂരിൽനിന്നു മത്സ്യബന്ധനത്തിനുപോയ ബേപ്പൂർ സ്വദേശി അക്ബറിന്‍റെ അൽ നമി എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.


വടക്കുനിന്നു തെക്കോട്ടു പോകുകയായിരുന്ന ഗ്ലോബൽ പീക്ക് എന്ന കപ്പലാണ് ബോട്ടിൽ ഇടിച്ചത്. ബോട്ടിൽ ആകെയുണ്ടായിരുന്ന 13 തൊഴിലാളികളിൽ രണ്ടുപേർ തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവർ ബംഗാൾ സ്വദേശികളുമായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഇരുന്പു നിർമിത ബോട്ടിന്‍റെ ഒരുവശം തകരുകയും ആടിയുലഞ്ഞ ബോട്ടിലെ തൊഴിലാളികൾ തെറിച്ച് ബോട്ടിൽതന്നെ വീണ് പരിക്കേൽക്കുകയുമായിരുന്നു. അപകടത്തിനുശേഷം ബോട്ട് മെല്ലെ ഓടിച്ച് കോഴിക്കോട് ബേപ്പൂർ എത്തിച്ചശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 30 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബോട്ട് ഉടമ അക്ബർ ദീപികയോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.