എകെജി സെന്‍റർ ആക്രമണം: അന്വേഷണം വനിതാ നേതാവിലേക്കും
എകെജി സെന്‍റർ ആക്രമണം: അന്വേഷണം വനിതാ നേതാവിലേക്കും
Sunday, September 25, 2022 1:22 AM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍റർ ആക്രമണ കേസിൽ കോൺഗ്രസിന്‍റെ വനിതാ പ്രാദേശിക നേതാവിലേക്കും അന്വേഷണം.

എകെജി സെന്‍ററിനുനേരേ പടക്കം എറിഞ്ഞ കേസിൽ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ് വി. ജിതിന് സ്കൂട്ടർ ഏർപ്പാടാക്കി കൊടുത്തത് വനിത പ്രാദേശിക നേതാവാണെന്നാണു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പറയുന്നത്.

ഇന്നലെ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലുള്ള ജിതിനൊപ്പം ഇരുത്തി മണ്‍വിള സ്വദേശിനിയായ വനിതാ നേതാവിന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ക്രിമിനൽ പ്രവർത്തനങ്ങൾക്കായാണ് സ്കൂട്ടർ ഉപയോഗിച്ചതെന്ന് അറിവില്ലെന്നാണു വനിതാ നേതാവ് മൊഴി നൽകിയത്.


അങ്ങനെയെങ്കിൽ ഇവരെ കേസിൽ സാക്ഷിയാക്കും. അറിഞ്ഞുകൊണ്ടാണ് സ്കൂട്ടർ നൽകിയതെന്നു വ്യക്തമായാൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.