ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,97,000 പട്ടികടിയേറ്റ കേസുകൾ
ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,97,000 പട്ടികടിയേറ്റ  കേസുകൾ
Thursday, September 29, 2022 1:19 AM IST
തിരുവനന്തപുരം: പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പേവിഷ പ്രതിരോധ നടപടികൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ലോക പേവിഷബാധദിനാചരണ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ. ആർട്‌സ് കോളജിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

നായകളുടെയും പൂച്ചകളുടെയും കടിയേൽക്കുന്ന സാഹചര്യം വർധിക്കുകയാണ്. ഈ വർഷം 1,97,000 പട്ടികടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. എത്ര ചെറിയ മുറിവാണെങ്കിലും പട്ടികടിയേറ്റാൽ 15 മിനിട്ട് ഒഴുകുന്ന വെള്ളത്തിൽ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം. വൈറസിനെ ഇല്ലാതാക്കാനുള്ള ആദ്യ പ്രതിരോധ മാർഗമാണിത്. തുടർന്ന് എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയുടെ സേവനം തേടണം. സംസ്ഥാനത്തെ 537 ആശുപത്രികളിൽ വാക്‌സിനേഷനുളള IDRV സംവിധാനം നിലവിലുണ്ട്.

മറ്റൊരു ചികിത്സയായ ഇമ്മ്യൂണോ ഗ്ലോബലിൻ കാറ്റഗറി അനുസരിച്ച് മുറിവുള്ള ഭാഗത്ത് കുത്തിവയ്ക്കുന്ന ആന്‍റിബോഡിയാണ്. ഏകാരോഗ്യം പേവിഷബാധ മരണങ്ങൾ ഒഴിവാക്കാം എന്നതാണ് ഈ വർഷത്തെ പേ വിഷ ബാധ ദിനാചരണത്തിന്‍റെ പ്രമേയം. ഇതിന്‍റെ ഭാഗമായി മുഴുവൻ വളർത്തുമൃഗങ്ങൾക്കും വാക്‌സിനേഷനും ലൈസൻസും നിർബന്ധമാക്കിയിരിക്കുകയാണ്. പേ വിഷം ബാധിച്ച മൃഗങ്ങളെ കൊല്ലുന്നതിന് സുപ്രീം കോടതിയോട് അനുവാദം ചോദിച്ചിട്ടുണ്ട്.


2025 ഓടെ പേവിഷ ബാധയേറ്റുള്ള മരണം സംസ്ഥാനത്തില്ലാതാക്കുക എന്നതാണു ലക്ഷ്യം. ഇതിനായി ജില്ലാ ആശുപത്രികൾ മോഡൽ ക്ലിനിക്കുകളാക്കും. പേ വിഷബാധ പ്രതിരോധ ചികിത്സാ സൗകര്യങ്ങളെല്ലാം കേന്ദ്രീകൃതമായി ലഭ്യമാക്കുക അതോടൊപ്പം രോഗികൾക്കാവശ്യമായ ആത്മവിശ്വാസം നൽകുക എന്നതുമാണ് ഇത്തരം കേന്ദ്രങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.