സർക്കാരിനെ പുകഴ്ത്തിയും ഇകഴ്ത്തിയും സിപിഐ പ്രവർത്തന റിപ്പോർട്ട്
സർക്കാരിനെ പുകഴ്ത്തിയും ഇകഴ്ത്തിയും സിപിഐ പ്രവർത്തന റിപ്പോർട്ട്
Sunday, October 2, 2022 1:09 AM IST
എം.പ്രേംകുമാർ

തിരുവനന്തപുരം: തുടർഭരണം ലഭിച്ചെങ്കിലും അതിന്‍റെ ആനുകൂല്യം സാധാരണ ജനങ്ങൾക്കു ലഭ്യമാക്കുന്നതിൽ ജാഗ്രതക്കുറവുണ്ടാകുന്നുണ്ടെന്നു സിപിഐ സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനം.

ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന സിൽവർലൈൻ പദ്ധതിയുടെ സർവേ നടപടികൾ ഭൂമി നനഷ്ടപ്പെടുന്നവരുടെ വൻ പ്രതിഷേധത്തിനു കാരണമായി. ഇതുമായി ബന്ധപ്പെട്ടുള്ള പാരിസ്ഥിക, സാമൂഹികാഘാതങ്ങളെപ്പറ്റിയുള്ള ആശങ്കൾ ദുരീകരിച്ചു മാതമേ പദ്ധതിയുമായി മുന്നോട്ടു പോകാനാകൂ.

ജനങ്ങളെ വിശ്വാസത്തിലെടുത്തു മാത്രമേ പദ്ധതി നടപ്പിലാക്കാവൂ എന്നും ഇല്ലെങ്കിൽ വൻ തിരിച്ചടി സർക്കാരിനും ഇടതുമുന്നണിക്കും നേരിടേണ്ടി വരുമെന്നും പ്രവർത്തന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണു ഇന്നലെ സമ്മേളനത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചത്.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേയും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്. പ്രാരംഭത്തിൽ എതിർക്കപ്പെട്ടതും പിന്നീടു നടപ്പിലാക്കാൻ നിർബന്ധിക്കപ്പെട്ട പദ്ധതിയെന്നുമാണു റിപ്പോർട്ടിൽ ഇതേപ്പറ്റിയുള്ള വിശകലനം. ഇടതുമുന്നണിക്ക് ഇപ്പോൾ ലഭിച്ച തുടർഭരണം നിലനിർത്തുക മാത്രമല്ല തുടർന്നും ഭരണമുറപ്പിച്ചു മുന്നോട്ടു കൊണ്ടുപോകേണ്ടതു നിർണായക പ്രാധാന്യമുള്ള ദൗത്യമാണ്.


ജില്ലാ സമ്മേളനങ്ങളിൽ പോലീസിനെതിരേ ഉയർന്നുവന്ന ആരോപണങ്ങൾ അതേപടി റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ സിപിഐ സംസ്ഥാന നേതൃത്വം താത്പര്യം കാണിച്ചില്ല. മാവോയിസ്റ്റ് വേട്ടയും ലഹരി കച്ചവടക്കാരുമായുള്ള പോലീസിന്‍റെ ബന്ധവും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

എന്നാൽ, പോലീസിനെതിരേ നേരത്തേ സിപിഐ സമ്മേളനങ്ങളിൽ ഉയർന്നുവന്ന വിമർശനങ്ങൾ റിപ്പോർട്ടിൽ അതേപടി പകർത്താൻ പാർട്ടി നേതൃത്വം തയാറായിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ ശക്തമായ വിമർശനം ഇന്നും നാളെയുമായി നടക്കുന്ന പ്രതിനിധി ചർച്ചയിൽ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.