രാഷ്‌ട്രീയതന്ത്രങ്ങളുടെ ഭീഷ്മപർവം
രാഷ്‌ട്രീയതന്ത്രങ്ങളുടെ  ഭീഷ്മപർവം
Monday, September 26, 2022 12:43 AM IST
രഞ്ജിത് ജോണ്‍

കോഴിക്കോട്: അടിപതറാത്ത നിലപാടുകളുടെ ‘ഭീഷ്മപർവമാണ്’ ആര്യാടൻ കാലം. മലബാറിലെ കോൺഗ്രസിന്‍റെ രാഷ്‌ട്രീയതന്ത്രങ്ങളുടെ വൻമരത്തെയാണ് ആര്യാടൻ മുഹമ്മദിന്‍റെ വിയോഗത്തോടെ നഷ്ടമാകുന്നത്. വെട്ടിത്തുറന്ന വിമർശനങ്ങളും പ്രതിസന്ധികളിലെ പോരാട്ടവുമായി കേരളീയ രാഷ്‌ട്രീയത്തിൽ ആര്യാടൻ മുഹമ്മദ് എന്ന ’കിംഗ്പിൻ’ നിറഞ്ഞുനിൽക്കുകയായിരുന്നു.

രാഷ്‌ട്രീയാരോപണങ്ങൾ വേട്ടയാടിയപ്പോഴും പാർട്ടിയുടെ മുന്നണിപ്പോരാളിയായുള്ള രാഷ്‌ട്രീയജീവിതം അദ്ദേഹത്തെ കരുത്തുറ്റതാക്കി. ജയിൽവാസവും തെരഞ്ഞെടുപ്പിലെ തോൽവികളും തിരിച്ചടികളും ആര്യാടനെ തളർത്തിയില്ല. പാർട്ടിയിലെ ഉൾപ്പോരുകളും മുസ്‌ലിം ലീഗുമായുള്ള അസ്വാരസ്യങ്ങളും യുഡിഎഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും കെട്ടുറപ്പിനെ ബാധിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധാലുവായിരുന്നു.

ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ തൊഴിലാളിനേതാവായി വളർന്ന നേതൃപാടവം ആര്യാടനെ യുഡിഎഫിന്‍റെ മലബാറിലെ അതികായനാക്കി. മലയോരമേഖലയുടെ വികസനത്തിലൂടെയും വൈദ്യുതി, തൊഴിൽ മേഖലകളിലെ മികച്ച ക്ഷേമപ്രവർത്തനങ്ങളിലൂടെയും ജനങ്ങളുടെ പ്രിയപ്പെട്ട മന്ത്രിയായി. മതേതരനിലപാടുകളിൽ വെള്ളം ചേർക്കാത്ത നേതാവായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകളിൽ ആര്യാടന്‍റെ നിർണായകനീക്കങ്ങൾക്കും തന്ത്രങ്ങൾക്കും യുഡിഎഫ് എന്നും ചെവിയോർത്തിയിരുന്നു.

കോണ്‍ഗ്രസിന്‍റെ മലപ്പുറം ജില്ലയിലെ ഒറ്റയാൻ എന്നുതന്നെ വിശേഷിപ്പിക്കാം. മലപ്പുറത്തെ ലീഗിന്‍റെ വല്യേട്ടൻ മനോഭാവത്തിനെതിരേ കോൺഗ്രസ് പിടിച്ചുനിന്നത് ആര്യാടന്‍റെ തോളിലായിരുന്നു. മലപ്പുറത്തെ ലീഗ് അവഗണനകളോടു യുദ്ധം പ്രഖ്യാപിച്ച നാളുകളിൽ ലീഗിനെതിരേയുള്ള ആര്യാടന്‍റെ വെട്ടിത്തുറന്നുള്ള പ്രസ്താവനകൾ യുഡിഎഫ് രാഷ്‌ട്രീയത്തെ ചൂടുപിടിപ്പിച്ചിരുന്നു. കമ്യുണിസ്റ്റ് തട്ടകമായിരുന്ന നിലന്പൂരിനെ കോണ്‍ഗ്രസ് ഭൂമികയാക്കിയ ആര്യാടൻ എന്ന നേതാവിനെ രൂപപ്പെടുത്തുന്നതു നിലന്പൂർ എന്ന മണ്ഡലമാണ്.


ഭരണത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും നിലപാടുകളുടെയും സാന്ത്വനങ്ങളുടെയും ‘ആര്യാടൻ ടച്ച്’ പാർട്ടി പ്രവർത്തകർക്കു തണൽമരമായിരുന്നു. രാഷ്‌ട്രീയവിയോജിപ്പുകൾക്കിടയിലും പ്രവർത്തകരോടും നേതാക്കൻമാരോടും സൗഹൃദബന്ധം നിലനിർത്താൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പാർട്ടിയിലും മുന്നണിയിലും രാഷ്‌ട്രീയവിവാദങ്ങളും കോളിളക്കങ്ങളും ചുറ്റും നടക്കുന്പോഴും അടിപതറാതെ നെഞ്ചുവിരിച്ചു പാർട്ടി പ്രവർത്തകർക്ക് പ്രിയപ്പെട്ട കുഞ്ഞാക്കയായി അദ്ദേഹം ഒപ്പമുണ്ടായിരുന്നു.

കടുപ്പമായിരുന്ന ആദ്യകാലത്തെ രാഷ്‌ട്രീയജീവിതത്തിൽനിന്നു നിരന്തര പോരാട്ടങ്ങളിലൂടെ മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിന്‍റെ വളർച്ച വേഗത്തിലാക്കുകയായിരുന്നു. കോണ്‍ഗ്രസ് തളർന്നപ്പോഴെല്ലാം നേതാക്കൾ ആര്യാടന്‍റെ നിർദേശങ്ങൾ കേൾക്കാൻ ഓടിയെത്തുമായിരുന്നു. കാരണം പ്രതിസന്ധികളിൽ പിടിച്ചു നിന്ന ആര്യാടന്‍റെ അനുഭവങ്ങളുടെ ചൂടും ചൂരും പാർട്ടിക്കെന്നും ആവശ്യവും ആവേശവുമാണ്. പാർട്ടി പ്രവർത്തകർക്ക് ആര്യാടനു തുല്യം ആര്യാടൻ മാത്രമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.