രാജീവ് ഗാന്ധിയുടെ ഓർമകൾ ഉണർത്തി യുദ്ധവീരന്മാരുടെ ഒത്തുകൂടല്‍
Monday, September 26, 2022 12:43 AM IST
തൃശൂർ: രാജീവ് ഗാന്ധിക്കൊപ്പം പ്രവർത്തിച്ച രണ്ടു മുൻ സൈനികർ തങ്ങളുടെ ഓർമകൾ പങ്കുവച്ചപ്പോൾ രാഹുൽഗാന്ധിയുടെ കണ്ണുകളിൽ പ്രകടമായത് ഒരേ സമയം അദ്ഭുതവും അച്ഛനെക്കുറിച്ചുള്ള ഓർമകളും. വൈകാരിക നിമിഷങ്ങളുമായി ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ വാർ ഹീറോ സംഗമം.

ഇന്ത്യൻ സമാധാന സേന ശ്രീലങ്കയിൽ പ്രവർത്തിക്കുന്പോൾ രാജീവ് ഗാന്ധിയുടെ ജാഫ്ന സന്ദർശനവേളകളിൽ ബോഡിഗാർഡായി പ്രവർത്തിച്ചിരുന്ന കോട്ടയം സ്വദേശിയായ ഗണ്ണർ കെ.ജെ. ജോസഫും ജൻപഥ് പത്തിലേക്കു നെഹ്റു കുടുംബം താമസം മാറ്റിയതു മുതൽ രാജീവ് ഗാന്ധിയുടെ മരണംവരെ അദ്ദേഹത്തിന്‍റെ ഗണ്‍മാൻ ആയി പ്രവർത്തിച്ച പി.എ. സുന്ദരനുമായിരുന്നു വാർ ഹീറോ സംഗമത്തിൽ ശ്രദ്ധാകേന്ദ്രമായത്.

വിരമിച്ച സൈനികർ രാഹുലിനോടു നേരിട്ടു സംവദിച്ചു. സൈനികർ അവരുടെ പ്രശ്നങ്ങൾ രാഹുലുമായി പങ്കുവയ്ക്കുന്നതിനിടെയാണ് ഇടറുന്ന ശബ്ദത്തോടെ ജോസഫ്, രാജീവ് ഗാന്ധിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചത്. പാരാഷൂട്ടിനിടെ വീണ് ഡിസ്കിനു പരിക്ക് പറ്റിയതറിഞ്ഞ രാഹുൽ അതേക്കുറിച്ച് കൂടുതൽ തിരക്കി.

മുഖാമുഖം അവസാനിച്ച് ഇറങ്ങാൻ നേരമായിരുന്നു രാജീവ് ഗാന്ധിക്കൊപ്പമുള്ള ചിത്രവുമായി പി.എ. സുന്ദരൻ രാഹുലിന് അരികിലെത്തിയത്. ഭയത്തോടെ ജീവിച്ച കുട്ടിക്കാലത്ത് കാവലാളായി നിന്നയാളെ വർഷങ്ങൾക്കിപ്പുറം കാണാൻ കഴിഞ്ഞതിന്‍റെ സന്തോഷം രാഹുൽ മറച്ചുവച്ചില്ല.


ഭാരത് ജോഡോ യാത്ര തൃശൂരിലെ മൂന്നാം ദിന പര്യടനത്തിന്‍റെ ഇടവേളയിൽ വടക്കാഞ്ചേരി പാരിഷ് ഹാളിലായിരുന്നു വാർ ഹീറോ സംഗമം. വണ്‍ റാങ്ക് വണ്‍ പെൻഷൻ പദ്ധതിയോടു കേന്ദ്രസർക്കാർ പുലർത്തുന്ന നിസംഗതയും വിരമിച്ച സൈനികരുടെ ഇൻഷ്വറൻസ് പദ്ധതിയായ എക്സ് സർവീസ്മെൻ കോണ്‍ട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിലെ അപാകതകളും, സൈനിക ഓഫീസുകളിൽ ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്തതും, വിരമിച്ച സൈനികർക്കു നാട്ടിലെത്തുന്പോൾ ജോലി ലഭിക്കാത്തതും ഉന്നയിക്കപ്പെട്ടു.

കാർഗിൽ യുദ്ധത്തിൽ വീരചരമം പ്രാപിച്ച കേണൽ വിശ്വനാഥന്‍റെ ഭാര്യ ജലജ വിശ്വനാഥൻ, ഹവീൽദാർ ഈനാശുവിന്‍റെ ഭാര്യ ഷിജി, 1971ലെ യുദ്ധത്തിൽ പങ്കെടുത്ത സുബേദാർ മേജർ സി.കെ. ഗോവിന്ദന്‍റെ ഭാര്യ വത്സകുമാരി, സുബേദാർ വി.ആർ. മേനോന്‍റെ ഭാര്യ മംഗള മണി എന്നിവരെ രാഹുൽ ആദരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.